വീട്ടില്‍ നിന്ന് മദ്യശേഖരം പിടികൂടിയ കേസ്; ആന്റോ അഗസ്റ്റിന്റെ ജാമ്യാപേക്ഷ കോടതി തള്ളി

Wait 5 sec.

കല്‍പ്പറ്റ|വീട്ടില്‍ നിന്ന് അനധികൃത മദ്യശേഖരം കണ്ടെടുത്ത കേസില്‍ റിമാന്‍ഡിലായ റിപ്പോര്‍ട്ടര്‍ ചാനല്‍ എം ഡി ആന്റോ അഗസ്റ്റിന്റെ ജാമ്യാപേക്ഷ കോടതി തള്ളി. സുല്‍ത്താന്‍ ബത്തേരി ജുഡിഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേട്ട് കോടതിയുടേതാണ് വിധി. ജാമ്യാപേക്ഷയില്‍ ഇന്നലെ വാദം കേട്ട കോടതി വിധി പറയുന്നത് ഇന്നത്തേക്ക് മാറ്റിയിരുന്നു. കേസില്‍ അറസ്റ്റിലായ ആന്റോ അഗസ്റ്റിനെ 14 ദിവസത്തേക്കാണ് കോടതി റിമാന്‍ഡ് ചെയ്തത്. മാനന്തവാടിയിലെ ജില്ലാ ജയിലിലാണ് ആന്റോ ഉള്ളത്.മെസിയുടെ കേരള സന്ദര്‍ശന വിവാദവുമായി ബന്ധപ്പെട്ട പരിശോധനയിലാണ് അനധികൃത മദ്യ ശേഖരം പിടികൂടിയത്. 43 ലിറ്റര്‍ വിദേശ മദ്യം, 4.8 ലിറ്ററോളം വിദേശനിര്‍മിത വിദേശ വൈന്‍, അഞ്ചര ലിറ്റര്‍ കേരള നിര്‍മിത വൈന്‍, 860 മില്ലി ലിറ്റര്‍ മിലിട്ടറി മദ്യം എന്നിവയാണ് പരിശോധനയില്‍ പിടിച്ചെടുത്തത് .ഇതിന് പിന്നാലെ ആന്റോ അഗസ്റ്റിനെതിരെ അബ്കാരി നിയമപ്രകാരം കേസെടുക്കുകയായിരുന്നു. അബ്കാരി നിയമം 55 ഐ, 55 എ എന്നീ വകുപ്പുകള്‍ അടക്കമാണ് ചുമത്തിയത്. അതേ സമയം മദ്യ ശേഖരം കണ്ടെത്തിയതില്‍ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചതായി വയനാട് എക്‌സൈസ് ഡെപ്യൂട്ടി കമ്മീഷണര്‍ സതീഷ് കുമാര്‍ അറിയിച്ചു. എറണാകുളം കളമശേരിയിലെ റിപ്പോര്‍ട്ടര്‍ ബ്രോഡ്കാസ്റ്റിങ് കമ്പനി ഓഫീസില്‍ നിന്ന് പുലര്‍ച്ചെ ആന്റോ അഗസ്റ്റിനെ എക്‌സൈസ് അറസ്റ്റ് ചെയ്തിരുന്നു.Content Highlights:Sultan Bathery court rejected the bail plea of Reporter Channel MD Anto Augustine in an illegal liquor case. He was remanded to 14 days in Mananthavady jail following an Excise raid at his home. A special investigation team has been formed by the Wayanad Excise Deputy Commissioner.