അമേരിക്കൻ രാഷ്ട്രീയത്തിലെ പ്രമുഖനും തീവ്ര ഇറാൻ വിരുദ്ധ നിലപാടുകളിലൂടെ അന്താരാഷ്ട്ര തലത്തിൽ ശ്രദ്ധേയനുമായ റിപ്പബ്ലിക്കൻ പാർട്ടി സെനറ്റർ ലിൻഡ്സെ ഗ്രഹാം (71) അന്തരിച്ചു.അമേരിക്കൻ കോൺഗ്രസിലെ ഏറ്റവും സ്വാധീനമുള്ള വിദേശനയ വിദഗ്ദ്ധരിൽ ഒരാളായിരുന്നു ലിൻഡ്സെ ഗ്രഹാം. പശ്ചിമേഷ്യയിൽ, പ്രത്യേകിച്ച് ഇറാനെതിരെ കടുത്ത സൈനിക നടപടികൾ വേണമെന്ന നിലപാടിൽ അദ്ദേഹം ഉറച്ചുനിന്നു.ഇറാന്റെ ആണവപദ്ധതികളെയും പ്രാദേശിക സൈനിക നീക്കങ്ങളെയും അമേരിക്ക കടുത്ത സൈനിക ശക്തിപയോഗിച്ച് അടിച്ചമർത്തണമെന്ന് വാദിച്ച അദ്ദേഹം ‘ഇറാൻ വാർ ബാക്കർ’ എന്ന പേരിലാണ് അന്താരാഷ്ട്ര മാധ്യമങ്ങളിൽ പലപ്പോഴും വിശേഷിപ്പിക്കപ്പെട്ടത്.അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ അടുത്ത അനുയായിയായിരുന്ന ഗ്രഹാം, പശ്ചിമേഷ്യയിൽ ഇറാന്റെ ഭീഷണികളെ നേരിടാൻ ഗൾഫ് രാജ്യങ്ങളുമായും ഇസ്രായേലുമായും ചേർന്ന് ശക്തമായ പ്രതിരോധ സഖ്യം രൂപീകരിക്കണമെന്ന പക്ഷക്കാരനായിരുന്നു.ഡൊണാൾഡ് ട്രംപിന്റെ നയങ്ങളെ സെനറ്റിൽ ശക്തമായി പ്രതിരോധിക്കുന്നതിൽ അദ്ദേഹം എപ്പോഴും മുൻപന്തിയിലുണ്ടായിരുന്നു. നിലവിൽ പശ്ചിമേഷ്യയിൽ യുഎസും ഇറാനും തമ്മിൽ കടുത്ത സൈനിക സംഘർഷം നിലനിൽക്കുന്ന പശ്ചാത്തലത്തിലാണ് അദ്ദേഹത്തിന്റെ ഈ വിയോഗം.വാർദ്ധക്യസഹജമായ അസുഖങ്ങളെ തുടർന്ന് ചികിത്സയിലിരിക്കെ ഞായറാഴ്ച (ജൂലൈ 12, 2026) പുലർച്ചെ സൗത്ത് കരോലിനയിലെ വസതിയിലായിരുന്നു അന്ത്യം. അദ്ദേഹത്തിന്റെ ഓഫീസ് വക്താവാണ് മരണവാർത്ത ഔദ്യോഗികമായി പുറത്തുവിട്ടത്.ദീർഘകാലമായി സൗത്ത് കരോലിനയെ പ്രതിനിധീകരിച്ച് യുഎസ് സെനറ്റിൽ സജീവമായിരുന്ന ഗ്രഹാം, കടുത്ത വിദേശനയങ്ങളുടെയും സൈനിക ഇടപെടലുകളുടെയും ശക്തനായ വക്താവായിരുന്നു.ലിൻഡ്സെ ഗ്രഹാമിന്റെ നിര്യാണത്തിൽ പ്രസിഡന്റ് ഡൊണാൾഡ് ട്രംപും റിപ്പബ്ലിക്കൻ-ഡെമോക്രാറ്റിക് പാർട്ടികളിലെ പ്രമുഖ നേതാക്കളും അനുശോചനം രേഖപ്പെടുത്തി. അമേരിക്കയ്ക്ക് ശക്തനായ ഒരു ദേശസ്നേഹിയെയും നയതന്ത്രജ്ഞനെയുമാണ് നഷ്ടപ്പെട്ടിരിക്കുന്നതെന്ന് ട്രംപ് തന്റെ അനുശോചന സന്ദേശത്തിൽ പറഞ്ഞു.The post തീവ്ര ഇറാൻ വിരുദ്ധ നിലപാടുകളിലൂടെ ശ്രദ്ധേയനായ യുഎസ് സെനറ്റർ ലിൻഡ്സെ ഗ്രഹാം അന്തരിച്ചു appeared first on Arabian Malayali.