തൃശൂർ കൊടകരയിൽ 43കാരൻ ഷിഗെല്ല ബാധിച്ച് മരിച്ച സംഭവത്തിൽ ആരോഗ്യ വകുപ്പിന് ഗുരുതര വീഴ്ച. ഷിഗെല്ല സ്ഥിരീകരിച്ചിട്ടും ഇക്കാര്യം അധികൃതർ ബന്ധുക്കളെ അറിയിച്ചില്ലെന്നാണ് പരാതി. ഹൈ റിസ്ക് കാറ്റഗറിയിൽ വരുന്ന, മരിച്ച യുവാവിന്റെ ഭാര്യയെയും മക്കളെയും പോലും പരിശോധിക്കാനും അധികൃതർ തയ്യാറായിട്ടില്ല.മാപ്രാണം സ്വദേശിയാണ് കഴിഞ്ഞ ദിവസം മരിച്ചത്. തുടർന്ന് നടത്തിയ പോസ്റ്റ്മോർട്ടത്തിലാണ് ഷിഗെല്ല രോഗബാധ കണ്ടെത്തിയത്. പിന്നാലെ ഉറവിടം കണ്ടെത്താൻ സാമ്പിളുകൾ ശേഖരിച്ച് പരിശോധന നടത്തുമെന്ന് ആരോഗ്യവകുപ്പ് വ്യക്തമാക്കിയെങ്കിലും ഗുരുതര അനാസ്ഥയാണ് ഉണ്ടായിരിക്കുന്നത്. ഇതുവരെയും സമ്പർക്ക പട്ടിക പോലും തയ്യാറാക്കിയിട്ടില്ല.ALSO READ: രോഗ വ്യാപനത്തിനിടെ ആരോഗ്യ വകുപ്പിൽ ഇല്ലാത്ത തസ്തികയിൽ അനധികൃത നിയമനം; കോൺഗ്രസ് സംഘടനാ നേതാക്കളെ തിരുകി കയറ്റുന്നത് മാനദണ്ഡങ്ങളോ സേവന ചട്ടമോ രൂപീകരിക്കാതെഅതേസമയം തൃശൂരിൽ ഷിഗെല്ലാ രോഗവ്യാപനം ശക്തമാവുകയാണ്. വടക്കാഞ്ചേരി മംഗലത്ത് നാലും ഏഴും വയസുള്ള രണ്ട് കുട്ടികൾക്ക് രോഗം സ്ഥിരീകരിച്ചിരുന്നു. ഇവർ മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്. തൃശൂർ മെഡിക്കൽ കോളേജിൽ ഐസൊലേഷൻ വാർഡും തുറന്നിട്ടുണ്ട്.The post കൊടകര ഷിഗെല്ല മരണം: രോഗം സ്ഥിരീകരിച്ചിട്ടും ബന്ധുക്കളെ അറിയിച്ചില്ല, ഭാര്യയെയും മക്കളെയുംപോലും പരിശോധിച്ചില്ല; ഗുരുതര വീഴ്ച appeared first on Kairali News | Kairali News Live.