യു എസ്-ഇറാന്‍ സംഘര്‍ഷം; എണ്ണവില ഒമ്പത് ശതമാനം ഉയര്‍ന്നു

Wait 5 sec.

സിംഗപ്പൂര്‍ | ഇറാനിയന്‍ തുറമുഖങ്ങളില്‍ യു എസ് നാവിക ഉപരോധം വീണ്ടും ഏര്‍പ്പെടുത്തുമെന്ന് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പ്രഖ്യാപിച്ചതോടെ ആഗോള എണ്ണവിലയില്‍ ഒമ്പത് ശതമാനത്തിന്റെ വര്‍ധന. ഹോര്‍മുസ് കടലിടുക്കിലെ നിയന്ത്രണങ്ങളെ തുടര്‍ന്ന് ഉടലെടുത്ത യു എസ്-ഇറാന്‍ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തിലായിരുന്നു ട്രംപിന്റെ പ്രഖ്യാപനം.ബ്രെന്റ് ഓയില്‍ ഫ്യൂച്ചറുകള്‍ ബാരലിന് 9.1 ശതമാനം ഉയര്‍ന്ന് 82.90 ഡോളറിലെത്തി. യു എസ് ബെഞ്ച്മാര്‍ക്ക് വെസ്റ്റ് ടെക്‌സസ് ഇന്റര്‍മീഡിയറ്റും 9.1 ശതമാനം ഉയര്‍ന്ന് ബാരലിന് 77.87 ഡോളറിലെത്തി. പെട്രോളിയം കയറ്റുമതിയുടെ പ്രധാന ജലപാതയായ ഹോര്‍മുസ് കടലിടുക്കിന്റെ നിയന്ത്രണത്തെച്ചൊല്ലി ഇരു രാജ്യങ്ങളും തമ്മില്‍ ഏറ്റുമുട്ടിയതോടെയാണ് എണ്ണ വില ഉയര്‍ന്നത്.പെട്രോളിയം കയറ്റുമതിക്കുള്ള നിര്‍ണായക ജലപാതയായ ഹോര്‍മുസ് കടലിടുക്ക് വഴി കയറ്റിയയക്കുന്ന എല്ലാ ചരക്കിനു 20 ശതമാനം നിരക്ക് ഈടാക്കുമെന്ന് യു എസ് വ്യക്തമാക്കിയിട്ടുണ്ട്. എന്നാല്‍, ഹോര്‍മുസ് കടലിടുക്കിന്റെ നടത്തിപ്പില്‍ അമേരിക്കയെ ‘ഇടപെടാന്‍’ അനുവദിക്കില്ലെന്ന് ഇറാന്‍ സൈന്യം മുന്നറിയിപ്പ് നല്‍കി.തന്ത്രപ്രധാനമായ ജലപാതയുടെ നിയന്ത്രണത്തിനായി ഇറാനും അമേരിക്കയും പോരാടുന്നതിനിടെ, ഹോര്‍മുസ് കടലിടുക്കിലൂടെ കടന്നുപോകാന്‍ ശ്രമിച്ച രണ്ട് കപ്പലുകള്‍ക്ക് നേരെ ഇറാന്‍ ‘മുന്നറിയിപ്പ് വെടിയുതിര്‍ത്തതായി’ ഔദ്യോഗിക മാധ്യമം റിപോര്‍ട്ട് ചെയ്തു.യു എസ് സ്റ്റോക്ക് സൂചികകളിലെ ഡൗ ജോണ്‍സ് ഇന്‍ഡസ്ട്രിയല്‍ 138.37 പോയിന്റും എസ് & പി 500 60.05 പോയിന്റും നാസ്ഡാക്ക് കോമ്പോസിറ്റ് 408.43 പോയിന്റും ഇടിഞ്ഞു. ദക്ഷിണ കൊറിയയില്‍ കനത്ത ഇടിവാണ് രേഖപ്പെടുത്തിയത്. ഇറക്കുമതിയെ ആശ്രയിച്ചുള്ള സമ്പദ്വ്യവസ്ഥ ഗണ്യമായി ഉയര്‍ന്ന ഊര്‍ജ ചെലവുകളുടെ സാധ്യതയെ അഭിമുഖീകരിച്ചതാണ് ഇടിവിന് കാരണമായത്. ഇന്ധന വിലയിലെ വര്‍ധന ഉത്പാദനച്ചെലവ് വര്‍ധിപ്പിക്കുകയും കയറ്റുമതിയെ ബാധിക്കുകയും ചെയ്യുമെന്ന ആശങ്ക ചൈനീസ് ഓഹരി വിപണികളെയും ദുര്‍ബലപ്പെടുത്തി. എണ്ണ ഇറക്കുമതിയില്‍ വന്‍ വിലക്കയറ്റം നേരിട്ടതോടെ ഇന്ത്യന്‍ വിപണിയും സമ്മര്‍ദത്തിലായി.Content Highlights:Global crude oil prices have surged by nine percent due to escalating tensions between the United States and Iran. The sudden spike in oil rates has sparked concerns about inflation and fuel price hikes worldwide. Experts are closely monitoring the geopolitical developments and their impact.