‎സൗദിയിലെ മൂന്ന് നഗരങ്ങളിൽ ഹൂത്തികൾ നടത്തിയ ആക്രമണത്തിൽ 13 സാധാരണക്കാർക്ക് പരിക്കേറ്റു‎

Wait 5 sec.

‎റിയാദ് – സൗദിയിലെ മൂന്ന് നഗരങ്ങളിൽ ഹൂത്തികൾ നടത്തിയ ആക്രമണങ്ങളിൽ പതിമൂന്ന് സാധാരണക്കാർക്ക് പരിക്കേറ്റതായും ഏഴ് വീടുകൾക്കും രണ്ട് വാഹനങ്ങൾക്കും കേടുപാടുകൾ സംഭവിച്ചതായും യെമനിലെ  സഖ്യ സേന വാക്താവ് ചൊവ്വാഴ്ച പുലർച്ചെ അറിയിച്ചു.‎‎തിങ്കളാഴ്ച ഖമീസ് മുഷൈത്ത്, അബഹ, താഇഫ് എന്നിവിടങ്ങളിലെ സിവിലിയൻ മേഖലകളിലേക്ക് ഹൂത്തികൾ ബാലിസ്റ്റിക് മിസൈലുകളും ഡ്രോണുകളും വിക്ഷേപിച്ചതായി സഖ്യസേന വക്താവ് മേജർ ജനറൽ തുർക്കി അൽ-മാലികി വ്യക്തമാക്കി‎‎‎ആക്രമണങ്ങളിൽ 13 സാധാരണക്കാർക്ക് ചെറുതോ ഇടത്തരമോ ആയ പരിക്കുകൾ സംഭവിച്ചുവെന്നും ഏഴ് വീടുകൾക്കും രണ്ട് വാഹനങ്ങൾക്കും കേടുപാടുകൾ സംഭവിച്ചുവെന്നും അദ്ദേഹം പറഞ്ഞു.‎‎തുടർച്ചയായ ബോധപൂർവവും ആവർത്തിച്ചുള്ളതുമായ ഹൂത്തി ആക്രമണങ്ങൾ സാധാരണക്കാരെയും സിവിലിയൻ വസ്തുക്കളെയും ലക്ഷ്യം വയ്ക്കുന്ന ഹൂത്തി സമീപനത്തിന്റെ തെളിവാണെന്ന് അൽ-മാലികി പറഞ്ഞു.‎‎ഐക്യരാഷ്ട്രസഭ ചാർട്ടറിന്റെ ആർട്ടിക്കിൾ 51, സ്വയം പ്രതിരോധ തത്വം, അന്താരാഷ്ട്ര മാനുഷിക നിയമം എന്നിവയ്ക്ക് അനുസൃതമായി, സൗദി പരമാധികാരം, സിവിലിയന്മാർ, സിവിലിയൻ അടിസ്ഥാന സൗകര്യങ്ങൾ എന്നിവ സംരക്ഷിക്കുന്നതിനായി സഖ്യസേന ഹൂത്തി ആക്രമണങ്ങളോട് ശക്തമായി പ്രതികരിക്കുമെന്ന് അദ്ദേഹം പറഞ്ഞു.The post ‎സൗദിയിലെ മൂന്ന് നഗരങ്ങളിൽ ഹൂത്തികൾ നടത്തിയ ആക്രമണത്തിൽ 13 സാധാരണക്കാർക്ക് പരിക്കേറ്റു‎ appeared first on Arabian Malayali.