വിയറ്റ്നാമിൽ ഇന്ത്യൻ വിനോദസഞ്ചാരികളുമായി പോയ ബോട്ട് മറിഞ്ഞുണ്ടായ അപകടത്തിൽ മരിച്ചവരിൽ മലയാളി ദമ്പതികളും. കൊട്ടാരക്കര സ്വദേശികളായ എ സി തോമസ് (57), ഭാര്യ ലോവേനി തോമസ് (56) എന്നിവരാണ് അപകടത്തിൽ മരിച്ചത്. അപകടത്തിൽ തമിഴ്നാട് സ്വദേശികളടക്കം 15 പേരാണ് മരിച്ചത്. ഫു ക്വോക് ദ്വീപിന് സമീപം ശനിയാഴ്ചയാണ് വലിയ അപകടമുണ്ടായത്. ബോട്ടിൽ 36 യാത്രക്കാരുണ്ടായിരുന്നു. സംസ്ഥാന മാധ്യമങ്ങൾ പറയുന്നതനുസരിച്ച്, 21 പേരെ രക്ഷപ്പെടുത്തി ആശുപത്രിയിൽ പ്രവേശിപ്പിച്ചു, ഇതിൽ രണ്ടുപേരുടെ നില ഗുരുതരമാണെന്നാണ്. ദുരിതബാധിതരെ സഹായിക്കുന്നതിനായി ഇന്ത്യൻ മിഷൻ കൺട്രോൾ റൂമുകൾ സജ്ജീകരിച്ചിട്ടുണ്ട്.അതേസമയം, മരണപ്പെട്ട മലയാളി ദമ്പതികളുടെ മൃതദേഹങ്ങൾ എത്രയും വേഗം നാട്ടിലെത്തിക്കാൻ അടിയന്തര നടപടികൾ സ്വീകരിക്കണമെന്ന് ഇന്ത്യൻ എംബസിയോട് ആവശ്യപ്പെട്ടതായി കൊടിക്കുന്നിൽ സുരേഷ് എം പി അറിയിച്ചിട്ടുണ്ട്. ഹോൺ മെയ് റൂട്ട് എൻഗോയ് ദ്വീപിൽ നിന്ന് ആൻ തോയ് തുറമുഖത്തേക്ക് ആണ് യാത്രക്കാരുമായി ബോട്ട് പോയത്. പ്രക്ഷുബ്ധമായ കടലും ശക്തമായ കാറ്റും കാരണം ആണ് ബോട്ട് മറിഞ്ഞതെന്നാണ് റിപ്പോർട്ട്. എല്ലാ യാത്രക്കാരും ജീവനക്കാരും വെള്ളത്തിൽ വീണു. പുറത്തുവന്ന അപകടത്തിന്റെ ദൃശ്യങ്ങളിൽ കടലിൽ തലകീഴായി മറിഞ്ഞ ബോട്ടിനുചുറ്റും സ്പീഡ് ബോട്ടുകളിൽ രക്ഷാപ്രവർത്തകർ എത്തുന്നതായി കാണാം.also read:വിയറ്റ്നാമിൽ ഇന്ത്യൻ വിനോദസഞ്ചാരികൾ സഞ്ചരിച്ച ബോട്ട് മറിഞ്ഞ് അപകടം; 15 പേർ മരിച്ചതായി റിപ്പോർട്ട്പ്രാദേശിക അധികൃതരുമായി ബന്ധപ്പെടുന്നുണ്ടെന്നും സാഹചര്യം സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ടെന്നും വിയറ്റ്നാമിലെ ഇന്ത്യൻ എംബസി അറിയിച്ചു. വിവരങ്ങളോ സഹായമോ ആവശ്യമുള്ളവർക്ക് ഹോ ചി മിൻ സിറ്റിയിലെ കൺട്രോൾ റൂമിൽ +84 36 281 7930, +84 91 552 37 14, +84 33 452 0414 എന്നീ നമ്പറുകളിൽ ബന്ധപ്പെടാം. ഹനോയിയിലെ കൺട്രോൾ റൂമുമായി +84 91 308 9165 എന്ന നമ്പറിൽ ബന്ധപ്പെടാം. സംഭവവുമായി ബന്ധപ്പെട്ട ഏത് സംശയങ്ങൾക്കും പിന്തുണയ്ക്കും രണ്ട് കൺട്രോൾ റൂമുകളും ലഭ്യമാണെന്ന് ഇന്ത്യൻ മിഷൻ അറിയിച്ചു.The post വിയറ്റ്നാമിലെ 15 പേരുടെ ജീവൻ കവർന്ന ബോട്ട് അപകടം; മരിച്ചവരിൽ മലയാളി ദമ്പതികളും appeared first on Kairali News | Kairali News Live.