പി.സി ജോർജിന് എതിരെ രൂക്ഷ വിമർശനവുമായി പാലാ ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ട്. ഭീഷണിയുടെ സ്വരം വില പോകില്ലെന്നും മെത്രാന്മാരും വൈദികരും ന്യൂട്രൽ ആയിരിക്കണമെന്ന് പറയാൻ സാധിക്കില്ല എന്നും അദ്ദേഹം പറഞ്ഞു. പൊതുരംഗത്ത് പ്രവർത്തിക്കുന്നവർ മാന്യതയുടെ അതിർവരമ്പുകൾ ലംഘിക്കുന്നു. മതനേതാക്കന്മാരെക്കുറിച്ച് എന്തും വിളിച്ച് പറയുന്നു. വിമർശനം മാന്യമായ ഭാഷയിലാവണം. രഹസ്യമായിട്ടല്ല, പരസ്യമായി വോട്ട് ചോദിക്കാൻ സഭയ്ക്ക് അവകാശം ഉണ്ട് എന്നും അദ്ദേഹം പറഞ്ഞു. പി സി ജോർജിൻ്റെ പേരെടുത്ത് പരാമർശിക്കാതെയാണ് വിമർശനം ഉന്നയിച്ചിരിക്കുന്നത്.പൊതുപ്രവർത്തകർ മതനേതാക്കളെക്കുറിച്ച് സംസാരിക്കുമ്പോൾ പാലിക്കേണ്ട മര്യാദകൾ ലംഘിക്കുന്നത് ഈ നാടുകളിൽ പതിവായിരിക്കുകയാണ്. ആരെയും പേരെടുത്ത് പറയുന്നില്ലെങ്കിലും, വിശ്വാസികളുടെ വികാരങ്ങളെ മാനിക്കാതെ സംസാരിക്കുന്നത് വലിയ തെറ്റാണെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു.ALSO READ: ‘അമ്മയുടെ ചികിത്സയ്ക്കായി നിധിൻ ലോൺ എടുത്തിരുന്നു, അധ്യാപികയ്ക്ക് ലോൺ ഏജൻ്റുമാരുടെ കോളുകൾ വന്നെന്ന കാര്യം അറിയില്ല’; പല കാര്യങ്ങൾക്കും വിളിച്ചിരുന്ന അധ്യാപകർ എന്തുകൊണ്ടാണ് ഇക്കാര്യം പറയാത്തതെന്തെന്ന് നിതിന്റെ അച്ഛൻചാനലുകളിൽ കയ്യടി നേടുന്നതിന് വേണ്ടിയോ അല്ലെങ്കിൽ ഒരു പ്രത്യേക ‘ചാനൽ ഭാഷ’ സൃഷ്ടിക്കുന്നതിന് വേണ്ടിയോ ഇത്തരം സംസാരങ്ങൾ നടത്തരുത്. ഭീഷണിയുടെ സ്വരം സഭയ്ക്ക് നേരെ ഉയർത്തുന്നത് വിലപ്പോകില്ലെന്നും ആരും തങ്ങളെ പേടിപ്പിക്കേണ്ടതില്ലെന്നും ബിഷപ്പ് വ്യക്തമാക്കി.കാലങ്ങളായി രാഷ്ട്രീയ പാരമ്പര്യം അവകാശപ്പെടുന്നവർ തങ്ങളുടെ വ്യക്തിത്വത്തിന് ചേരാത്ത വിധത്തിൽ സംസാരിക്കുന്നതും പ്രവർത്തിക്കുന്നതും തെറ്റായ സമീപനമാണ്. വൈദികരും മെത്രാന്മാരും എപ്പോഴും നിഷ്പക്ഷരായി മിണ്ടാതിരിക്കണമെന്ന് പറയുന്നത് ജനാധിപത്യ രാജ്യത്ത് സാധ്യമല്ല. “എപ്പോഴും നിഷ്പക്ഷനായിരിക്കുക എന്നാൽ എപ്പോഴും പ്രസക്തിയില്ലാത്തവനായിരിക്കുക” എന്നാണ് അർത്ഥമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. സഭയുടെ ഐഡന്റിറ്റി നിലനിർത്താൻ സത്യം ജനങ്ങളോട് പറയാൻ തങ്ങൾക്ക് അവകാശമുണ്ടെന്നും അദ്ദേഹം പറഞ്ഞു.വോട്ടിന്റെ കാര്യം രഹസ്യമായി പറയേണ്ട ഒന്നല്ലെന്നും, അത് പരസ്യമായി ചോദിക്കാനും തങ്ങളുടെ നിലപാടുകൾ വ്യക്തമാക്കാനും സഭയ്ക്ക് അവകാശമുണ്ടെന്നും ബിഷപ്പ് കൂട്ടിച്ചേർത്തു. സത്യം എന്താണെന്ന് ജനങ്ങൾക്ക് മുൻപിൽ അവതരിപ്പിക്കുന്നതിൽ പേടിക്കേണ്ട കാര്യമില്ലെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു.സഭയിലൂടെ വളർന്നു വന്നവർ സഭയെ തള്ളിപ്പറയുന്നതും മാന്യമല്ലാത്ത രീതിയിൽ പ്രതികരിക്കുന്നതും അംഗീകരിക്കാനാവില്ലെന്ന ശക്തമായ മുന്നറിയിപ്പാണ് ബിഷപ്പ് നൽകിയിരിക്കുന്നത്.The post ‘ഭീഷണിയുടെ സ്വരം വില പോകില്ല, വിമർശനം മാന്യമായ ഭാഷയിലാവണം’; പി.സി ജോർജിന് എതിരെ രൂക്ഷ വിമർശനവുമായി പാലാ ബിഷപ്പ് appeared first on Kairali News | Kairali News Live.