ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്; ഒന്‍പതാം പ്രതിയുടെ ജാമ്യം റദ്ദാക്കില്ലെന്ന് ഹൈക്കോടതി

Wait 5 sec.

കൊച്ചി|എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) ഉദ്യോഗസ്ഥരെ ആക്രമിച്ച കേസില്‍ സര്‍ക്കാരിനും ഇഡിക്കും ഹൈക്കോടതിയില്‍ തിരിച്ചടി. ഒന്‍പതാം പ്രതി ഹരീഷ് കുമാറിന്റെ ജാമ്യം റദ്ദാക്കില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി. തിരുവനന്തപുരം സെഷന്‍സ് കോടതിയുടെ വിധിയില്‍ ഇടപെടാന്‍ ഹൈക്കോടതി വിസമ്മതിച്ചു. കേസില്‍ മറ്റ് 24 പ്രതികള്‍ക്കും ജാമ്യം ലഭിച്ച സാഹചര്യത്തിലാണ് തീരുമാനം. മറ്റ് പ്രതികള്‍ക്ക് ഏര്‍പ്പെടുത്തിയ അതേ ജാമ്യവ്യവസ്ഥകള്‍ ഹരീഷിനും ബാധകമാക്കിക്കൊണ്ട് ഹൈക്കോടതി ഹരജി തീര്‍പ്പാക്കുകയായിരുന്നു.പ്രോസിക്യൂട്ടര്‍ കൃത്യസമയത്ത് ശക്തമായ നിലപാട് സ്വീകരിക്കാത്തതാണ് സെഷന്‍സ് കോടതിയില്‍ നിന്ന് ഹരീഷ് കുമാറിന് ജാമ്യം ലഭിച്ചത്. ഇത് ചോദ്യം ചെയ്തുകൊണ്ടാണ് സര്‍ക്കാരും ഇഡിയും ഹൈക്കോടതിയെ സമീപിച്ചത്.പ്രതികള്‍ 68 ദിവസത്തില്‍ അധികമായി ജയിലില്‍ കഴിയുകയാണെന്നും കേസ് അവസാനഘട്ടത്തിലാണെന്നും പരിഗണിച്ചാണ് മറ്റ് പ്രതികള്‍ക്ക് കോടതി ജാമ്യം അനുവദിച്ചത്. പ്രതികള്‍ക്ക് ജാമ്യം നല്‍കുന്നതിനെ ഇഡി ശക്തമായി എതിര്‍ക്കുകയും ചെയ്തിരുന്നു. കേസില്‍ മൊത്തം 25 പ്രതികളാണുള്ളത്. പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ മകള്‍ വീണയുടെ വീട്ടില്‍ ഇഡി ഉദ്യോഗസ്ഥര്‍ നടത്തിയ പരിശോധനയ്ക്കിടെയാണ് കേസിനാസ്പദമായ സംഭവം.Content Highlights:The Kerala High Court declined to cancel the bail of the ninth accused in the ED officers attack case. The court upheld the Sessions Court decision noting that all 25 accused have secured bail. The incident took place during an ED raid at opposition leader Pinarayi Vijayan’s daughter’s home.