അനിശ്ചിത കാല നിരാഹാര സമരമിരിക്കുകയായിരുന്ന സോനം വാങ്ചുക്കിനെയും സിജെപി നേതാവ് അഭിജീത് ദീപ്കെയെയും ദില്ലി പൊലീസ് തടങ്കലിലാക്കിയ നടപടിയെ അപലപിച്ച് സിപിഐ(എം) നേതാവ് എം എ ബേബി. നീറ്റ് ചോദ്യപേപ്പർ ചോർച്ചയും മറ്റ് വീഴ്ചകളും നടന്നിട്ട് ഉത്തരവാദിയായ കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധർമേന്ദ്ര പ്രധാനെ പുറത്താക്കാതെ സമാധാനപരമായി പ്രതിഷേധിക്കുന്നവരെ സർക്കാർ അടിച്ചമർത്തുകയാണെന്നും അദ്ദേഹം പറഞ്ഞു.ലക്ഷക്കണക്കിന് വിദ്യാർഥികളുടെ ഭാവിയാണ് ഇതിലൂടെ തകർന്നതെന്നും അദ്ദേഹം പറഞ്ഞു. പ്രതിഷേധക്കാരെ അടിച്ചമർത്തുന്നതിലൂടെ മോദി സർക്കാരിന്റെ ഏകാധിപത്യ സമീപനമാണ് പ്രകടമാകുന്നതെന്നും അദ്ദേഹം സമൂഹമാധ്യമത്തിൽ കുറിച്ചു. ഇത് ഉത്തരവാദിത്വത്തിൽനിന്ന് ഒഴിഞ്ഞുമാറുന്നതിന് പകരമാവില്ലെന്നും എം എ ബേബി പറഞ്ഞു.Also Read: ശബരിമല സ്വർണക്കൊള്ള : മുഖ്യമന്ത്രിയുടെ ഓഫീസ് അന്വേഷണത്തിൽ ഇടപെടുന്നുഇന്ന് രാവിലെയായിരുന്നു സമാധാനപരമായി സമരം ചെയ്യുന്നവരുടെ നേരെ ദില്ലി പൊലീസിന്റെ നീക്കം. സോനം വാങ്ചുക്കിനെ ബലം പ്രയോഗിച്ച് അറസ്റ്റു ചെയ്ത് ആശുപത്രിയിലേക്ക് നീക്കുകയും അഭിജീത് ദീപ്കെയെ വീട്ടുതടങ്കലിൽ ആക്കുകയുമായിരുന്നു. സിജെപി പ്രതിഷേധം ആരംഭിച്ച് 29 ദിവസവും സോനം വാങ്ചുക്കിന്റെ നിരാഹാര സമരം 20 ദിവസവും പിന്നിട്ടിട്ടും യാതൊരു നടപടിയും സ്വീകരിക്കാൻ കേന്ദ്ര സർക്കാർ തയ്യാറായിട്ടില്ല.The post സോനം വാങ്ചുക്കിനെയും അഭിജീത് ദീപ്കെയെയും തടങ്കലിലാക്കിയ സംഭവം: പ്രകടമാകുന്നത് മോദി സർക്കാരിന്റെ ഏകാധിപത്യ സമീപനമെന്ന് എം എ ബേബി appeared first on Kairali News | Kairali News Live.