കൊണ്ടോട്ടിയിൽ പാമ്പ് കടിയേറ്റ് ഒന്നാം ക്ലാസ് വിദ്യാര്‍ഥി മരിച്ചു

Wait 5 sec.

മലപ്പുറം| കൊണ്ടോട്ടി കിഴിശ്ശേരിയില്‍ പാമ്പ് കടിയേറ്റ് ചികിത്സയിലായിരുന്ന ഒന്നാം ക്ലാസ് വിദ്യാര്‍ഥിമരണപ്പെട്ടു. മങ്കട മേലെ അരിപ്ര പാലക്കല്‍ നൗഫലിന്റെ മകന്‍ നസല്‍ (7) ആണ് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ വെച്ച് മരണപ്പെട്ടത്.അരിപ്ര മേല്‍മുറി സ്‌കൂളിലെ ഒന്നാം ക്ലാസ് വിദ്യാര്‍ഥിയാണ് നസല്‍. പാമ്പ് കടിയേറ്റ് കഴിഞ്ഞ ഏതാനും ദിവസങ്ങളായി കുട്ടി കോഴിക്കോട് മെഡിക്കല്‍ കോളജില്‍ അത്യാസന്ന നിലയില്‍ ചികിത്സയിലായിരുന്നു.കൊണ്ടോട്ടി കിഴിശ്ശേരിയിലുള്ള ഉമ്മയുടെ വീട്ടില്‍ വെച്ചാണ് കുട്ടിയെ പാമ്പ് കടിച്ചത്. കുടുംബത്തോടൊപ്പം വിനോദയാത്ര പോകാനുള്ള ഒരുക്കങ്ങള്‍ക്കിടെ പുലര്‍ച്ചെ കുട്ടി വീടിന് പുറത്തിറങ്ങിയപ്പോഴായിരുന്നു സംഭവം.ശ്രീലങ്കന്‍ വിഭാഗത്തില്‍പ്പെട്ട പ്രത്യേക ഇനം പാമ്പാണ് കുട്ടിയെ കടിച്ചതെന്നാണ് മെഡിക്കല്‍ സംഘം സ്ഥിരീകരിച്ചത്. ഈ പ്രത്യേക വിഭാഗത്തില്‍പ്പെട്ട പാമ്പുകളുടെ വിഷത്തിനുള്ള ആന്റിവെനം നിലവില്‍ ഇന്ത്യയില്‍ ലഭ്യമായിരുന്നില്ല. ഇത് ചികിത്സയെ പ്രതികൂലമായി ബാധിക്കുകയായിരുന്നു. പുറത്തു നിന്നും ആന്റിവെനം കൊണ്ടുവരാന്‍ ഒരുങ്ങിയെങ്കിലും കുട്ടി മരിക്കുകയായിരുന്നു.Content Highlights:A seven-year-old boy named Nasal passed away at Calicut Medical College Hospital after being bitten by a snake in Kondotty, Malappuram. The victim was a first-standard student who was bitten early in the morning while preparing for a family trip at his maternal home. Medical experts confirmed that the bite was from a rare Sri Lankan snake species, and the unavailability of its specific anti-venom in India severely affected the treatment. Although efforts were made to source the anti-venom from abroad, the child succumbed to the venom before it could arrive.