ഗ്രൂപ്പ് ഘട്ടത്തിലെ മൂന്ന് മത്സരങ്ങളിലും ബ്രസീലിനായി സ്കോർ ചെയ്യുന്ന താരം; അപൂർവ നേട്ടം സ്വന്തമാക്കി വിനീഷ്യസ് ജൂനിയർ

Wait 5 sec.

അമേരിക്കയിലും കാനഡയിലുമായി പുരോഗമിക്കുന്ന 2026 ഫിഫ ലോകകപ്പിൽ ബ്രസീലിന്റെ വിജയക്കുതിപ്പിന് ചുക്കാൻ പിടിച്ച് സൂപ്പർ താരം വിനീഷ്യസ് ജൂനിയർ. ഗ്രൂപ്പ് ഘട്ടത്തിലെ നിർണായക മത്സരത്തിൽ സ്കോട്ട്‌ലൻഡിനെ എതിരില്ലാത്ത മൂന്ന് ഗോളുകൾക്ക് തകർത്ത് ബ്രസീൽ റൗണ്ട് ഓഫ് 32 യോഗ്യത ഉറപ്പാക്കിയപ്പോൾ ഇരട്ട ഗോളുകളുമായി വിനീഷ്യസാണ് മൈതാനത്തെ താരമായത്.മത്സരത്തിന്റെ ഏഴാം മിനിറ്റിൽ ആദ്യ ഗോൾ നേടിയ താരം ആദ്യ പകുതി അവസാനിക്കുന്നതിന് തൊട്ടുമുമ്പ് രണ്ടാമതും വലകുലുക്കി. ഈ ലോകകപ്പിൽ വിനീഷ്യസിന്റെ നാലാമത്തെ ഗോളാണിത്. ഇതോടെ ടൂർണമെന്റിലെ ഗ്രൂപ്പ് ഘട്ടത്തിലെ മൂന്ന് മത്സരങ്ങളിലും ബ്രസീലിനായി സ്കോർ ചെയ്യുന്ന താരം എന്ന അപൂർവ്വ നേട്ടവും റയൽ മാഡ്രിഡ് വിങ്ങർ സ്വന്തമാക്കി.തുടർച്ചയായ മൂന്നാം മത്സരത്തിലാണ് വിനീഷ്യസ് ‘മാൻ ഓഫ് ദി മാച്ച്’ പുരസ്കാരം നേടുന്നത്.മുൻപ് 2002-ലെ ലോകകപ്പിൽ ഇതിഹാസ താരങ്ങളായ റൊണാൾഡോ നസാരിയോയും റിവാൾഡോയും ഗ്രൂപ്പ് ഘട്ടത്തിലെ എല്ലാ മത്സരങ്ങളിലും ഗോൾ നേടിയതിന് ശേഷം ഇതാദ്യമായാണ് മറ്റൊരു ബ്രസീലിയൻ താരം ഈ റെക്കോർഡ് സ്വന്തമാക്കുന്നത്. ഇതോടെ ബ്രസീലിയൻ ഫുട്‌ബോൾ ഇതിഹാസങ്ങളായ ജൈർസീഞ്ഞോ, റൊമാരിയോ, റൊണാൾഡോ, റിവാൾഡോ എന്നിവരുടെ നിരയിലേക്ക് 25-കാരനായ വിനീഷ്യസും ഉയർത്തപ്പെട്ടു.നിലവിൽ നാല് ഗോളുകളുമായി ടൂർണമെന്റിലെ ടോപ്പ് സ്കോറർ പട്ടികയിൽ എർലിംഗ് ഹാലൻഡ്, കിലിയൻ എംബാപ്പെ എന്നിവർക്കൊപ്പം വിനീഷ്യസ് രണ്ടാമതുണ്ട്. അഞ്ച് ഗോളുകൾ നേടിയ അർജന്റീന നായകൻ ലയണൽ മെസ്സിയാണ് നിലവിൽ മുന്നിൽ.മുൻപ് ദേശീയ ജേഴ്സിയിലെ പ്രകടനത്തിന്റെ പേരിൽ നേരിട്ട വിമർശനങ്ങൾക്കിടയിലും സ്വന്തം കഴിവിൽ പൂർണ്ണ വിശ്വാസമുണ്ടായിരുന്നുവെന്ന് വിനീഷ്യസ് മത്സരശേഷം പ്രതികരിച്ചു. പരിക്കിനെത്തുടർന്ന് ആദ്യ രണ്ട് മത്സരങ്ങൾ നഷ്ടമായ സൂപ്പർ താരം നെയ്മർ ജൂനിയർ രണ്ടാം പകുതിയിൽ പകരക്കാരനായി ഇറങ്ങി ഈ മത്സരത്തിലൂടെ കളിയിലേക്ക് തിരിച്ചെത്തിയതും ബ്രസീൽ ക്യാമ്പിന് വലിയ ആത്മവിശ്വാസം നൽകുന്നുണ്ട്.The post ഗ്രൂപ്പ് ഘട്ടത്തിലെ മൂന്ന് മത്സരങ്ങളിലും ബ്രസീലിനായി സ്കോർ ചെയ്യുന്ന താരം; അപൂർവ നേട്ടം സ്വന്തമാക്കി വിനീഷ്യസ് ജൂനിയർ appeared first on ഇവാർത്ത | Evartha.