യെമെനിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട പാലക്കാട് സ്വദേശിനി നിമിഷപ്രിയയുടെ മോചനത്തിനായി ഇന്ത്യൻ ഗ്രാൻഡ് മുഫ്തി കാന്തപുരം എ പി അബൂബക്കർ മുസ്‍ലിയാരുടെ നേതൃത്വത്തിൽ നടത്തുന്ന ഇടപെടൽ ഫലപ്രാപ്തിയിലേക്ക്. നിമിഷപ്രിയയുടെ വധശിക്ഷ നാളെ നടപ്പാക്കുന്നത് നീട്ടിവെച്ചു. ഇതുസംബന്ധിച്ച് യമൻ അധികൃതരുടെ ഔദ്യോഗിക അറിയിപ്പ് കാന്തപുരം ഫേസ്ബുക്കിൽ പങ്കുവെച്ചു. നിമിഷപ്രിയയുടെ വധശിക്ഷ നീട്ടിവെച്ചുകൊണ്ടുള്ള വിധിപ്പകർപ്പ് ഔദ്യോഗികമായി ലഭിച്ചിട്ടുണ്ടെന്നും ഇതിനു വേണ്ടി പ്രവർത്തിച്ച, പ്രാർഥിച്ച എല്ലാവർക്കും അല്ലാഹുവിന്റെ കരുണാകടാക്ഷമുണ്ടാകട്ടെയെന്നും കാന്തപുരം ഫേസ്ബുക്കിൽ കുറിച്ചു.