കശുവണ്ടി അഴിമതിക്കേസില്‍ അനുബന്ധ കുറ്റപത്രം സമര്‍പ്പിച്ച് സിബിഐ; കെ എ രതീഷ് പുറത്തേക്കെന്ന് സൂചന

Wait 5 sec.

തിരുവനന്തപുരം |  കശുവണ്ടി അഴിമതിക്കേസില്‍ അഴിമതി നിരോധന നിയമപ്രകാരമുള്ള കുറ്റം കൂടി ചുമത്തി സിബിഐ അനുബന്ധ കുറ്റപത്രം സമര്‍പ്പിച്ചു. തിരുവനന്തപുരം ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയിലാണ് സിബിഐ കുറ്റപത്രം നല്‍കിയത്. ഐഎന്‍ടിയുസി പ്രസിഡന്റ് ആര്‍ ചന്ദ്രശേഖരനും മുന്‍ എംഡിയായിരുന്ന കെ എ രതീഷിനും എതിരെയാണ് കുറ്റപത്രം. ഖാദി ബോര്‍ഡ് സെക്രട്ടറിയായി രതീഷ് തുടരുന്നതില്‍ ഹൈക്കോടതി കടുത്ത അതൃപ്തി പ്രകടിപ്പിച്ചിരുന്നു.അഴിമതിക്കേസില്‍ പ്രോസിക്യൂട്ട് ചെയ്യാന്‍ സര്‍ക്കാര്‍ അനുമതി കൊടുത്ത ഉദ്യോഗസ്ഥന്‍ മൂന്ന് സുപ്രധാന ചുമതല വഹിക്കുന്നു എന്നത് വളരെ അമ്പരപ്പിക്കുന്നതാണെന്ന് ഹൈക്കോടതി വ്യക്തമാക്കിയിരുന്നു. കോടതിയുടെ കടുത്ത അതൃപ്തിയുടെ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രി വി ഡി സതീശന്‍ രതീഷിനോട് രാജിവെച്ചൊഴിയാന്‍ നിര്‍ദേശം നല്‍കിയതായാണ് അറിയുന്നത്.കേരള ഖാദി ഗ്രാമവ്യവസായ ബോര്‍ഡ് സെക്രട്ടറി, റൂട്ടോണിക്സ് എംഡി, ഖാദി തൊഴിലാളി ക്ഷേമനിധി ബോര്‍ഡിന്റെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ എന്നീ മൂന്ന് സുപ്രധാന തസ്തികകളാണ് കെ എ രതീഷ് വഹിക്കുന്നത്. കോടതിയുടെ കര്‍ശന നിര്‍ദേശത്തെത്തുടര്‍ന്നാണ് കശുവണ്ടി അഴിമതിക്കേസില്‍ ഐഎന്‍ടിയുസി പ്രസിഡന്റ് ചന്ദ്രശേഖരനും മുന്‍ എംഡി കെ എ രതീഷിനും എതിരെ സര്‍ക്കാര്‍ പ്രോസിക്യൂഷന്‍ അനുമതി നല്‍കിയത്Content Highlights: The CBI filed a supplementary charge sheet in the cashew scam case against INTUC President R Chandrasekharan and former MD KA Ratheesh under the Prevention of Corruption Act. High Court expressed displeasure over Ratheesh holding key posts. Ratheesh has reportedly been asked to step down.