കഴിഞ്ഞ ദിവസമാണ് ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ പ്രതിക്ക് അനുകൂലമായി നിലപാടെടുത്തെന്ന പേരിൽ പബ്ലിക് പ്രോസിക്യൂട്ടർ പദവിയിൽ നിന്ന് ടി ഗീനാ കുമാരിയെ മാറ്റിയത്. വി ഡി സതീശൻ സർക്കാരിന്റെ പ്രതികാര നടപടിയുടെ ഭാഗമാണ് ഈ നീക്കമെന്നാണ് ഉയരുന്ന വിമർശനം. പദവിയിൽ നിന്ന് നീക്കെ ചെയ്തതിൽ ഗീനാ കുമാരി കഴിഞ്ഞ ദിവസം തന്നെ പ്രതികരണവുമായി രംഗത്തെത്തിയിരുന്നു.നിയമയത്തിനും നീതിബോധത്തിനും നിരക്കാത്ത ഒന്നും ചെയ്തിട്ടില്ലെന്നായിരുന്നു അവർ പറഞ്ഞത്. ഇപ്പോഴിതാ ഗീനാ കുമാരിയെ പിന്തുണച്ച് അഭിഭാഷക ഐഷാ പി ജമാൽ രംഗത്തെത്തിയിരിക്കുകയാണ്. സർക്കാരുകൾ മാറുമ്പോൾ പ്രോസികുട്ടർമാരെയും മാറ്റും, അത് വളരെ സാധാരണമായി നടപടിയാണെന്നാണ് ഐഷാ പി ജമാൽ പറയുന്നത്. അതിൽ വ്യാജപ്രചാരണങ്ങൾ നടത്തേണ്ട ആവശ്യമില്ലെന്നാണ് അഭിഭാഷക ഫേസ്ബുക്കിൽ കുറിച്ചിരിക്കുന്നത്.also read:ചിറ്റാറിലെ യുവാവിന്റെ മരണം കൊലപാതകം? വനിതാ സുഹൃത്തിന്റെ ബന്ധുക്കള്‍ കസ്റ്റഡിയിൽഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം” Bail is the rule and jail is the exception “ഇതാണ് ജാമ്യത്തെ സംബന്ധിച്ച ഇന്ത്യൻ ക്രിമിനൽ വ്യവസ്ഥിതിയിലെ അടിസ്ഥാന ആപ്തവാക്യം.അറസ്റ്റ് ചെയ്യപ്പെടുന്ന പ്രതിയെ, ജയിലിൽ അടയ്ക്കുക എന്നുള്ളതല്ല കോടതിയുടെ ഉത്തരവാദിത്വം. ജയിലിൽ അടയ്ക്കേണ്ട സാഹചര്യങ്ങൾ വ്യക്തമാക്കിക്കൊണ്ട് അന്വേഷണ ഉദ്യോഗസ്ഥൻ സമർപ്പിക്കുന്ന റിമാൻഡ് റിപ്പോർട്ടും പ്രോസിക്യൂഷന്റെ വാദവും കേട്ട ശേഷം റിമാൻഡ് ചെയ്യേണ്ട കാരണങ്ങൾ എഴുതി വേണം ഒരു ജുഡീഷ്യൽ ഓഫീസർ പ്രതിയെ റിമാൻഡ് ചെയ്യാൻ.അതുപോലെ തന്നെ തുടർന്നുവരുന്ന ജാമ്യപേക്ഷയിൽ ജാമ്യം കൊടുക്കാൻ പറ്റാത്ത സാഹചര്യം വ്യക്തമാക്കിക്കൊണ്ട് ജാമ്യം നിരസിക്കാനുള്ള റിപ്പോർട്ട് അന്വേഷണ ഉദ്യോഗസ്ഥനും, അതിനെ അടിസ്ഥാനപ്പെടുത്തി പ്രോസിക്യൂട്ടറുടെ വാദവും കേട്ട ശേഷം ജാമ്യം നിഷേധിക്കാനുള്ള കൃത്യമായ കാരണങ്ങൾ വിശദമായി എഴുതി വേണം ജുഡീഷ്യൽ ഓഫീസർ ജാമ്യാപേക്ഷ തള്ളാൻ. ഇതാണ് ഇന്ത്യയിലെ ക്രിമിനൽ വ്യവസ്ഥിതിയിലെ നിയമം.