ജമ്മു കശ്മീരിലെ കിഷ്ത്വാറിൽ സൈന്യവുമായുണ്ടായ ഏറ്റുമുട്ടലിൽ രണ്ട് ഭീകരർ കൊല്ലപ്പെട്ടു. പ്രദേശത്ത് ഭീകരർ ഒളിച്ചിരിപ്പുണ്ടെന്ന രഹസ്യാന്വേഷണ വിഭാഗത്തിന്റെ വിവരത്തെത്തുടർന്ന് ഇന്ന് ഉച്ചയോടെയാണ് സൈന്യം തിരച്ചിൽ ആരംഭിച്ചത്. ഭീകരരെ സൈന്യം വളഞ്ഞതോടെ ഏറ്റുമുട്ടൽ ആരംഭിക്കുകയായിരുന്നു.കൊല്ലപ്പെട്ട ഭീകരരിൽ നിന്നും എകെ 47 അടക്കമുള്ള മാരകായുധങ്ങൾ സൈന്യം പിടിച്ചെടുത്തിട്ടുണ്ട്. പ്രദേശത്ത് കൂടുതൽ ഭീകരർ ഒളിച്ചിരിപ്പുണ്ടെന്ന നിഗമനത്തിൽ സൈന്യം തിരച്ചിൽ ഊർജ്ജിതമാക്കിയിരിക്കുകയാണ്. സുരക്ഷാ മുന്നറിയിപ്പും നടപടികളും ഡൽഹി സ്ഫോടനത്തിന് പിന്നാലെ രാജ്യത്ത് ഭീകരാന്തരീക്ഷം ഉണ്ടാകാൻ സാധ്യതയുണ്ടെന്ന് പ്രതിരോധ മന്ത്രാലയം നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു.Also read: കരുവന്നൂർ ബാങ്ക് തെരഞ്ഞെടുപ്പ്: എൽഡിഎഫിന് ഉജ്ജ്വല വിജയം; മുഴുവൻ സീറ്റുകളിലും ആധിപത്യംഇതിന്റെ അടിസ്ഥാനത്തിൽ അതിർത്തി മേഖലകളിൽ സുരക്ഷ കർശനമാക്കാനും പരിശോധനകൾ നടത്താനും നിർദ്ദേശമുണ്ടായിരുന്നു. ഇത്തരം സുരക്ഷാ പരിശോധനകൾക്കിടയിലാണ് കിഷ്ത്വാറിൽ ഭീകരരുമായി ഏറ്റുമുട്ടലുണ്ടായതും അവരെ വധിച്ചതും. കേന്ദ്ര സർക്കാർ വാദങ്ങൾക്കെതിരെ നോട്ടുനിരോധനത്തിനും സർജിക്കൽ സ്ട്രൈക്കിനും ശേഷം ഭീകരവാദം അടിച്ചമർത്തിയെന്ന കേന്ദ്ര സർക്കാർ വാദങ്ങൾ നിലനിൽക്കെയാണ് അതിർത്തി മേഖലകളിൽ ഭീകരർ വീണ്ടും സജീവമാകുന്നത്. രാജ്യത്തിന്റെ അതിർത്തികൾ കേന്ദ്രീകരിച്ച് ഭീകരസംഘങ്ങൾ വീണ്ടും സജീവമാകുന്നു എന്ന ആശങ്കയാണ് ഈ സംഭവത്തോടെ ഉയർന്നുണ്ട്. മേഖലയിൽ സൈനിക നടപടികൾ തുടരുകയാണ്.The post ജമ്മു കശ്മീരിൽ ഏറ്റുമുട്ടൽ: കിഷ്ത്വാറിൽ രണ്ട് ഭീകരരെ സൈന്യം വധിച്ചു appeared first on Kairali News | Kairali News Live.