‘തന്നോട് കോച്ച് വിശ്വാസവഞ്ചന കാട്ടി, ഇത് വേദനിച്ചു’ – പോളിഷ് താരം റോബർട്ട് ലെവൻഡോവ്സ്കി പറഞ്ഞു. ക്യാപ്റ്റൻ സ്ഥാനം നഷ്ടപ്പെട്ടതിനെ തുടർന്നാണ് സൂപ്പർ താരം എക്‌സിൽ കുറിച്ചത്. രാജ്യത്തിനായി ഇനി പോളണ്ട് പരിശീലകൻ മൈക്കേൽ പ്രോബിയേഴ്‌സിന് കീഴിൽ ഇറങ്ങില്ലെന്ന് ലെവൻഡോസ്‌കി കൂട്ടി ചേർത്തു.“ഇത് ആം ബാൻഡിനെ കുറിച്ചുള്ള തീരുമാനത്തിന്റെ കാര്യമല്ല, ആ വിവരം എങ്ങനെ അറിയിച്ചു എന്നതിലാണ്. സംഭവം വേദനയുണ്ടാക്കി. കൊച്ചിനോടുള്ള വിശ്വാസം നഷ്ടപ്പെട്ടു. അദ്ദേഹം ചുമതലയുള്ള കാലത്തോളം ദേശീയ ടീമിൽ നിന്ന് വിട്ടുനിൽക്കും “- ലെവൻഡോസ്‌കി പറഞ്ഞു.Also read: ഇംഗ്ലണ്ടിൽ കളി തുടുങ്ങുംമുമ്പ് ഇന്ത്യയ്ക്ക് തിരിച്ചടി; വൈസ് ക്യാപ്റ്റൻ ഋഷഭ് പന്തിന് പരുക്ക്പോളണ്ടിനായി ഏറ്റവും കൂടുതൽ കളത്തിലിറങ്ങിയ താരമാണ് ലെവൻഡോസ്‌കി. 153 മത്സരങ്ങൾ അദ്ദേഹം രാജ്യത്തിനായി കളിച്ചിട്ടുണ്ട്. മത്സരങ്ങളിൽ നിന്നും 85 ഗോളുകളും അദ്ദേഹം നേടി. ഏറ്റവും കൂടുതൽ ഗോളുകൾ നേടിയ നേട്ടവും സൂപ്പർ താരത്തിന് തന്നെയാണ്. ലോകകപ്പ് യോഗ്യത മത്സരത്തിൽ നിന്നും പോളിഷ് ഫോർവേഡ് വിട്ടുനിന്നിരുന്നു. ഇതിനു പകരം ക്യാപ്റ്റനായി പീറ്റർ നിയലിൻസ്കിയെ പരിശീലകൻ നിയമിച്ചു. ഇതിനെ തുടർന്നാണ് തർക്കങ്ങൾ ഉണ്ടായത്.The post ‘വഞ്ചിക്കപ്പെട്ടത് വേദനയായി’: കോച്ച് മാറാതെ രാജ്യത്തിനായി കളിക്കാനിറങ്ങില്ലെന്ന് ലെവൻഡോവ്സ്കി appeared first on Kairali News | Kairali News Live.