പൗരത്വം ലഭിക്കുന്നതിനു മുമ്പു തന്നെ സോണിയയുടെ പേര് വോട്ടര്‍ പട്ടികയില്‍; ആരോപണവുമായി ബി ജെ പി

Wait 5 sec.

ന്യൂഡല്‍ഹി | സോണിയാ ഗാന്ധിക്കെതിരെ ആരോപണവുമായി ബി ജെ പി. ഇന്ത്യന്‍ പൗരത്വം ലഭിക്കുന്നതിനു മുമ്പ് സോണിയക്ക് വോട്ടുണ്ടായിരുന്നുവെന്നാണ് രേഖകള്‍ സഹിതമുള്ള ആരോപണം. 1983ലാണ് സോണിയക്ക് പൗരത്വം കിട്ടുന്നത്. എന്നാല്‍, 1980ലെ പട്ടികയില്‍ സോണിയയുടെ പേരുണ്ടെന്ന് ബി ജെ പി നേതാവ് അമിത് മാളവ്യ പറഞ്ഞു.1968-ല്‍ രാജീവ് ഗാന്ധിയെ വിവാഹം കഴിച്ച സോണിയാ ഗാന്ധിയുടെ പേര്, അന്ന് പ്രധാനമന്ത്രിയായിരുന്ന ഇന്ദിരാ ഗാന്ധിയുടെ ഔദ്യോഗിക വസതിയില്‍ താമസിക്കുമ്പോള്‍ വോട്ടര്‍ പട്ടികയില്‍ കൂട്ടിച്ചേര്‍ത്തതാണ്. 1980ലെ ലോക്സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായിട്ടായിരുന്നു ഇതെന്നും മാളവ്യ ആരോപിച്ചു.ഒരു ഇന്ത്യന്‍ പൗരന് മാത്രമേ വോട്ടറാകാന്‍ സാധിക്കൂ എന്ന നിയമത്തിന്റെ വ്യക്തമായ ലംഘനമായിരുന്നു ഇത്. പിന്നീട് 1982-ല്‍ പ്രതിഷേധത്തെ തുടര്‍ന്ന് സോണിയയുടെ പേര് വോട്ടര്‍ പട്ടികയില്‍ നിന്ന് നീക്കം ചെയ്‌തെന്നും മാളവ്യ പറയുന്നു.1983-ല്‍ ഇന്ത്യന്‍ പൗരത്വം നേടിയതിനു ശേഷം വീണ്ടും പേര് വോട്ടര്‍ പട്ടികയില്‍ ചേര്‍ത്തതും തട്ടിപ്പാണ്. വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കുന്നതിനുള്ള കട്ട് ഓഫ് ഡേറ്റ് ജനുവരി ഒന്നിന് മുമ്പായിരിക്കണം. എന്നാല്‍ സോണിയക്ക് പൗരത്വം ലഭിച്ചത് ഏപ്രിലില്‍ ആയിരുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.