ലോകകപ്പിനായി അമേരിക്കയിലെത്തിയ ഇറാൻ ഫുട്ബോൾ ടീമിന് യാത്രാ, വിസ സംബന്ധമായ നിരവധി പ്രതിസന്ധികൾ നേരിടേണ്ടി വരുന്നതായി പരിശീലകനും താരങ്ങളും ആരോപിച്ചു. ന്യൂസിലൻഡിനെതിരായ മത്സരത്തിന് പിന്നാലെ ടീമിന് കാലിഫോർണിയയിൽ തുടരാൻ അനുമതി നിഷേധിച്ച് മെക്സിക്കോയിലുള്ള പരിശീലന കേന്ദ്രത്തിലേക്ക് മടങ്ങാൻ നിർദേശിച്ചതാണ് വിവാദമായത്.മത്സരശേഷം ആവശ്യമായ വിശ്രമസമയം പോലും ലഭിച്ചില്ലെന്ന് പരിശീലകൻ അമീർ ഗലെനോയി ആരോപിച്ചു. ടീമിനെതിരായ സമീപനം അന്യായമാണെന്നും ലോകകപ്പിൽ ഏറ്റവും കൂടുതൽ ബുദ്ധിമുട്ടുകൾ നേരിടുന്ന ടീം തങ്ങളാണെന്നും അദ്ദേഹം പറഞ്ഞു.വിസ പ്രശ്നങ്ങൾ കാരണം ഇറാൻ ഫുട്ബോൾ ഫെഡറേഷനിലെ ചില ഉന്നത ഉദ്യോഗസ്ഥർക്കും കോച്ചിംഗ് സ്റ്റാഫ് അംഗങ്ങൾക്കും അമേരിക്കയിലേക്ക് പ്രവേശനം ലഭിച്ചില്ലെന്നും റിപ്പോർട്ടുകളുണ്ട്. ഈ വിഷയത്തിൽ കൂടുതൽ പിന്തുണ നൽകേണ്ടിയിരുന്ന ഫിഫയുടെ നിലപാടിനെയും ക്യാപ്റ്റൻ മെഹ്ദി തരേമി വിമർശിച്ചു.അതേസമയം, എല്ലാ പ്രതിസന്ധികളെയും മറികടന്ന് ന്യൂസിലൻഡിനെതിരെ 2-2 സമനില പിടിച്ചെടുത്ത ഇറാൻ മികച്ച പോരാട്ടവീര്യം കാട്ടി. മുഹമ്മദ് മൊഹെബിയുടെ സമനില ഗോളാണ് ടീമിന് വിലപ്പെട്ട ഒരു പോയിന്റ് സമ്മാനിച്ചത്.ശേഷിക്കുന്ന ഗ്രൂപ്പ് മത്സരങ്ങളിൽ ബെൽജിയത്തെയും ഈജിപ്തിനെയും നേരിടാനാണ് ഇറാന്റെ ഒരുക്കം.The post ലോകകപ്പിൽ ഇറാന് തിരിച്ചടി; യാത്രാ-വിസ നിയന്ത്രണങ്ങൾക്കെതിരെ ടീം രംഗത്ത് appeared first on ഇവാർത്ത | Evartha.