അത് വിക്രം റാണ തന്നെ; കള്ളാടിയിൽ ചതുപ്പിൽ നിന്ന് കണ്ടെത്തിയ മൃതദേഹം തിരിച്ചറിഞ്ഞ് ബന്ധുക്കൾ

Wait 5 sec.

കള്ളാടി മണ്ണിടിച്ചിലിൽ ആറാം ദിവസവും തുടരുന്ന തിരച്ചിലിനൊടുവിൽ കണ്ടെത്തിയ മൃതദേഹം വിക്രം സിം​ഗ് റാണയുടേതെന്ന് സ്ഥിരീകരിച്ചു. മീനാക്ഷിപ്പാലത്തിന് താഴെയുള്ള ചതുപ്പുപ്രദേശത്തുനിന്നാണ് മൃതദേഹം കണ്ടെടുത്തത്. കാണാതായവരുടെ പട്ടികയിൽ അവശേഷിച്ചിരുന്ന ആളുടെതാണ് ഇത്. ബന്ധുക്കൾ തന്നെയാണ് ഇത് സ്ഥിരീകരിച്ചത്.ഈ കണ്ടെത്തലോടെ ദുരന്തത്തിൽ മരിച്ചവരുടെ എണ്ണം എട്ടായി ഉയർന്നു. അപകടത്തിൽപ്പെട്ട 18 പേരിൽ പത്തുപേരെ ആദ്യദിവസം തന്നെ രക്ഷപ്പെടുത്തിയിരുന്നു. നേരത്തെ ഏഴ് മൃതദേഹങ്ങൾ കണ്ടെത്തിയിരുന്നതായും, വിക്രം റാണയെക്കൂടി കണ്ടെത്തുന്നതോടെ കാണാതായവരുടെ പട്ടിക പൂർത്തിയാകുമെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.ALSO READ: ഗുരുവായൂര്‍ മധ്യവയസ്‌കയെ കിണറ്റില്‍ കെട്ടിത്തൂക്കിയ നിലയില്‍തിരച്ചിൽ പ്രവർത്തനങ്ങൾ ഇത്രയും വൈകിയതിനെതിരെ വലിയ രീതിയിലുള്ള വിമർശനങ്ങൾ ഉയരുന്നുണ്ട്. മീനാക്ഷി പാലത്തിൽ വീണ ബസ് ഉയർത്തുന്നതിലുണ്ടായ മന്ദഗതിയാണ് മൃതദേഹം കണ്ടെത്തുന്നതിനും കാലതാമസം വരുത്തിയതെന്ന് ആരോപണമുണ്ട്. ദുരന്തം നടന്ന് ആറാം ദിവസമാണ് അവസാനത്തെ ആളെ കണ്ടെത്തുന്നത് എന്നത് അധികൃതരുടെ വീഴ്ചയായിട്ടാണ് നാട്ടുകാർ ചൂണ്ടിക്കാട്ടുന്നത്.അതിനിടെ, ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിഞ്ഞിരുന്ന തൊഴിലാളികളെ തിരിച്ചയച്ച അധികൃതരുടെ നടപടി വലിയ ആശങ്കയ്ക്ക് ഇടയാക്കിയിട്ടുണ്ട്. മഴ ശക്തമാകാനുള്ള സാധ്യത നിലനിൽക്കെ, മലയുടെ ഭാഗം ഇടിഞ്ഞുവീണ പ്രദേശത്തെ വീടുകളിലേക്ക് മടങ്ങാൻ ആളുകൾ ഭയപ്പെടുന്നു. മീനാക്ഷി, ഉന്നതി എസ്റ്റേറ്റുകളിലെ തൊഴിലാളികൾ തങ്ങളെ സുരക്ഷിതമായ വാടക വീടുകളിലേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ടെങ്കിലും, സൗകര്യങ്ങളില്ലാത്ത ലയങ്ങളിലേക്കാണ് ഇവരെ നിലവിൽ മാറ്റിയിരിക്കുന്നത്. ഈ വിഷയത്തിൽ കളക്ടറുമായി ചർച്ച നടത്തിയ ശേഷം തീരുമാനമെടുക്കാമെന്നാണ് അധികൃതർ അറിയിച്ചിട്ടുള്ളത്.The post അത് വിക്രം റാണ തന്നെ; കള്ളാടിയിൽ ചതുപ്പിൽ നിന്ന് കണ്ടെത്തിയ മൃതദേഹം തിരിച്ചറിഞ്ഞ് ബന്ധുക്കൾ appeared first on Kairali News | Kairali News Live.