രാഹുൽ മാങ്കൂട്ടത്തിലിൻ്റെ ലൈംഗിക ആരോപണത്തിൽ പരിപൂർണ്ണമായി വെട്ടിലായതോടെ പ്രതിപക്ഷ നേതാവ് വി ഡി സതീശനെതിരെ കോൺഗ്രസിൽ പോര് മുറുകുന്നു. എഐസിസി വർക്കിംഗ് കമ്മിറ്റിയംഗം രമേശ് ചെന്നിത്തല, മുൻ കെപിസിസി അധ്യക്ഷന്മാർ അടക്കമുള്ള നേതാക്കളാണ് സതീശനെതിരെ ശക്തമായ നിലപാടുമായി രംഗത്തുള്ളത്. തദ്ദേശ നിയമസഭാ തെരഞ്ഞെടുപ്പ് പടിവാതിൽക്കൽ എത്തിനിൽക്കെ പാർട്ടിയെ പ്രതിസന്ധിയിലാക്കിയതിലുള്ള പൂർണ്ണ ഉത്തരവാദിത്വം വി ഡി സതീശൻ ആണെന്നാണ് ഭൂരിപക്ഷം നേതാക്കളുടെയും അഭിപ്രായം.വിവാദം കത്തിപ്പടർന്നതോടെ എഐസിസിയെ കാര്യങ്ങൾ ധരിപ്പിച്ചതും അവസാനം പ്രശ്നം പരിഹരിക്കാൻ ഇടപെട്ടതും മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആണെന്നാണ് സൂചന. വിഷയത്തിൽ എഐസിസി നേതൃത്വം കൂടുതൽ വിശ്വാസത്തിൽ എടുത്തതും രമേശ് ചെന്നിത്തലയുടെ അഭിപ്രായങ്ങളാണ്. അവസാനം നിമിഷം ഷാഫി പറമ്പിൽ കൂടി കൈവിട്ടതോടെ സതീശന്റെ പവർ ഗ്രൂപ്പ് പൊളിഞ്ഞു. രാഹുൽ മാങ്കൂട്ടത്തിൽ, ഷാഫി പറമ്പിൽ കൂട്ടുകെട്ടിന്റെ അടുത്ത നീക്കങ്ങളിലും സതീശൻ ആശങ്കയിലാണ്. ഇത് മറികടക്കാൻ ആണ് സിപിഐ എമ്മിനെതിരെ ‘ബോംബ്’ ഭീഷണിയുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ കഴിഞ്ഞദിവസം രംഗത്ത് എത്തിയത് എന്നാണ് സൂചന. മാങ്കൂട്ടത്തിലിന്റെ അധ്യായം അടഞ്ഞുവെന്ന് സ്ഥാപിക്കാനും പ്രവർത്തകരെ ആവേശം കൊള്ളിച്ച് രംഗത്തിറക്കാനുമുള്ള അടവാണ് പ്രതിപക്ഷ നേതാവിൻറെ പുതിയ നീക്കം എന്നാണ് പാർട്ടിക്കുള്ളിൽ തന്നെയുള്ള ഒരു വിഭാഗം നേതാക്കൾ പറയുന്നത്.The post തെരഞ്ഞെടുപ്പ് പടിവാതിൽക്കൽ എത്തിനിൽക്കെ രാഹുൽ ‘കുരുക്കിയത്’ പ്രതിപക്ഷ നേതാവിനെ; കോൺഗ്രസിൽ ഗ്രൂപ്പ് പോര് മുറുകുന്നു appeared first on Kairali News | Kairali News Live.