ഫുട്‌ബോള്‍ ഗ്രൗണ്ടിലെ സുജൂദ്

Wait 5 sec.

ലോകകപ്പ് ഫുട്‌ബോള്‍ കഴിഞ്ഞു. തുടര്‍ചര്‍ച്ചകള്‍ പല വഴികളിലൂടെ സഞ്ചരിച്ചുകൊണ്ടിരിക്കുന്നു. ഗ്രൗണ്ടില്‍ ചില താരങ്ങളും റഫറിയുമെല്ലാം സുജൂദ് ചെയ്തതിനെ കുറിച്ചും സോഷ്യല്‍ മീഡിയയിലും അല്ലാതെയും സംസാരങ്ങളുണ്ടായി. അതിന് മതപരവും രാഷ്ട്രീയവുമായ വ്യാഖാനങ്ങളുണ്ടാകാം. അതെന്തായാലും നന്ദി സൂചകമായി സുജൂദ് ചെയ്യുക എന്നത് ഇസ്‌ലാമില്‍ ആരാധനകളുടെ ഭാഗമാണ്.അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍ വന്നുചേരുമ്പോള്‍ നന്ദി പ്രകടിപ്പിക്കാനും ആപത്തുകളില്‍ നിന്നുള്ള രക്ഷയില്‍ ആശ്വാസം കൊള്ളാനും നിര്‍വഹിക്കുന്ന പ്രബലമായ സുന്നത്താണ് ശുക്‌റിന്റെ സുജൂദ്. ഖുര്‍ആന്‍ വ്യക്തമാക്കുന്നു, സ്രഷ്ടാവിനോട് എല്ലാ കാര്യത്തിലും നന്ദിയുള്ളവരാകുക എന്നത് മുസ്‌ലിമിന് ഒഴിച്ചു കൂടാനാകാത്ത ബാധ്യതയാണ്. ഖുര്‍ആന്‍ പറയുന്നു ‘നിങ്ങള്‍ എന്നെ ഓര്‍ക്കുക, ഞാന്‍ നിങ്ങളെയും ഓര്‍ക്കാം; എന്നോട് നന്ദിയുള്ളവരാകുക, നന്ദികേട് കാണിക്കരുത്’ (അല്‍ബഖറ: 152). ആ നന്ദിപ്രകടനങ്ങളുടെ ഏറ്റവും ഉന്നതമായ രൂപമാണ് ശുക്റിന്റെ സുജൂദ്.സന്തോഷകരമായ എന്തെങ്കിലും വാര്‍ത്തയോ കാര്യങ്ങളോ ഉണ്ടായാല്‍ നബി(സ) അല്ലാഹുവിന് നന്ദിയര്‍പ്പിച്ചുകൊണ്ട് സുജൂദ് ചെയ്യാറുണ്ടായിരുന്നു (അബൂദാവൂദ്) എന്ന് ഹദീസില്‍ കാണാം. അലി(റ)വിന്റെ ഇടപെടല്‍ കാരണം യമനിലെ ഹംദാന്‍ ഗോത്രക്കാര്‍ ഇസ്‌ലാമിന്റെ വഴി കണ്ടെത്തിയപ്പോള്‍ നബി(സ) സുജൂദ് ചെയ്ത കാര്യം ഇമാം ബൈഹഖി(റ) ഉദ്ധരിച്ചിട്ടുണ്ട്. വ്യാജ പ്രവാചകനായി രംഗത്തുവരികയും അനേകം വിശ്വാസികളുടെ മരണത്തിന് കാരണക്കാരനാകുകയും ചെയ്ത മുസൈലിമത്തുല്‍ കദ്ദാബ് കൊല്ലപ്പെട്ട വിവരമറിഞ്ഞപ്പോള്‍ അബൂബക്കര്‍ സിദ്ദീഖ്(റ) ശുക്‌റിന്റെ സുജൂദ് ചെയ്തതായി ചരിത്രത്തില്‍ കാണാം. തബൂക്ക് യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ ബഹിഷ്‌കരണം അനുഭവിക്കേണ്ടിവന്ന കഅ്ബ് ഇബ്‌നു മാലിക്(റ) അത് പിന്‍വലിക്കപ്പെട്ട സമയത്ത് ശുക്‌റിന്റെ സുജൂദില്‍ വീണത് വൈകാരികമായ രംഗമാണ്.