മനാമ: ഇന്ത്യയും ബഹ്‌റൈനും തമ്മിലുള്ള സുദീർഘവും സുദൃഢവുമായ ഉഭയകക്ഷി സൌഹൃദം കൂടുതൽ ശക്തമാകുന്നതായി ബഹ്‌റൈനിലെ ഇന്ത്യൻ അംബാസഡർ വിനോദ് കെ. ജേക്കബ് ഇന്ത്യൻ എംബസിയിൽ വിളിച്ചു ചേർത്ത പത്ര സമ്മേളനത്തിൽ അറിയിച്ചു. 2026 ജൂലൈ 6, 7 തീയതികളിൽ ഇന്ത്യൻ വിദേശകാര്യമന്ത്രി ഡോ. എസ്. ജയശങ്കർ ബഹ്‌റൈനിൽ നടത്തിയ ഔദ്യോഗിക സന്ദർശനം ഇരുരാജ്യങ്ങളും തമ്മിലുള്ള സഹകരണം മെച്ചപ്പെടുത്തുന്നതിൽ വലിയ വഴിത്തിരിവായി.ശ്രദ്ധേയമായ കൂടിക്കാഴ്ചകൾസന്ദർശനത്തിനിടെ വിദേശകാര്യമന്ത്രി ബഹ്‌റൈൻ രാജാവ് ഹമദ് ബിൻ ഈസ അൽ ഖലീഫയുമായി കൂടിക്കാഴ്ച നടത്തി. ബഹ്‌റൈൻ കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് അൽ ഖലീഫയുടെ സാന്നിധ്യത്തിലായിരുന്നു കൂടിക്കാഴ്ച. കൂടാതെ ഡെപ്യൂട്ടി പ്രധാനമന്ത്രി ഷെയ്ഖ് ഖാലിദ് ബിൻ അബ്ദുള്ള അൽ ഖലീഫയുമായും അദ്ദേഹം ചർച്ചകൾ നടത്തി. രാഷ്ട്രപതി ദ്രൗപതി മുർമു, പ്രധാനമന്ത്രി നരേന്ദ്ര മോദി എന്നിവരുടെ ആശംസകൾ ജയശങ്കർ ബഹ്‌റൈൻ ഭരണാധികാരികളെ അറിയിച്ചു. ബഹ്‌റൈനിലെ ഇന്ത്യൻ സമൂഹത്തിന്റെ സുരക്ഷിതത്വവും ക്ഷേമവും ഉറപ്പാക്കുന്നതിൽ ബഹ്‌റൈൻ ഭരണനേതൃത്വം നൽകുന്ന പിന്തുണയ്ക്ക് അദ്ദേഹം നന്ദി അറിയിച്ചു.ബഹ്‌റൈൻ വിദേശകാര്യമന്ത്രി ഡോ. അബ്ദുല്ലത്തീഫ് ബിൻ റാഷിദ് അൽ സയാനിയുമായി നടത്തിയ ചർച്ചയിൽ പ്രാദേശിക-അന്തർദേശീയ വിഷയങ്ങളും ഇരുരാജ്യങ്ങളും തമ്മിലുള്ള വിവിധ മേഖലകളിലെ ഉഭയകക്ഷി ബന്ധവും വിലയിരുത്തി. 2026-27 വർഷത്തേക്ക് യു.എൻ സുരക്ഷാ കൗൺസിലിലെ താൽക്കാലിക അംഗമായി തിരഞ്ഞെടുക്കപ്പെട്ട ബഹ്‌റൈനെ അദ്ദേഹം അഭിനന്ദിച്ചു. ഒപ്പം ബഹ്‌റൈനിലെ ഇന്ത്യൻ കമ്മ്യൂണിറ്റി അംഗങ്ങളുമായും അദ്ദേഹം സംവദിച്ചു.വ്യാപാരത്തിലും സേവനങ്ങളിലും വൻ വളർച്ചഉഭയകക്ഷി വ്യാപാരം: 2025 ഏപ്രിൽ മുതൽ 2026 മാർച്ച് വരെയുള്ള കണക്കുകൾ പ്രകാരം ഇന്ത്യ-ബഹ്‌റൈൻ ഉഭയകക്ഷി വ്യാപാരം 1.66 ബില്യൺ യു.എസ് ഡോളറിലെത്തി (മുൻവർഷത്തെ അപേക്ഷിച്ച് 1.57% വർദ്ധനവ്). ഇരുരാജ്യങ്ങളും തമ്മിലുള്ള പരസ്പര നിക്ഷേപം ഏകദേശം 2 ബില്യൺ ഡോളറാണ്. ഇരട്ട നികുതി ഒഴിവാക്കൽ കരാറുമായി (DTAA) ബന്ധപ്പെട്ട ആദ്യ റൗണ്ട് ചർച്ചകൾ 2026 ജൂലൈയിൽ വിജയകരമായി നടന്നു.ഇ-വിസ സംവിധാനം: ബഹ്‌റൈൻ പൗരന്മാർക്കായി ഇന്ത്യ ഏർപ്പെടുത്തിയ 14 വിഭാഗങ്ങളിലുള്ള ഇലക്ട്രോണിക് വിസ സംവിധാനം വിജയകരമായി ഒരു വർഷം പൂർത്തിയാക്കി. കഴിഞ്ഞ ഒരു വർഷത്തിനിടെ (ജൂലൈ 2025 – ജൂലൈ 2026) 4,651 ഇ-വിസകളാണ് ബഹ്‌റൈൻ പൗരന്മാർക്ക് അനുവദിച്ചത്.