ഒരു ജാമ്യാപേക്ഷ സമർപ്പിക്കുമ്പോൾ, അതിന്റെ കോപ്പി പ്രോസിക്യൂട്ടർക്ക് ലഭിക്കുകയും, പ്രോസിക്യൂട്ടറുടെ ഓഫീസിൽ നിന്ന് അന്വേഷണ ഉദ്യോഗസ്ഥന് കോപ്പി അയച്ചുകൊടുക്കുകയും, അതിന്റെ അടിസ്ഥാനത്തിൽ ജാമ്യം നിരസിക്കാനുള്ള കാരണങ്ങൾ കാണിച്ചു കൊണ്ടുള്ള റിപ്പോർട്ട് (Bail objection report) പ്രോസിക്യൂട്ടർക്ക് നൽകുകയും ചെയ്യും. പ്രോസിക്യൂട്ടർ ആ റിപ്പോർട്ട് കോടതിയിൽ സമർപ്പിക്കും. റിപ്പോർട്ടിൽ ഇതുവരെയുള്ള അന്വേഷണത്തെ സംബന്ധിച്ച് വിശദമായി എഴുതിയിരിക്കണം.എത്ര ദിവസമായി പ്രതി ജയിലിൽ കിടക്കുന്നത്, പ്രതിയെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തോ, ഏന്തെങ്കിലും റിക്കവറി നടത്താൻ ഉണ്ടോ, പ്രതി ജയിലിൽ നിന്ന് ഇറങ്ങിയാൽ സാക്ഷികളെ സ്വാധീനിക്കുമോ, തെളിവ് നശിപ്പിക്കുമോ എന്നതൊക്കെയാണ് റിപ്പോർട്ടിൽ രേഖപ്പെടുത്തേണ്ടത്. കൂടാതെ പ്രതി മുമ്പ് ഏതെങ്കിലും കുറ്റകൃത്യത്തിൽ ഉൾപ്പെട്ട ആൾ ആണോ എന്നതും ജാമ്യനിഷേധിക്കാനുള്ള കാരണം അല്ലെങ്കിൽ കൂടി, കോടതികൾ പരിശോധിക്കാറുണ്ട്.തിരുവനന്തപുരത്ത് ഇഡി യെ ആക്രമിച്ച കേസിൽ കണ്ടാലറിയാവുന്ന 300 ഓളം പേരെ പ്രതിചേർത്തിട്ടുണ്ട്. അതിൽ കുറച്ചുപേരെ അറസ്റ്റ് ചെയ്തിട്ടുമുണ്ട്.അറസ്റ്റ് ചെയ്യപ്പെട്ടവരെ, കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തിട്ടും ഉണ്ട്. ഇനി അവർക്ക് ജാമ്യം കൊടുക്കാമോ എന്നാണ് ചോദ്യം..? ഏറ്റവും പ്രധാനപ്പെട്ട ചോദ്യം ഇനി കസ്റ്റഡി ആവശ്യമുണ്ടോ എന്നാണ്. ജാമ്യം നിരസിക്കാനുള്ള റിപ്പോർട്ടിൽ അത് പോലീസ് വ്യക്തമായി പറഞ്ഞിരിക്കണം. ഇനിയും അയാളെ കസ്റ്റഡിയിൽ ആവശ്യമുണ്ടോ എന്ന്.പിന്നെ ആക്രമണത്തിന് ഉപയോഗിച്ച ആയുധം (ഈ കേസിൽ വടി ആണ് ) കണ്ടെടുത്തിട്ടുണ്ടോ എന്നത്. 27 ദിവസമായി പ്രതി ജയിലിൽ കിടന്നിട്ടും പോലീസ് ആ വടി കണ്ടെത്തിയിട്ടില്ല.