അമേരിക്കയിലേയ്ക്ക് ഇറക്കുമതി ചെയ്യുന്ന ജനറിക് മരുന്നുകള്‍ക്ക് 200 ശതമാനം വരെ തീരുവ ഏര്‍പ്പെടുത്തും; ഡോണള്‍ഡ് ട്രംപ്

Wait 5 sec.

വാഷിംഗ്ടണ്‍| അമേരിക്കയിലേക്ക് ഇറക്കുമതി ചെയ്യുന്ന ജനറിക് മരുന്നുകള്‍ക്ക് ഘട്ടം ഘട്ടമായുള്ള താരിഫ് വ്യവസ്ഥ പ്രഖ്യാപിച്ച് യു എസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ജനറിക് മരുന്നുകളുടെ ഉല്‍പ്പാദനം അമേരിക്കയിലേക്ക് തന്നെ തിരികെ കൊണ്ടുവരുന്നതിനും ആഭ്യന്തര നിര്‍മാണം പ്രോത്സാഹിപ്പിക്കുന്നതിനുമാണ് ഈ അടിയന്തര നടപടി. ട്രൂത്ത് സോഷ്യലിലൂടെയാണ് ട്രംപിന്റെ പ്രഖ്യാപനം.പുതിയ പ്രഖ്യാപനപ്രകാരം, 2026 ഓഗസ്റ്റ് ഒന്ന് മുതല്‍ അടുത്ത രണ്ട് വര്‍ഷത്തേക്ക് ഇറക്കുമതി ചെയ്യുന്ന ജനറിക് മരുന്നുകള്‍ക്ക് പൂജ്യം ശതമാനം നികുതിയായിരിക്കും. എന്നാല്‍ മൂന്നാം വര്‍ഷത്തില്‍, 2028 ഓഗസ്റ്റ് മുതല്‍ ഇത് 100 ശതമാനമായും, അതിനുശേഷം 200 ശതമാനമായും നികുതി കുത്തനെ ഉയര്‍ത്താനാണ് അമേരിക്ക ലക്ഷ്യമിടുന്നത്. അനുവദിച്ച സമയപരിധിക്കുള്ളില്‍ അമേരിക്കയില്‍ പ്ലാന്റുകളും ഉല്‍പ്പാദന സൗകര്യങ്ങളും നിര്‍മിക്കാത്ത കമ്പനികള്‍ക്കുള്ള പിഴയായാണ് ഈ ഉയര്‍ന്ന നികുതി ചുമത്തുന്നതെന്ന് ട്രംപ് വ്യക്തമാക്കി.അതേസമയം, പേറ്റന്റ് ഉള്ളതും ബ്രാന്‍ഡഡ് ആയതുമായ മരുന്നുകള്‍ക്ക് നിലവിലുള്ള നയം മാറ്റമില്ലാതെ തുടരുമെന്നും ട്രംപ് അറിയിച്ചു. ട്രംപിന്റെ പുതിയ തീരുമാനം ഇന്ത്യയെ സാരമായി ബാധിച്ചേക്കുമെന്നാണ് കരുതുന്നത്. അമേരിക്ക ഉപയോഗിക്കുന്ന മൊത്തം ജനറിക് മരുന്നുകളുടെ അളവില്‍ ഏകദേശം 40 ശതമാനവും ഇന്ത്യയില്‍ നിന്നാണ് കയറ്റുമതി ചെയ്യുന്നത്. പ്രമേഹം, അര്‍ബുദം എന്നീ രോഗങ്ങള്‍ക്കുള്ള മരുന്നുകളും ഗര്‍ഭനിരോധന ഗുളികകളും ഇന്ത്യന്‍ കമ്പനികളാണ് അമേരിക്കന്‍ വിപണിയിലേക്ക് കൂടുതലായി എത്തിക്കുന്നത്.Content Highlights:US President Donald Trump announced phased tariffs on imported generic drugs to boost domestic manufacturing. The tariff starts at zero percent in 2026 and rises to 100 percent by 2028. This policy change could significantly impact India, which supplies nearly 40 percent of generic drugs to the US.