യമാലും മെസിയും നേര്‍ക്കുനേര്‍; ശ്രദ്ധാകേന്ദ്രമായി റോക്കാഫോണ്ട

Wait 5 sec.

മാഡ്രിഡ് | ലോകകപ്പ് ഫുട്‌ബോള്‍ ഫൈനലില്‍ സ്‌പെയിന്‍ അര്‍ജന്റീനയുമായി മാറ്റുരക്കാനിരിക്കെ ബാഴ്‌സലോണക്ക് പുറത്തുള്ള തൊഴിലാളിവര്‍ഗ മേഖലയായ റോക്കാഫോണ്ട ശ്രദ്ധാകേന്ദ്രമാകുന്നു. വിവിധ വംശജരും തൊഴിലാളിവര്‍ഗക്കാരും താമസിക്കുന്ന ഈ പ്രദേശം സാധാരണയായി ലോകകപ്പ് വാര്‍ത്തകളില്‍ ഇടംപിടിക്കാറില്ല. എന്നാല്‍ ഈ ടൂര്‍ണമെന്റില്‍ സ്‌പെയിനിന്റെ ഉദിച്ചുയരുന്ന താരമായി ലാമിന്‍ യമാല്‍ മാറിയതോടെ ആ സ്ഥിതി മാറി. ഞായറാഴ്ച നടക്കാനിരിക്കുന്ന ഫൈനലില്‍ ലയണല്‍ മെസ്സിക്കെതിരെ യമാല്‍ കളിക്കാന്‍ ഒരുങ്ങുന്നതോടെ ആ പ്രദേശത്തിന്റെ തിളക്കം ഇരട്ടിയായി വര്‍ധിച്ചിരിക്കുകയാണ്.ബാഴ്സലോണയില്‍ നിന്ന് 30 കിലോമീറ്റര്‍ വടക്കായി മെഡിറ്ററേനിയന്‍ കടല്‍ത്തീരത്തോട് ചേര്‍ന്ന നഗരമായ മട്ടാരോയിലാണ് റോക്കാഫോണ്ട സ്ഥിതി ചെയ്യുന്നത്. ഇവിടുത്തെ മൈതാനത്താണ് സ്‌പെയിനിന്റെ തുരുപ്പുചീട്ടായ യമാല്‍ കളിച്ചു വളര്‍ന്നത്. ബാഴ്സലോണയുടെ യൂത്ത് അക്കാദമിയിലൂടെയാണ് അര്‍ജന്റീനയുടെ ഇതിഹാസ താരം ലയണല്‍ മെസ്സി തന്റെ കരിയര്‍ പടുത്തുയര്‍ത്തിയത്. യമാല്‍ തന്റെ ആരാധ്യപുരുഷനായി കണ്ട താരത്തിനെതിരെ കളിക്കാനിറങ്ങുന്നു എന്ന പ്രത്യേകതയുമുണ്ട്.മെസ്സി കുഞ്ഞായ ലാമിന്‍ യമാലിനെ കൈയിലെടുത്ത് നില്‍ക്കുന്ന ഒരു ചിത്രം കഴിഞ്ഞ ദിവസം വ്യാപകമായി പ്രചരിച്ചിരുന്നു. ബാഴ്സലോണയുടെ രണ്ട് തലമുറകളിലുള്ള മുന്നേറ്റനിര താരങ്ങള്‍ കായികലോകത്തെ ഏറ്റവും വലിയ വേദിയില്‍ നേര്‍ക്കുനേര്‍ വരുന്നു എന്നതിന്റെ പ്രതീകം കൂടിയായി ആ ചിത്രം മാറി.യമാലിന്റെ മുഖചിത്രത്തിന് പിന്നിലുള്ള മൈതാനത്ത് കുട്ടികള്‍ കളിക്കുമ്പോള്‍, സമീപത്തെ ബഞ്ചിലിരുന്ന് യമാലിന്റെ മുത്തശ്ശി ഫാത്തിമ നസ്റാവിയും 15 വയസ്സുള്ള കസിന്‍ റയാനും അത് നോക്കിക്കാണുന്നുണ്ടായിരുന്നു. ന്യൂജേഴ്സിയില്‍ പതിനായിരക്കണക്കിന് കാണികള്‍ക്ക് മുന്നില്‍ ലോകകപ്പ് കളിക്കാന്‍ തയ്യാറെടുക്കുമ്പോഴും ഫൈനല്‍ കാണാന്‍ അമേരിക്കയിലേക്ക് പോകുന്നതിന് പകരം അവര്‍ ആ പ്രദേശത്ത് തന്നെ തുടരുകയാണ്. വളര്‍ന്നുവന്ന സ്ഥലവുമായി യമാല്‍ എത്രത്തോളം ആഴത്തില്‍ ബന്ധപ്പെട്ടിരിക്കുന്നു എന്നതിന്റെ ഏറ്റവും വലിയ തെളിവാണിത്.