അടുത്തത് പരിക്കിന്റെ ആഴമാണ്. അത്തരം കാര്യപ്പെട്ട എന്തെങ്കിലും പരിക്ക് ഉള്ളതായി wound certificate ൽ പറയുന്നുമില്ല. ആ സമയത്തുള്ള സിസിടിവി ദൃശ്യങ്ങളും, ചാനൽ ദൃശ്യങ്ങളും പരിശോധിച്ചാൽ കാണുന്നുമില്ല.പിന്നെ,എന്തിനാണ് ഒരാളെ ജയിലിൽ ഇടുന്നത്. ജാമ്യം കിട്ടിയ ആൾ മുമ്പൊരു കേസിൽ പോലും പ്രതിയായ വ്യക്തിയല്ല.ഇ ഡി ഉദ്യോഗസ്ഥരെ സ്വാധീനിക്കാനോ സാധ്യമല്ല.ജാമ്യപേക്ഷയുടെ ഉത്തരവ് ഇതോടൊപ്പം നൽകുന്നുണ്ട് , അതിൽ പ്രോസിക്യൂട്ടർക്കെതിരെ യാതൊരു പരാമർശവും ഇല്ല. Custodial interrogation വേണമോ എന്ന ചോദ്യത്തിന് വേണ്ട, എന്നു പറഞ്ഞു. അതാണത്രേ ജാമ്യം കിട്ടാൻ കാരണം. പോലീസ് റിപ്പോർട്ടിൽ , കസ്റ്റഡിയിൽ വാങ്ങിയ, ഒരുതവണ അന്വേഷണം നടത്തിയ പ്രതിയെ, ഇനിയും കസ്റ്റഡിയിൽ ആവശ്യമുണ്ടെങ്കിൽ പ്രത്യേകം രേഖപ്പെടുത്തണം. അങ്ങനെ രേഖപ്പെടുത്താത്തിടത്തോളം ഒരു പ്രോസിക്യൂട്ടർക്കും കോടതിയിൽ custodial interrogation വേണമെന്ന് വെറുതെ പറയാനാകില്ല.ഏതോ ഒരു ചാനലിൽ വന്നിരുന്ന്,നിയമ പുസ്തകത്തിന്റെ പുറം ചട്ട പോലും കാണാത്തയാൾ പറയുന്നത് കണ്ടു, ജാമ്യപേക്ഷ പരിഗണിക്കുന്ന ദിവസത്തെ പറ്റി അന്വേഷണ ഉദ്യോഗസ്ഥനെ പ്രോസിക്യൂട്ടർ അറിയിച്ചില്ലെന്ന്. ജാമ്യത്തിന്റെ വാദം കേൾക്കുന്ന ദിവസത്തെ പറ്റി മനസ്സിലാക്കി വെക്കേണ്ടത് അന്വേഷണ ഉദ്യോഗസ്ഥന്റെ ഉത്തരവാദിത്തമാണ്. ജാമ്യം നിഷേധിക്കാനുള്ള റിപ്പോർട്ട് തയ്യാറാക്കി ഒപ്പിടുമ്പോൾ കോടതിയിൽ ജാമ്യാപേക്ഷയുണ്ടെന്ന് അയാൾക്ക് അറിയാമല്ലോ , കേസ് ഏത് ദിവസത്തേക്കാണ് വാദത്തിന് എടുക്കുന്നതെന്ന് അറിയാൻ അയാൾക്ക് പ്രോസിക്യൂട്ടറിനോടൊപ്പം ജോലി ചെയ്യുന്ന പ്രോസിക്യൂഷൻ എയ്ഡ് പോലീസ് ഉദ്യോഗസ്ഥരുടെ സഹായം തേടാം. സുപ്രധാനമായ കേസുകളിൽ അന്വേഷണ ഉദ്യോഗസ്ഥർ, പ്രോസിക്യൂട്ടറെ നേരിട്ട് കണ്ടും, അല്ലെങ്കിൽ ഫോൺ ചെയ്തും, ജാമ്യം നിഷേധിക്കേണ്ട സാഹചര്യങ്ങൾ വിവരിക്കാറുണ്ട്. ഈ കേസിൽ അങ്ങനെ ഉണ്ടായിട്ടുണ്ടോ..?