സ്ത്രീകൾക്കും ട്രാൻസ്ജെൻഡർ വ്യക്തികൾക്കും ജൂൺ 15 മുതൽ കെഎസ്ആർടിസി ഓർഡിനറി ബസ്സുകളിൽ സൗജന്യ യാത്ര നടപ്പിലാക്കും. ഇന്ദിര ഗ്യാരന്റിയിലുള്ള പദ്ധതി പ്രിയദർശിനി എന്ന പേരിൽ അറിയപ്പെടും. ആദ്യഘട്ടത്തിൽ ഓർഡിനറി ബസ്സിൽ സൗജന്യ യാത്ര തീരുമാനിച്ചത്.പദ്ധതി നടപ്പിലാക്കുമ്പോൾ ഒരു മാസം 65–70 കോടി രൂപ ബാധ്യതവരും. 800 കോടി രൂപയിലധികം ഒരു വർഷം കെഎസ്ആർടിസിക്ക് നഷ്ടം വരും. അത് സർക്കാർ കെഎസ്ആർടിസിക്ക് നൽകും.നിലവിൽ ഒരു 1500 കോടി വരെ സർക്കാർ കെഎസ്ആർടിസിക്ക് നൽകുന്നുണ്ട്. അതിനൊപ്പം ഈ പണം കൂടി സർക്കാർ നൽകും.The post പദ്ധതിയുടെ പേര് പ്രിയദർശിനി; ജൂൺ 15 മുതൽ സ്ത്രീകൾക്കും ട്രാൻസ്ജെൻഡർ വ്യക്തികൾക്കും കെഎസ്ആർടിസി ഓർഡിനറി ബസ്സുകളിൽ സൗജന്യയാത്ര appeared first on ഇവാർത്ത | Evartha.