തകർന്നടിഞ്ഞ കെട്ടിടാവശിഷ്ടങ്ങളുടെ ഇടയിൽ നിന്ന് ഗാസയുടെ മക്കൾ വേൾഡ്കപ്പ് മത്സരങ്ങൾ കണ്ടു. ആർത്തിരമ്പി അവർ ആഘോഷിച്ചു. എന്നാലും ആ മത്സരങ്ങൾ കാണുന്നതിനിടയിലും അവുരുടെ ഹൃദയത്തിൽ ഒരു തീരാ നോവുണ്ടായിരുന്നു. ഇസ്രായേൽ ആക്രമണത്തിൽ കൊല്ലപ്പെട്ട ഒരാളുടെ ചിത്രമായിരുന്നു അവരുടെ ഹൃദയത്തെ പിടിച്ചുലച്ചത്.അർജൻ്റീന ഈജിപ്ത് മത്സരം കാണാൻ അവർക്കായി വലിയ സ്ക്രീൻ ഒരുക്കിയ അവരുടെ കഷ്ടപ്പാടുകൾക്കിടിൽ അവരെ സഹായിച്ച മുഹമ്മദ് അൽ വാഹിദിയുടെ മുഖമയാരുന്നു അത്. ഗാസയിലെ കുടുംബങ്ങളെ വേൾഡ് കപ്പ് ആവേശത്തിലേക്ക് എത്തിച്ചത് അദ്ദേഹമായിരുന്നു. എന്നാൽ മത്സരത്തിന്റെ കിക്ക് ഓഫിൻ്റെ മണിക്കൂറുകൾക്ക് മുന്നെ ഇസ്രായേലിൻ്റെ മിസേൽ ആക്രമണത്തിൽ അൽ വാഹിദി കൊല്ലപ്പെട്ടു. ഗാസയിലെ ഈജിപ്ഷ്യൻ കമ്മറ്റിയുടെ ഡയറക്ടാറായിരുന്നു അൽ വാഹിദി. ദുരിതാശ്വാസ ക്യാമ്പുകളിൽ കഷ്ടപ്പെടുന്നവൻ്റെ ശബ്ദമായിരുന്നു അൽ വാഹിദി…അവർക്കായി ഭക്ഷണവും വെള്ളവും എത്തിക്കാൻ കഴിഞ്ഞ രണ്ട് വർഷമായി അശാന്തിയുടെ മുനമ്പിൽ അദ്ദേഹമുണ്ടായിരുന്നു.Also read: മരണം 600, എബോളയിൽ വലഞ്ഞ് കോംഗോ; വ്യാപനം നിയന്ത്രിക്കാൻ പെടാപാട്യാത്രയ്ക്കിടെ കാറിന് നേരെയുണ്ടായ ആക്രമണത്തിലായിരുന്നു അദ്ദേഹം കൊല്ലപ്പെട്ടത്. എന്നാൽ ഇസ്രായേൽ മിലിട്ടറി അവകാശപ്പെടുന്ന് വഹീദിയെ തങ്ങൾ ലക്ഷ്യം വച്ചിരുന്നില്ലെന്നാണ്. ഒരു ജനതയെ ആകെ ചേർത്ത് പിടിച്ച ഒരാളുടെ കൊലപാതകം യാദൃശ്ചികമാണോ? ഗാസൻ ജനതയ്ക്കായി പ്രവർത്തിക്കുന്ന ഓരോരുത്തരേയും ഇല്ലാതാക്കുന്നതിലൂടെ ആ നാടിൻ്റെ പോരാട്ടം ഇല്ലാതാക്കാമെന്നാണോ? കൂടിച്ചേരലുകളേയും അവർ ഭയക്കുയാണോ?The post ആയാൾ അവർക്കായി ബിഗ് സ്ക്രീൻ ഒരുക്കി; തീരാ നോവായി ഗാസയിൽ കൊല്ലപ്പെട്ട മുഹമ്മദ് അൽ വാഹിദി appeared first on Kairali News | Kairali News Live.