ഝാര്‍ഖണ്ഡ് സര്‍ക്കാറിന് തിരിച്ചടി; സംയുക്ത സിവില്‍ സര്‍വീസ് പരീക്ഷകള്‍ റദ്ദാക്കിയതിന് ഹൈക്കോടതി സ്‌റ്റേ

Wait 5 sec.

റാഞ്ചി | 11 മുതല്‍ 13 വരെയുള്ള ഝാര്‍ഖണ്ഡ് സര്‍ക്കാര്‍ എടുത്ത തീരുമാനം സ്‌റ്റേ ചെയ്ത് ഹൈക്കോടതി. ഈ പരീക്ഷകളിലൂടെ നിയമിക്കപ്പെട്ട സര്‍ക്കാര്‍ ജീവനക്കാരുടെ നിയമനം റദ്ദാക്കിക്കൊണ്ടുള്ള വിജ്ഞാപനങ്ങള്‍ നടപ്പിലാക്കാനുള്ള തീരുമാനത്തിനും സ്‌റ്റേയുണ്ട്.ക്രമക്കേടുകള്‍ ആരോപിച്ച് 11-13 ജെ പി എസ് സി പരീക്ഷകള്‍ ഉള്‍പ്പെടെ 22 റിക്രൂട്ട്മെന്റ് പരീക്ഷകളും നടപടികളും സംസ്ഥാന സര്‍ക്കാര്‍ റദ്ദാക്കുകയും, മറ്റ് 23 എണ്ണം താത്ക്കാലികമായി നിര്‍ത്തിവെക്കുകയോ അന്വേഷണത്തിന് വിധേയമാക്കുകയോ ചെയ്തതിന് പിന്നാലെയാണ് കോടതി ഇടപെടല്‍. 26 ദിവസം നീണ്ടുനിന്ന വിദ്യാര്‍ഥി പ്രക്ഷോഭത്തിനൊടുവിലാണ് ഈ റദ്ദാക്കല്‍ നടപടികള്‍ ഉണ്ടായത്.ഉദ്യോഗസ്ഥ-ഭരണപരിഷ്‌കാര-ഔദ്യോഗിക ഭാഷാ വകുപ്പിന്റെ (Karmik, Administrative Reforms and Rajbhasha Department) ആഗസ്റ്റ് 18-ലെ വിജ്ഞാപനമനുസരിച്ച്, സര്‍ക്കാര്‍ 22 നിയമന പരീക്ഷകളോ നടപടികളോ റദ്ദാക്കുകയും, ആറെണ്ണം അന്വേഷണം തീരുന്നത് വരെ താത്ക്കാലികമായി നിര്‍ത്തിവെക്കുകയും, പഴയ 17 ജെ പി എസ് സി നിയമന നടപടികള്‍ സി ഐ ഡി അന്വേഷണത്തിന് വിടുകയും ചെയ്തു. മൊത്തത്തില്‍, ഈ തീരുമാനങ്ങള്‍ 45 നിയമന നടപടികളെ ബാധിക്കും.സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥര്‍, ജഡ്ജിമാര്‍, പ്രോസിക്യൂട്ടര്‍മാര്‍ എന്നിവര്‍ മുതല്‍ എന്‍ജിനീയര്‍മാര്‍, ഡോക്ടര്‍മാര്‍, ദന്തഡോക്ടര്‍മാര്‍, കൃഷി ഓഫീസര്‍മാര്‍, വനം വകുപ്പ് ഉദ്യോഗസ്ഥര്‍, ശാസ്ത്രജ്ഞര്‍, സര്‍വകലാശാലാ അധ്യാപകര്‍ തുടങ്ങി സംസ്ഥാനത്തെ പ്രത്യേക വിഭാഗം നിയമന സംവിധാനത്തിന്റെ മിക്കവാറും എല്ലാ തലങ്ങളെയും സര്‍ക്കാരിന്റെ ഈ നടപടി ബാധിക്കും.Content Highlights:The Jharkhand High Court has issued a stay on the state government’s decision to cancel the combined civil services examinations. This ruling marks a significant legal setback for the Jharkhand administration. The court’s order provides temporary relief regarding the recruitment test process.