ഇറാന്‍ നാവിക സേന മേധാവിയെ വധിച്ചതായി ഇസ്രയേല്‍ അവകാശപ്പെട്ടു. നാവികസേന കമാന്‍ഡര്‍ അലിറേസ തങ്സിരിയെ ആക്രമണത്തില്‍ കൊലപ്പെടുത്തിയതായിട്ടാണ് ഇസ്രയേല്‍ അവകാശപ്പെട്ടത്. ഹോര്‍മൂസ് കടലിടുക്ക് ഉപരോധത്തിന് പിന്നില്‍ അലിറേസ തങ്സിരിയാണെന്നാണ് ഇസ്രയേല്‍ പറയുന്നത്.ഇസ്രയേലും ഇറാനും തമ്മിലുള്ള സംഘര്‍ഷം പുതിയ തലത്തിലേക്ക് നീങ്ങുന്നതിനിടെയാണ് അലിറെസ തങ്സിരി കൊല്ലപ്പെട്ടതായ വാര്‍ത്ത പുറത്തുവരുന്നത്.തുറമുഖ നഗരമായ ബന്ദര്‍ അബ്ബാസില്‍ നടന്ന വ്യോമാക്രമണത്തില്‍ തങ്സിരി കൊല്ലപ്പെട്ടതായിട്ടാണ് ടൈംസ് ഓഫ് ഇസ്രായേല്‍ റിപ്പോര്‍ട്ട് ചെയ്തത്. ഹോര്‍മുസ് കടലിടുക്കിലെ ഇറാന്റെ സൈനിക നീക്കങ്ങള്‍ക്ക് നേതൃത്വം നല്‍കിയിരുന്ന ഇസ്ലാമിക് റെവല്യൂഷണറി ഗാര്‍ഡ് കോര്‍പ്സ് കമാന്‍ഡറായിരുന്നു അലിറെസ തങ്സിരി.ഹോര്‍മുസ് വഴി എണ്ണയും വാതകവും കടത്തിവിടുന്ന, യുദ്ധത്തിനു മുമ്പുള്ള അവസ്ഥയിലേക്ക് മടങ്ങുന്നത് ഉറപ്പാക്കാന്‍ ടാങ്സിരിയുടെ കൊലപാതകം സഹായിക്കുമെന്നാണ് അമേരിക്ക പ്രതീക്ഷിക്കുന്നത്.The post ഇറാന്റെ നാവിക സേന മേധാവിയെ വധിച്ചതായി ഇസ്രയേല് appeared first on ഇവാർത്ത | Evartha.