കോതമംഗലം എസ് എച്ച് ഒയെ ഭീഷണിപ്പെടുത്തിയ കേസില്‍ അര്‍ജുന്‍ ആയങ്കിയ്ക്ക് ജാമ്യം; പുറത്തിറങ്ങാന്‍ കഴിയില്ല

Wait 5 sec.

കൊച്ചി| കോതമംഗലം എസ് എച്ച് ഒയെ ഭീഷണിപ്പെടുത്തിയ കേസില്‍ അര്‍ജുന്‍ ആയങ്കിയ്ക്ക് ജാമ്യം. കോതമംഗലം മജിസ്ട്രേറ്റ് കോടതിയാണ് ജാമ്യം അനുവദിച്ചത്. ജാമ്യം ലഭിച്ചെങ്കിലും കാപ്പ ചുമത്തിയതിനാല്‍ തലശ്ശേരി സബ് ജയിലില്‍ കഴിയുന്ന അര്‍ജുന് പുറത്തിറങ്ങാന്‍ കഴിയില്ല.മൂന്ന് കേസുകളില്‍ കൂടി അര്‍ജുന്‍ ആയങ്കിക്ക് ജാമ്യം കിട്ടാനുണ്ട്. നേരത്തെ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയെ സമൂഹമാധ്യമത്തിലൂടെ അധിക്ഷേപിച്ച കേസില്‍ അര്‍ജുന്‍ ആയങ്കിക്ക് നേരത്തെ ജാമ്യം ലഭിച്ചിരുന്നു.കണ്ണൂര്‍ സൈബര്‍ പോലിസ് എടുത്ത കേസില്‍ തലശ്ശേരി ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയാണ് ജാമ്യം നല്‍കിയത്. അതേസമയം, അര്‍ജുന്‍ ആയങ്കിയെ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റാന്‍ അനുമതി തേടി പോലീസ് കോടതിയില്‍ അപേക്ഷ നല്‍കിയിട്ടുണ്ട്. കഴിഞ്ഞ ദിവസമാണ് അര്‍ജുന്‍ ആയെങ്കിക്കതിരെ കാപ്പ ചുമത്തി കണ്ണൂര്‍ ജില്ലാ കലക്ടര്‍ ഉത്തരവിട്ടത്.Content Highlights:Arjun Ayanki was granted bail by the Kothamangalam Magistrate Court in a case involving threats against the Kothamangalam SHO. However, he will remain in Thalassery Sub Jail as KAAPA charges have been invoked against him by the Kannur District Collector. Police have sought permission to transfer him to Kannur Central Jail.