ഈ സുകൃതത്തിന്റെ പ്രാധാന്യം അറിയാത്തതു കൊണ്ടോ അതിന്റെ മതവിധികളെ കുറിച്ച് ബോധമില്ലാത്തതുകൊണ്ടോ ആകാം നമുക്കിടയില്‍ ശുക്‌റിന്റെ സുജൂദ് ചെയ്യുന്നവരുടെ എണ്ണം വളരെ കുറവാണ്. ഒരു വിശ്വാസി അല്ലാഹുവിനോട് ഏറ്റവും അടുത്തുനില്‍ക്കുന്നത് അവന്‍ സുജൂദില്‍ ആയിരിക്കുമ്പോഴാണ് എന്ന് ഇമാം വായ അല്ലാഹുവിനെ സ്മരിക്കാനാകണം.എന്നാല്‍ സമയമോ സന്ദര്‍ഭമോ നോക്കാതെ ഏത് സമയത്തും അനുഷ്ഠിക്കാവുന്നതല്ല ശുക്‌റിന്റെ സുജൂദ്. അതിന് കര്‍മശാസ്ത്ര ഗ്രന്ഥങ്ങളില്‍ വ്യക്തമായ വിധിവിലക്കുകളുണ്ട്. പുതിയൊരു അനുഗ്രഹം ലഭിക്കുമ്പോഴോ, ഉദാഹരണത്തിന് കുഞ്ഞ് ജനിക്കുക, വിജയം വരിക്കുക, അല്ലെങ്കില്‍ ഒരു ആപത്തോ രോഗമോ നീങ്ങിപ്പോകുമ്പോഴോ മാത്രമാണ് ഇത് സുന്നത്താകുന്നത്. നേരത്തേ ലഭിച്ച അനുഗ്രഹങ്ങള്‍ തടസ്സമില്ലാതെ തുടരുന്നതിന് ഇത് സുന്നത്തില്ല. കൂടാതെ നിസ്‌കാരത്തിന് ആവശ്യമായ എല്ലാ ശര്‍ത്വുകളും പാലിച്ച് ഈ സുജൂദ് നിര്‍വഹിക്കാന്‍ പാടുള്ളൂ. അപ്പോള്‍ നിര്‍ബന്ധമുള്ള കുളികള്‍ നിര്‍വഹിച്ചിരിക്കണം, വുളൂഅ് ഉണ്ടാകണം, ഖിബ്‌ലക്ക് മുന്നിടണം, ഔറത്ത് മറക്കണം. ഇതൊന്നുമില്ലാതെ ചെയ്യുന്ന സുജൂദുകള്‍ ശരിയായ ആരാധനാ ക്രമങ്ങളുടെ പുറത്തായിരിക്കും. ഫര്‍ളോ സുന്നത്തോ ആയ നിസ്‌കാരങ്ങള്‍ക്കിടയിലും ശുക്‌റിന്റെ സുജൂദ് ചെയ്യാന്‍ പാടില്ല. അങ്ങനെ ചെയ്താല്‍ നിസ്‌കാരം തന്നെയും അസാധുവാകും. ചുരുക്കത്തില്‍ അല്ലാഹുവിന് നന്ദിയുള്ള അടിമകളാകുക എന്ന ബാധ്യത നിറവേറ്റാന്‍ വിശ്വാസി ജീവിതത്തിന്റെ ഭാഗമാക്കേണ്ട സുകൃതമാണ് ശുക്റിന്റെ സുജൂദ്. എന്നാല്‍ അതിന് നിര്‍ദേശിക്കപ്പെട്ട നിയമങ്ങള്‍ ഉള്‍ക്കൊള്ളാതെ സന്ദര്‍ഭത്തോടും സാഹചര്യത്തോടും യോജിക്കാതെ നിര്‍വഹിക്കാന്‍ പാടില്ല താനും. അതിനാല്‍ നമുക്ക് അല്ലാഹുവിന് നന്ദിയുള്ള അടിമകളാകാം, അവന്‍ നിര്‍ദേശിച്ച നിയമങ്ങള്‍ പാലിക്കുകയും ചെയ്യാം.