ഇന്ത്യൻ കോൺസുലർ ആപ്ലിക്കേഷൻ സെന്റർ (ICAC): ബഹ്‌റൈൻ മാളിൽ പുതുതായി ആരംഭിച്ച അത്യാധുനിക ഐ.സി.എ.സി കേന്ദ്രം 2026 ഓഗസ്റ്റിൽ പ്രവർത്തനമാരംഭിച്ച് ഒരു വർഷം തികയ്ക്കുന്നു. 2025 ഓഗസ്റ്റ് 1 മുതൽ 2026 ജൂൺ 30 വരെയുള്ള കാലയളവിൽ 39,121 കോൺസുലർ സേവനങ്ങൾ ഈ കേന്ദ്രം വഴി നൽകി. 2026 ഏപ്രിലിൽ ആരംഭിച്ച തത്കാൽ പാസ്‌പോർട്ട് സേവനങ്ങളും സജീവമാണ്.സുരക്ഷാ കൗൺസിലിൽ ഇന്ത്യയുടെ പ്രചാരണം‘SHANTI’ (സെക്യൂറിംഗ് ഹോളിസ്റ്റിക് അഡ്വാൻസ്‌മെന്റ് ത്രൂ നോംസ്, ട്രസ്റ്റ് ആൻഡ് ഇന്റഗ്രിറ്റി) എന്ന തത്വത്തിലൂന്നി 2028-2029 വർഷത്തെ യു.എൻ സുരക്ഷാ കൗൺസിലിലെ താൽക്കാലിക അംഗത്വത്തിനായുള്ള കാമ്പയിന് വിദേശകാര്യമന്ത്രി തുടക്കം കുറിച്ചു. ഗ്ലോബൽ സൗത്തിന്റെ ശബ്ദം ശക്തിപ്പെടുത്തുക, പരിഷ്കരിച്ച ബഹുരാഷ്ട്രവാദം നടപ്പിലാക്കുക, ഭീകരവാദ ഫണ്ടിംഗ് തടയുക തുടങ്ങിയവയാണ് ഇന്ത്യയുടെ പ്രധാന ലക്ഷ്യങ്ങൾ.മേഖലയിലെ സമാധാനം ഉറപ്പാക്കാൻ ആഹ്വാനംഹോർമുസ് കടലിടുക്കിലെ കപ്പലുകൾക്ക് നേരെയുള്ള അക്രമങ്ങളെയും നാവികരെ ലക്ഷ്യമിട്ടുള്ള അനിഷ്ട സംഭവങ്ങളെയും ഇന്ത്യ ശക്തമായി അപലപിച്ചു. അന്താരാഷ്ട്ര ജലാശയങ്ങളിലൂടെയുള്ള സുരക്ഷിതമായ ഗതാഗതവും വാണിജ്യവും പുനഃസ്ഥാപിക്കണമെന്ന് ഇന്ത്യ ആവശ്യപ്പെട്ടു.നാവിക രംഗത്തെ ചരിത്രപരമായ നേട്ടംഇന്ത്യയും ബഹ്‌റൈൻ ആസ്ഥാനമായുള്ള കമ്പൈൻഡ് മാരിടൈം ഫോഴ്‌സും (CMF) തമ്മിലുള്ള ബന്ധം കൂടുതൽ ശക്തമായി. 2026 ഫെബ്രുവരി 11-ന് ഇന്ത്യൻ നാവികസേന CMF-ന്റെ പരിശീലന വിഭാഗമായ ‘കമ്പൈൻഡ് ടാസ്‌ക് ഫോഴ്‌സ് 154’ (CTF 154)-ന്റെ കമാൻഡ് ഏറ്റെടുത്തു. ഇന്ത്യ ഇത്തരമൊരു കമാൻഡ് ഏറ്റെടുക്കുന്നത് ഇതാദ്യമായാണ്. ഈ ദൌത്യത്തിന്റെ ഭാഗമായി ഇന്ത്യയുടെ നേതൃത്വത്തിൽ കൊച്ചിയിലെ സതേൺ നേവൽ കമാൻഡിൽ വച്ച് 2026 ജൂലൈ 20 മുതൽ 23 വരെ ‘ഓപ്പറേഷൻ സതേൺ റെഡിനസ് 26-2’ (Operation Southern Readiness 26-2) എന്ന സംയുക്ത പരിശീലന പരിപാടി നടക്കും.The post വ്യാപാരത്തിലും പ്രതിരോധത്തിലും കൈകോർത്ത് ഇന്ത്യയും ബഹ്‌റൈനും; വിദേശകാര്യമന്ത്രിയുടെ സന്ദർശനം വിജയകരം, സൗഹൃദത്തിന് പുതിയ അധ്യായം കുറിച്ചതായി ഇന്ത്യൻ അംബാസഡർ വിനോദ് കെ. ജേക്കബ് appeared first on Bahrain Vartha ബഹ്‌റൈൻ വാർത്ത.