പ്രോസിക്യൂട്ടറേ കൂടാതെ, വാദം നടക്കുന്ന സമയം ഇ ഡി യുടെ അഭിഭാഷകനും കോടതിയിൽ ഹാജരായിരുന്നു. എന്തെങ്കിലും എതിർപ്പ് അധികമായി ഉണ്ടെങ്കിൽ അത് പറയുന്നതിന് യാതൊരുവിധ തടസ്സവുമില്ല.ഒമ്പതര വർഷകാലത്തിലധികമായി , തിരുവനന്തപുരത്തെ കോടതികളിൽ അഡീഷണൽ പബ്ലിക് പ്രോസിക്യൂട്ടറായും, ജില്ലാ ഗവൺമെന്റ് പ്ളീഡർ ആയും അസാമാന്യ പ്രകടനം കാഴ്ചവയ്ക്കുന്ന, നിരവധി കൊലപാതക കേസുകൾ ഉൾപ്പെടെ സർക്കാറിനു വേണ്ടി വാദിച്ചു പ്രതികൾക്ക് ശിക്ഷ വാങ്ങി കൊടുത്തിട്ടുള്ള വളരെ ടാലൻഡഡ് ആയ അഭിഭാഷകയെ വസ്തുതകൾക്ക് നിരക്കാത്ത ആരോപണങ്ങൾ ഉന്നയിച്ചു, കരിവാരിത്തേക്കാമെന്ന് ആരെങ്കിലും വ്യാമോഹിക്കുന്നുണ്ടെങ്കിൽ അത് വെറുതെയാണ്.ഇക്കാലയളവിലെ പെർഫോമൻസ് മാത്രം നോക്കിയാൽ, അവരുടെ മികവു മനസ്സിലാക്കാൻ യാതൊരു ബുദ്ധിമുട്ടുമില്ല. രാഹുൽ മാങ്കുട്ടത്തിന്റെ മുൻകൂർ ജാമ്യം തള്ളിയപ്പോഴും, അയാളുടെ തന്നെ ജാമ്യം പിന്നീട് പരിഗണിച്ചപ്പോഴും, ആ കോടതിയിലെ പ്രോസിക്യൂട്ടർ ഗീനാകുമാരി തന്നെയായിരുന്നു. കോൺഗ്രസുകാരും, മുസ്ലിം ലീഗുകാരും, ബിജെപിക്കാരും സിപിഐഎംകാരും പ്രതികളായി വരുന്ന കേസുകളിൽ നീതിക്ക് നിരക്കാത്ത കാര്യങ്ങൾ എന്തെങ്കിലും ചെയ്തതായി ഇതുവരെ ഒരു ആരോപണവും ഉയർന്നിട്ടില്ല.സർക്കാറുകൾ മാറുമ്പോൾ പ്രോസികുട്ടർമാരെയും മാറ്റും, അത് വളരെ സാധാരണമായി നടപടിയാണ്. പുതിയ സർക്കാർ അധികാരത്തിൽ വന്നതിനുശേഷം തിരുവനന്തപുരത്തും അതിനായി അപേക്ഷകൾ ക്ഷണിച്ചിട്ടുണ്ട്. സ്വാഭാവികമായും പുതിയ പ്രോസിക്യൂട്ടർ വരുമ്പോൾ, അഡ്വക്കേറ്റ് ഗീനാ കുമാരിയും മാറും. അതിനിടയിൽ വ്യാജ ആരോപണങ്ങൾ ഉന്നയിച്ചു, വസ്തുതയ്ക്ക് നിരക്കാത്ത കാര്യങ്ങൾ എയറിൽ വിട്ട് അവരെ ഇല്ലാതാക്കി കളയാം എന്ന് ആരും കരുതേണ്ടതില്ല.The post ‘ജാമ്യഉത്തരവിൽ പ്രോസിക്യൂട്ടറുടെ പേരില്ല, എന്നിട്ടും കരിവാരിത്തേയ്ക്കാൻ ശ്രമം നടക്കുന്നു’; ഗീനാ കുമാരിയെ പിന്തുണച്ച് അഭിഭാഷക appeared first on Kairali News | Kairali News Live.