തിരുവനന്തപുരത്ത് ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ സർക്കാരിന് തിരിച്ചടി. ഇഡിയെ മറയാക്കിയുള്ള വി ഡി സതീശൻ നീക്കത്തിനാണ് ഹൈക്കോടതിയിൽ കനത്ത തിരിച്ചടിയുണ്ടായത്. അരങ്ങേറിയത് സംഘടിത കുറ്റകൃത്യമെന്ന് ആയിരുന്നു ഡിജിപി കോടതിയെ അറിയിച്ചത്. എന്നാൽ നടന്നത് സംഘടിത കുറ്റകൃത്യമെന്ന് പറയാനാവില്ലെന്ന് ഹൈക്കോടതി വിലയിരുത്തി.ആര്‍ക്കാണ് ഗുരുതര പരുക്കേറ്റത് എന്ന് ചോദിച്ച ഹൈക്കോടതി ചികിത്സാ രേഖകള്‍ എവിടെ എന്നും ആരാഞ്ഞു. ഒന്‍പതാം പ്രതി 27 ദിവസം കസ്റ്റഡിയില്‍ ആയിരുന്നല്ലോ എന്നും ഈ പ്രതിക്കെതിരായ കേസ് എന്തെന്നും ഹൈക്കോടതി കോടതി ചോദിച്ചു. ഒരു പ്രതി ആയുധം ഉപയോഗിച്ചില്ലെങ്കില്‍ പിന്നെ എങ്ങനെ കണ്ടെത്താനാകുമെന്നും ഹൈക്കോടതി പറഞ്ഞു. 27 ദിവസം പ്രതി ജുഡീഷ്യല്‍ കസ്റ്റഡിയിലുണ്ടായിട്ടും എന്ത് ചെയ്യുകയായിരുന്നുവെന്ന് സര്‍ക്കാരിനോട് ഹൈക്കോടതി ചോദിച്ചു.ALSO READ: ‘ആർ രാജഗോപാലിനെതിരായ പ്രതികാര നടപടി ബിജെപിയുടെ കടുത്ത വിമർശകനായതിനാൽ’: പിണറായി വിജയൻപ്രതിയുടെ വാദം കേള്‍ക്കാതെ ജാമ്യം റദ്ദാക്കുന്നതില്‍ തീരുമാനമെടുക്കാനാവില്ലെന്നും കോടതി വ്യക്തമാക്കി. അതേസമയം ഒന്‍പതാം പ്രതിക്ക് ഹൈക്കോടതി നോട്ടീസ് അയച്ചു. ഹര്‍ജി രണ്ടാഴ്ചയ്ക്ക് ശേഷം പരിഗണിക്കാന്‍ മാറ്റി.നേരത്തെ കേസിൽ നിലവിലെ ജില്ലാ ഗവൺമെന്റ് പ്ലീഡർ ഗീനാ കുമാരിയെ സർക്കാർ പദവിയിൽ നിന്ന് ഒഴിവാക്കിയിരുന്നു. അഡീഷണൽ ഗവ. പ്ലീഡർ എ.ആർ. ഷാജിക്കാണ് പകരം ചുമതല നൽകിയത്. എന്നാൽ പ്രൊസിക്യൂട്ടര്‍ ഗീനാ കുമാരിക്ക് ഹൈക്കോടതി നോട്ടീസ് അയച്ചിട്ടില്ല.The post തിരുവനന്തപുരത്ത് ഇഡിക്കെതിരായ പ്രതിഷേധം; കേസിൽ സർക്കാരിന് ഹൈക്കോടതിയുടെ രൂക്ഷ വിമർശനം; ആര്ക്കാണ് ഗുരുതര പരുക്കേറ്റത്? ചികിത്സാ രേഖകള് എവിടെയെന്നും കോടതി appeared first on Kairali News | Kairali News Live.