മൊറോക്കന്‍ പിതാവിനും ഇക്വറ്റോറിയല്‍ ഗിനിയയില്‍ നിന്നുള്ള മാതാവിനും സ്‌പെയിനില്‍ ജനിച്ച യമാല്‍, തന്റെ ഗോള്‍ ആഘോഷങ്ങളില്‍ റോകാഫോണ്ടയെ അകറ്റിനിര്‍ത്തുകയല്ല, കൂടെക്കൂട്ടുകയാണ് ചെയ്തത്. ഗോള്‍ നേടിയ ശേഷം കൈകള്‍ കൊണ്ട് ‘304’ എന്ന അക്കം രൂപപ്പെടുത്തുന്ന അദ്ദേഹത്തിന്റെ പതിവ് ആംഗ്യം ആ പ്രദേശത്തിന്റെ പോസ്റ്റല്‍ കോഡിനെയാണ് സൂചിപ്പിക്കുന്നത്. സ്‌പെയിനിന്റെ ഫൈനല്‍ പ്രയാണത്തിനിടയില്‍ ഏറ്റവും ശ്രദ്ധേയമായ കാഴ്ചകളിലൊന്നായി ഈ ആംഗ്യം മാറിക്കഴിഞ്ഞു.ഈ ലോകകപ്പില്‍, ‘റോക്കോഫോണ്ട’ എന്ന് എഴുതിയ ഹെഡ്ബാന്‍ഡ് ധരിച്ചും, തന്റെ മാതാപിതാക്കളുടെ ജന്മനാടുകളായ മൊറോക്കോയുടെയും ഇക്വറ്റോറിയല്‍ ഗിനിയയുടെയും പതാകകള്‍ ബൂട്ടിലെ ലേസുകളില്‍ അണിഞ്ഞും യമാല്‍ കളത്തിലിറങ്ങി. വംശീയവും സാമൂഹികവുമായ ഒത്തുചേരലിന്റെ ഉദാഹരണമായാണ് അദ്ദേഹം ഫുട്‌ബോളിനെ വിശേഷിപ്പിച്ചത്. തലമുറകളായി കുടിയേറ്റ കുടുംബങ്ങള്‍ കെട്ടിപ്പടുത്ത ഒരു പ്രദേശത്ത് ഈ സന്ദേശത്തിന് വലിയ പ്രാധാന്യമുണ്ട്.റോകാഫോണ്ടയെ സംബന്ധിച്ചിടത്തോളം, ഞായറാഴ്ച നടക്കാനിരിക്കുന്ന ഫൈനല്‍ സ്‌പെയിനും അര്‍ജന്റീനയും തമ്മിലുള്ള വെറുമൊരു മത്സരം മാത്രമല്ല. തങ്ങളുടെ തെരുവുകളില്‍ വളരുകയും തങ്ങളുടെ മൈതാനത്ത് പന്ത് തട്ടുകയും ചെയ്ത ഒരാള്‍, ജീവിതകാലം മുഴുവന്‍ താന്‍ ആരാധിച്ച താരത്തിനെതിരെ കളിക്കുന്നത് കാണാനുള്ള അവസരം കൂടിയാണത്. സെമിഫൈനലില്‍ ഫ്രാന്‍സിനെ 2-0 ന് തോല്‍പ്പിച്ചാണ് സ്‌പെയിന്‍ ഫൈനലിലെത്തിയത്. പിന്നീട് നടന്ന ആവേശകരമായ മത്സരത്തില്‍ അര്‍ജന്റീന 2-1 ന് ഇംഗ്ലണ്ടിനെ പരാജയപ്പെടുത്തി കലാശത്തിലേക്ക് പ്രവേശിച്ചു.Content Highlights:Football stars Lamine Yamal and Lionel Messi are set to face off in a highly anticipated match. The historic neighborhood of Roccafonda has become the center of attention due to this event. Fans worldwide are eagerly tracking the updates surrounding this major football clash.