തങ്ങളുടെ താൽപ്പര്യങ്ങൾ സംരക്ഷിക്കാനും, സംഘർഷങ്ങൾ ലഘൂകരിക്കാനും, ക്രമസമാധാനം നിലനിർത്താനുമുള്ള ഒരു രാജ്യത്തിന്റെ ശേഷി പരിശോധിക്കപ്പെടുന്നത് പ്രതിസന്ധികളുടെ ഘട്ടങ്ങളിലാണ്.പശ്ചിമേഷ്യ നേരിട്ട ഓരോ നിർണ്ണായക വഴിത്തിരിവുകളിലും, വെറും വാഗ്ദാനങ്ങൾക്കപ്പുറം സമാധാനവും സ്ഥിരതയും പ്രവൃത്തിപഥത്തിൽ കൊണ്ടുവന്ന ശക്തിയായി സൗദി അറേബ്യ നിലകൊള്ളുന്നു.അനാവശ്യമായ ഏറ്റുമുട്ടലുകളിലല്ല, മറിച്ച് യുക്തിസഹമായ പ്രതിസന്ധി പരിഹാരം, സമവായ രൂപീകരണം, തത്വങ്ങളിൽ അധിഷ്ഠിതമായ പ്രാദേശിക സുരക്ഷ എന്നിവയിലാണ് ശക്തിയെന്ന് സൗദി അറേബ്യ തെളിയിച്ചു. അതുകൊണ്ടുതന്നെ ചർച്ചകൾക്കും മധ്യസ്ഥശ്രമങ്ങൾക്കും അഭിപ്രായവ്യത്യാസങ്ങൾ പരിഹരിക്കുന്നതിനുമുള്ള ആഗോള കേന്ദ്രമായി റിയാദ് മാറിയതിൽ അത്ഭുതമില്ല.ജി.സി.സി സഖ്യത്തിന്റെ സുരക്ഷ കൂട്ടായ ഉത്തരവാദിത്തമാണെന്നും, അറബ് ലോകത്തിന്റെ സുസ്ഥിരത രാജ്യങ്ങളുടെ പരമാധികാരത്തെ മാനിക്കുന്നതിലൂടെ മാത്രമേ സാധ്യമാകൂ എന്നുമുള്ള ശക്തമായ നിലപാടാണ് സൗദിയുടേത്.സൗദി കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാൻ രാജകുമാരന്റെ ‘വിഷൻ’ ഭരണസംവിധാനങ്ങളെ കൂടുതൽ കാര്യക്ഷമവും സുതാര്യവുമാക്കി മാറ്റാൻ സഹായിച്ചു.കരുത്ത് എന്നത് മറ്റുള്ളവരുടെ മേൽ ആധിപത്യം സ്ഥാപിക്കാനുള്ളതല്ല, മറിച്ച് സുരക്ഷയും സ്ഥിരതയും ഉറപ്പാക്കാനും സമാധാനം നിലനിർത്താനുമുള്ള ആയുധമാണെന്ന് സൗദി നയം വ്യക്തമാക്കുന്നു.ഡിപ്ലോമസിയും മാനുഷിക പരിഗണനകളും ഒരുപോലെ മുൻനിർത്തി മുന്നേറുന്ന സൗദി അറേബ്യ, തർക്കങ്ങൾക്കപ്പുറം സഹകരണത്തിലൂടെ മാത്രമേ മേഖലയുടെ ഭാവി സുരക്ഷിതമാക്കൂ എന്ന ഉറച്ച സന്ദേശമാണ് ലോകത്തിന് നൽകുന്നത്.The post പ്രതിസന്ധികളിൽ തിളങ്ങുന്ന നയതന്ത്രം; മേഖലയിൽ സമാധാനത്തിന്റെ കാവലാളായി സൗദി അറേബ്യ appeared first on Arabian Malayali.