പൂനെ | കേതൻ അഗർവാൾ (Ketan Agarwal Murder) കൊലപാതക കേസിൽ പ്രതിയും കൊല്ലപ്പെട്ട കേതന്റെ പ്രതിശ്രുത വധുവുമായ സിയ ഗോയലിനെ അവരുടെ കാമുകനായ ചേതൻ ചൗധരി ബ്ലാക്ക്മെയിൽ (Blackmail) ചെയ്തിരുന്നോ എന്ന് പോലീസ് അന്വേഷിക്കുന്നു. സിയയുടെ മൊഴി കേന്ദ്രീകരിച്ചാണ് അന്വേഷണം. ഇരുവരുടെയും ഫോൺ സംഭാഷണങ്ങളുടെ റെക്കോർഡിംഗുകളും സ്വകാര്യ ചാറ്റുകളും ഉപയോഗിച്ച് സിയയെ ചേതൻ ഭീഷണിപ്പെടുത്തിയിരിക്കാമെന്നാണ് പോലീസ് സംശയിക്കുന്നത്. സ്വാധീനമുള്ള അഗർവാൾ കുടുംബത്തിന് മുന്നിൽ ഇവരുടെ ബന്ധം തുറന്നുകാട്ടുമെന്ന് ഭീഷണിപ്പെടുത്തിയാണ് സിയയെ ചേതൻ കൊലപാതക ഗൂഢാലോചനയിൽ പങ്കാളിയാക്കിയതെന്നാണ് സൂചനകൾ.നേരത്തെ മെയ് മാസത്തിൽ കേതനെ വധിക്കാൻ നടത്തിയ വിഫല ശ്രമത്തിൽ സിയയ്ക്കുള്ള പങ്ക് ഒരു അവസരമാക്കി ഉപയോഗിച്ച് ചേതൻ അവരെ കൃത്യത്തിന് നിർബന്ധിച്ചുവോ എന്നും ഡിജിറ്റൽ തെളിവുകൾ പരിശോധിച്ചുകൊണ്ട് ഉദ്യോഗസ്ഥർ പഠിച്ചുവരികയാണ്. ഒരുമിച്ച് ഒളിച്ചോടാൻ ഇവർ ആദ്യം ആസൂത്രണം ചെയ്ത പദ്ധതിയാണോ പിന്നീട് അഗർവാൾ കുടുംബത്തിന്റെ സമ്പത്തും സാമൂഹിക സ്വാധീനവും ലക്ഷ്യമിട്ടുള്ള കൊലപാതക ആസൂത്രണമായി മാറിയതെന്നും പോലീസ് അന്വേഷിക്കുന്നുണ്ട്. പണത്തിന്റെ പങ്ക് വ്യക്തമാക്കുന്നതിനായി സിയയുടെ സാമ്പത്തിക വിവരങ്ങൾ നിലവിൽ സൂക്ഷ്മമായി പരിശോധിച്ചുവരികയാണ്.കൊലപാതകത്തിന് മുന്നോടിയായി നിരീക്ഷണം, യാത്ര, വസ്ത്രങ്ങൾ വാങ്ങൽ എന്നിവയ്ക്കായുള്ള ചെലവുകൾക്കായി സിയ ചേതന് പണം കൈമാറിയിട്ടുണ്ടോ എന്ന് അന്വേഷണ ഉദ്യോഗസ്ഥർ പരിശോധിക്കുന്നുണ്ട്. മെയ് മാസത്തിലെ പരാജയപ്പെട്ട വധശ്രമത്തിന്റെ വിവരങ്ങൾ വെളിപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തി ചേതൻ വൻതുക ആവശ്യപ്പെട്ടിരുന്നതായും കേതനുമായുള്ള വിവാഹത്തിന് ശേഷം വലിയ തുക നൽകാമെന്ന് സിയ ഉറപ്പുനൽകിയിരുന്നതായും പറയപ്പെടുന്നു. ജൂൺ 18 ന് നടന്ന കൊലപാതകത്തിന് തൊട്ടുമുമ്പ് നടത്തിയ പണമിടപാടുകൾ പോലീസ് പരിശോധിക്കുന്നുണ്ട്. ഫെബ്രുവരിയിൽ വിവാഹനിശ്ചയം കഴിഞ്ഞ സിയയുടെയും കേതന്റെയും വിവാഹം നവംബറിൽ ജയ്പൂരിലെ ഒരു കൊട്ടാരത്തിൽ വെച്ച് 17 കോടി രൂപ ചെലവഴിച്ചാണ് നടത്താൻ തീരുമാനിച്ചിരുന്നത്.Also Readഅനിയന്റെ മരണം അപകടമല്ലെന്ന് ഉറപ്പിച്ച് സഹോദരി; കാമുകനൊപ്പം ചേർന്ന് പ്രതിശ്രുത വധു ഒരുക്കിയ കൊടുംചതി പുറത്തുകൊണ്ടുവന്നത് ഇങ്ങനെജൂൺ 14 ന് ലോഹഗഡ് കോട്ടയിൽ വെച്ച് കേതനെ കൊലപ്പെടുത്താൻ സിയ ആദ്യം ശ്രമിച്ചെങ്കിലും അദ്ദേഹം ഒരു ചെടിയിൽ പിടിച്ച് രക്ഷപ്പെടുകയായിരുന്നു. തുടർന്ന് പാമ്പിനെ കണ്ടെന്ന് പറഞ്ഞ് ശ്രദ്ധതിരിച്ച സിയ, വീണ്ടും കേതനെ അവിടെയെത്തിക്കുകയും ചേതനുമായി ചേർന്ന് കൊക്കയിലേക്ക് തള്ളിയിട്ട് കൊലപ്പെടുത്തുകയുമായിരുന്നു. ഈ ശ്രമം പരാജയപ്പെട്ടിരുന്നെങ്കിൽ നടപ്പാക്കാൻ ഒരു പ്ലാൻ സി (Plan C) കൂടി ഇവർ തയ്യാറാക്കിയിരുന്നു.Also Readപ്രതിശ്രുത വരനെ കൊക്കയിൽ തള്ളി കൊല്ലാൻ കാരണം വിഗും വിക്കും; യുവതി പോലീസിന് നൽകിയ മൊഴി ഇങ്ങനെ…അപകടമരണമെന്ന് കരുതിയ സംഭവം സിയയുടെ പെരുമാറ്റത്തിൽ സംശയം തോന്നിയതിനെ തുടർന്നാണ് കൊലപാതകമാണെന്ന് തെളിഞ്ഞതും ഇരുവരെയും അറസ്റ്റ് ചെയ്തതും. ചോദ്യം ചെയ്യലിൽ ഇരുവരും പരസ്പരം കുറ്റപ്പെടുത്തുകയാണ് ചെയ്യുന്നത്.Also Read17 കോടിയുടെ കൊട്ടാരം ബുക്ക് ചെയ്ത് വിവാഹത്തിന് തയ്യാറെടുപ്പുകൾ; അതിനിടെ പ്രതിശ്രുത വരനെ കൊക്കയിലേക്ക് തള്ളിയിട്ട് കൊന്ന് യുവതിContent Highlights:The police are investigating whether Siya Goyal was blackmailed by her lover Chetan Chaudhary to participate in the murder of her fiancé Ketan Agarwal. Investigators suspect Chetan used private chats and phone recordings as leverage to prevent Siya from backing out of the plot. Financial records are being heavily scrutinized to check for any monetary transactions made prior to the killing on June 18 at Lohagad Fort. Both accused are currently under arrest and have been blaming each other during the interrogation.