വസതിയില്‍ നിന്നും പണം കണ്ടെത്തിയ സംഭവം; ജസ്റ്റിസ് യശ്വന്ത് വര്‍മയെ ഇംപീച്ച്‌മെന്റ് ചെയ്യാനുള്ള നടപടികള്‍ക്ക് തുടക്കമായി

Wait 5 sec.

ന്യൂഡല്‍ഹി |  വീട്ടിലെ സ്‌റ്റോര്‍ മുറിയില്‍ നിന്ന് പണം കണ്ടെത്തിയ സംഭവത്തില്‍ ജസ്റ്റിസ് യശ്വന്ത് വര്‍മയെ ഇംപീച്ച്‌മെന്റ് ചെയ്യാനുള്ള നടപടിക്രമങ്ങള്‍ക്ക് തുടക്കമായതായി ലോക്‌സഭാ സ്പീക്കര്‍ ഓം ബിര്‍ള. ഇതിനായി മൂന്നംഗ സമിതിയെ നിയമിച്ചതായി സ്പീക്കര്‍ ലോക്‌സഭയെ അറിയിച്ചു. വര്‍മയെ തല്‍സ്ഥാനത്തുനിന്നും നീക്കുന്നതിനായി എംപിമാര്‍ നേരത്തെ ഇംപീച്ച്‌മെന്റ് നോട്ടിസ് നല്‍കിയിരുന്നു. നോട്ടിസ് അംഗീകരിച്ചാണ് സമിതിയെ നിയോഗിച്ചത്. സുപ്രീംകോടതി ജഡ്ജി അധ്യക്ഷനായിട്ടുള്ളതാണന് സമതിഹൈക്കോടതി ജഡ്ജിയും നിയമവിദഗ്ധനും സമിതിയിലുണ്ടാകും. സമിതി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാകും നടപടികള്‍. മൂന്നു മാസത്തിനകം സമിതി റിപ്പോര്‍ട്ട് നല്‍കണം. അടുത്ത സമ്മേളനം റിപ്പോര്‍ട്ട് പരിഗണിക്കും. സുപ്രീംകോടതി അന്വേഷഡല്‍ഹി ഹൈക്കോടതി ജഡ്ജി ആയിരുന്ന യശ്വന്ത് വര്‍മയുടെ ഔദ്യോഗിക വസതിയിലെ സ്റ്റോര്‍ റൂമില്‍ വന്‍തോതില്‍ പണം കണ്ടെത്തിയതിനെ തുടര്‍ന്നാണ് സുപ്രീം കോടതി അന്വേഷണ സംഘത്തെ നിയോഗിച്ചത്. യശ്വന്ത് വര്‍മയ്ക്കെതിരെ നടപടിക്ക് ശിപാര്‍ശ ചെയ്യുന്നതായിരുന്നു റിപ്പോര്‍ട്ട്. പണം ഔദ്യോഗിക വസതിയില്‍ സൂക്ഷിച്ചതിനു തെളിവുണ്ടെന്നും വര്‍മയോ വര്‍മയുമായി ബന്ധപ്പെട്ടവരോ അറിയാതെ വസതിയില്‍ പണം സൂക്ഷിക്കാന്‍ ആകില്ലെന്നുമായിരുന്നു അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍.നിലവില്‍ അലഹബാദ് ഹൈക്കോടതിയിലെ ജഡ്ജിയാണ് വര്‍മ. പണം കണ്ടെത്തിയ സംഭവത്തിനു പിന്നാലെ ചുമതല നല്‍കാതെ അലഹബാദിലേക്ക് സ്ഥലം മാറ്റുകയായിരുന്നു. യശ്വന്ത് വര്‍മയ്ക്കെതിരെ കടുത്ത നടപടി വേണമെന്ന് ചില ജഡ്ജിമാര്‍ നേരത്തെ ആവശ്യപ്പെട്ടിരുന്നു. യശ്വന്ത് വര്‍മയുടെ വീട്ടില്‍ തീപ്പിടുത്തം ഉണ്ടായപ്പോള്‍ എത്തിയ അഗ്‌നിരക്ഷാസേനയാണ് കണക്കില്‍പ്പെടാത്ത പണം കണ്ടെത്തിയത്