റാഞ്ചിയിൽ നിന്നും പൊള്ളലേറ്റ രോഗിയുമായി ഡൽഹിയിലേക്ക് പറന്ന റെഡ് ബേർഡ് എയർവേയ്‌സിന്റെ ചെറുവിമാനം തകർന്നു വീണ് വൻ ദുരന്തം. വിമാനത്തിലുണ്ടായിരുന്ന രോഗി, ഡോക്ടർ, നഴ്സ്, രണ്ട് ക്രൂ അംഗങ്ങൾ എന്നിവരുൾപ്പെടെ ഏഴ് പേരും അപകടത്തിൽ മരണപ്പെട്ടു. ഇന്നലെ വൈകീട്ട് ഏഴരയോടെയാണ് ദാരുണമായ ഈ സംഭവമുണ്ടായത്. മോശം കാലാവസ്ഥയെത്തുടർന്ന് വിമാനം തകർന്നു വീണതാകാമെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തിൽ എയർക്രാഫ്റ്റ് ആക്‌സിഡന്റ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോ ഉന്നതതല അന്വേഷണം ആരംഭിച്ചു.ഇന്നലെ രാത്രി 7.11-ഓടെ റാഞ്ചി വിമാനത്താവളത്തിൽ നിന്നാണ് എയർ ആംബുലൻസ് യാത്ര തിരിച്ചത്. എന്നാൽ 7.34 ആയപ്പോഴേക്കും കൊൽക്കത്ത എയർ ട്രാഫിക് കൺട്രോളുമായുള്ള വിമാനത്തിന്റെ ബന്ധം പൂർണ്ണമായും നഷ്ടമായി. രാത്രി പത്ത് മണിയോടെ ഡൽഹിയിൽ എത്തേണ്ടിയിരുന്ന വിമാനം, വാരണാസിക്ക് 100 നോട്ടിക്കൽ മൈൽ തെക്കുകിഴക്ക് വെച്ച് റഡാറിൽ നിന്നും അപ്രത്യക്ഷമാവുകയായിരുന്നു. വിമാനം പൂർണ്ണമായും തകർന്ന നിലയിലാണ് കണ്ടെത്തിയത്.ALSO READ : ‘ദി റിയൽ കേരള സ്റ്റോറി’; ലൈഫ് പദ്ധതിയിൽ 5 ലക്ഷം വീടുകൾ പൂർത്തിയായി: പ്രഖ്യാപനം ഇന്ന് മുഖ്യമന്ത്രി നിർവഹിക്കുംഅപകടവിവരം അറിഞ്ഞ ഉടൻ തന്നെ ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തിൽ സുരക്ഷാ ഉദ്യോഗസ്ഥർ സ്ഥലത്തെത്തി തിരച്ചിൽ ആരംഭിച്ചു. വിമാനാവശിഷ്ടങ്ങൾക്കിടയിൽ നിന്നുള്ള തെളിവുകൾ ശേഖരിക്കുന്നതിനും മൃതദേഹങ്ങൾ നീക്കം ചെയ്യുന്നതിനുമുള്ള നടപടികൾ പുരോഗമിക്കുകയാണ്. വ്യോമയാന മേഖലയെ നടുക്കിയ ഈ അപകടത്തെക്കുറിച്ച് വിശദമായ അന്വേഷണം നടത്തി വരികയാണെന്ന് അധികൃതർ അറിയിച്ചു.The post റാഞ്ചിയിൽ എയർ ആംബുലൻസ് തകർന്നു വീണു: രോഗിയും ഡോക്ടറുമടക്കം വിമാനത്തിലുണ്ടായിരുന്ന 7 പേരും മരിച്ചു appeared first on Kairali News | Kairali News Live.