അയോധ്യ രാമക്ഷേത്രക്കൊള്ളയിൽ ബിജെപിക്കെതിരെ രൂക്ഷ വിമർശനവുമായി ഉദ്ധവ് താക്കറെ. ബിജെപി ഹിന്ദുക്കളെ വഞ്ചിക്കുകയും അയോധ്യയിലെ രാമക്ഷേത്ര സംഭാവനകൾ തട്ടിയെടുക്കുകയും ചെയ്തുവെന്ന് താക്കറെ ആരോപിച്ചു. രാമക്ഷേത്രത്തിനായി നീക്കിവച്ച സംഭാവനകൾ ബിജെപി തട്ടിയെടുത്തുവെന്ന് ആരോപിച്ച താക്കറെ വെള്ളി ഇഷ്ടികകൾ വരെ മോഷ്ടിച്ചെന്നും പറഞ്ഞു.രാമക്ഷേത്രം പണിയുന്നതിന് മുമ്പ് ശിവസേന-യുബിടി ധാരാളം വെള്ളി ഇഷ്ടികകൾ നൽകിയിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ഈ വെള്ളി ഇഷ്ടികകൾ മോഷ്ടിക്കപ്പെട്ടുവെന്നാണ് ഉദ്ധവ് താക്കറെയുടെ ആരോപണം. ശിവസേന നൽകിയ പണത്തിന് എന്ത് സംഭവിച്ചു എന്നും താക്കറെ ചോദിച്ചു.ട്രസ്റ്റിന് സംഭാവന നൽകിയ ഒരു കോടി രൂപയുടെ രസീത് പാർട്ടിക്ക് ലഭിച്ചിട്ടില്ലെന്ന് സേന-യുബിടി നേതാവ് സഞ്ജയ് റാവത്ത് വെള്ളിയാഴ്ച അവകാശപ്പെട്ടിരുന്നു. ഇത് ഹിന്ദുത്വത്തിന് തന്നെ അപമാനമാണെന്ന് താക്കറെ ചൂണ്ടിക്കാട്ടി. “ഇത് ശിവസേനയുടെ മാത്രമല്ല, രാജ്യത്തെ ഹിന്ദുക്കളോടുള്ള വഞ്ചന കൂടിയാണ്”, താക്കറെ പറഞ്ഞു.ALSO READ: യുപിക്ക് സമാനമായ ബുൾഡോസർ രാജ്; വാറങ്കലിൽ വൻപ്രതിഷേധവുമായി തെരുവിലിറങ്ങി സിപിഐഎംഅതേസമയം കേസിൽ അറസ്റ്റിലായ എട്ട് പേർ ക്ഷേത്രത്തിൽ സംഭാവനയായി ലഭിച്ച പണവും വിലപിടിപ്പുള്ള വസ്തുക്കളും എണ്ണിത്തിട്ടപ്പെടുത്തിയതുമായി ബന്ധപ്പെട്ടവരാണ്. മഹാരാഷ്ട്രയിൽ നടന്നത് ‘ഓപ്പറേഷൻ ടൈഗർ’ അല്ലെന്നും ഇതിന്റെയെല്ലാം സൂത്രധാരൻ ദേവേന്ദ്ര ഫഡ്‌നാവിസ് ആണെന്നും ഉദ്ധവ് കുറ്റപ്പെടുത്തി.ഇതിനിടെ മഹാരാഷ്ട്ര രാഷ്ട്രീയത്തിൽ വീണ്ടും അഭ്യൂഹങ്ങൾക്ക് ചൂടുപിടിക്കുകയാണ്. ഉദ്ധവ് താക്കറെയുടെ നേതൃത്വത്തിലുള്ള ശിവസേന (യുബിടി) വിട്ട് 14 മുതൽ 16 വരെ എം.എൽ.എമാരും ഒന്നിലധികം എം.പിമാരും മുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെയുടെ നേതൃത്വത്തിലുള്ള ശിവസേനയിൽ ചേരാനൊരുങ്ങുന്നതായാണ് റിപ്പോർട്ടുകൾ. അടുത്തിടെ ശിവസേന (യുബിടി)യിലെ ആറ് ലോക്സഭാ എംപിമാർ ഷിൻഡെ പക്ഷത്തേക്ക് ചേക്കേറിയതിന് പിന്നാലെയാണ് പുതിയ രാഷ്ട്രീയ നീക്കങ്ങളെക്കുറിച്ചുള്ള സൂചനകൾ പുറത്തുവരുന്നത്.The post ബിജെപി ഹിന്ദുക്കളെ വഞ്ചിച്ചു, രാമക്ഷേത്ര സംഭാവനകൾ തട്ടിയെടുത്തു; ശിവസേന നൽകിയ പണത്തിന് എന്ത് സംഭവിച്ചുവെന്നും ഉദ്ധവ് താക്കറെ appeared first on Kairali News | Kairali News Live.