DEVELOPING STORY | MIDDLE EAST WAR | സംഘർഷം രൂക്ഷം; റിയാദിലെ യുഎസ് എംബസിക്ക് നേരെ ഡ്രോൺ ആക്രമണം; ഹോർമുസ് കടലിടുക്ക് ഇറാൻ അടച്ചു

Wait 5 sec.

ടെഹ്‌റാൻ | ഇറാന്റെ പരമോന്നത നേതാവ് ആയത്തുല്ല അലി ഖാംനഈ കൊല്ലപ്പെട്ടതിന് പിന്നാലെ പശ്ചിമേഷ്യൻ മേഖലയിൽ സംഘർഷം രൂക്ഷമായി. ഇറാന്റെ തലസ്ഥാനമായ ടെഹ്‌റാനിൽ ഇസ്റാഈലും അമേരിക്കയും അതിശക്തമായ ബോംബാക്രമണം തുടരുകയാണ്. തിരിച്ചടിയായി ഇറാൻ ഗൾഫ് രാജ്യങ്ങളിലെ അമേരിക്കൻ കേന്ദ്രങ്ങൾക്ക് നേരെ മിസൈൽ-ഡ്രോൺ വർഷവും നടത്തുന്നു. ഇതിനിടെ, ആഗോള എണ്ണവ്യാപാരത്തിന്റെ നട്ടെല്ലായ ഹോർമുസ് കടലിടുക്ക് ഇറാൻ അടച്ചതോടെ ലോകം വൻ സാമ്പത്തിക പ്രതിസന്ധിയിലേക്ക് നീങ്ങുന്ന സാഹചരയവും ഉണ്ടായിരിക്കുന്നു.ടെഹ്‌റാനിൽ കനത്ത ബോംബാക്രമണം; 600 മരണംതിങ്കളാഴ്ച അർദ്ധരാത്രി മുതൽ ടെഹ്‌റാൻ നഗരത്തിൽ തുടർച്ചയായ സ്ഫോടനങ്ങളാണ് കേൾക്കുന്നത്. മുൻ ദിവസങ്ങളെ അപേക്ഷിച്ച് ഏറ്റവും ശക്തമായ ആക്രമണമാണ് ഇപ്പോൾ നടക്കുന്നത്. ഔദ്യോഗിക ടെലിവിഷൻ കോംപ്ലക്സ് (IRIB), ഇറാന്റെ നിർണ്ണായക രാഷ്ട്രീയ സമിതിയായ എക്സ്പിഡിയൻസി കൗൺസിൽ കെട്ടിടം എന്നിവ ലക്ഷ്യമിട്ട് ആക്രമണം നടന്നു. ടെഹ്‌റാൻ കൂടാതെ ഖോം, കരജ് നഗരങ്ങളിലും ബോംബാക്രമണം രൂക്ഷമാണ്. കഴിഞ്ഞ കുറച്ച് ദിവസങ്ങൾക്കിടെ ഇറാനിൽ മാത്രം 600-ലധികം ആളുകൾ കൊല്ലപ്പെട്ടതായാണ് റിപ്പോർട്ട്.റിയാദിലെ യുഎസ് എംബസിയിൽ സ്ഫോടനം; പ്രവാസികൾക്ക് ജാഗ്രതസഊദി അറേബ്യയുടെ തലസ്ഥാനമായ റിയാദിലെ അമേരിക്കൻ എംബസിക്ക് നേരെ രണ്ട് ഡ്രോൺ ആക്രമണങ്ങൾ ഉണ്ടായി. ആക്രമണത്തിൽ എംബസി കെട്ടിടത്തിന് ചെറിയ നാശനഷ്ടങ്ങൾ സംഭവിക്കുകയും തീപിടുത്തമുണ്ടാകുകയും ചെയ്തു. ഇതിനെത്തുടർന്ന് റിയാദ്, ജിദ്ദ, ദഹ്റാൻ എന്നിവിടങ്ങളിലെ അമേരിക്കൻ പൗരന്മാരോട് വീടിനുള്ളിൽ തന്നെ കഴിയാൻ എംബസി നിർദ്ദേശം നൽകി. റിയാദിലെ ഡിപ്ലോമാറ്റിക് ക്വാർട്ടറിലും പുതിയ സ്ഫോടനങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.ഹോർമുസ് കടലിടുക്ക് അടച്ചു; വിമാനങ്ങൾ തിരിച്ചുവിട്ടുലോകത്തെ എണ്ണ വിതരണത്തിന്റെ അഞ്ചിലൊന്ന് കടന്നുപോകുന്ന ഹോർമുസ് കടലിടുക്ക്  ഇറാൻ അടച്ചു. ഈ പാതയിലൂടെ സഞ്ചരിക്കുന്ന കപ്പലുകളെ ആക്രമിക്കുമെന്ന് ഇറാന്റെ റെവല്യൂഷണറി ഗാർഡ് മുന്നറിയിപ്പ് നൽകി. ഇതിനിടെ ഗൾഫ് മേഖലയിലെ വ്യോമപാതകൾ അപകടത്തിലായതോടെ വിമാനങ്ങൾ കൂട്ടത്തോടെ തിരിച്ചുവിട്ടു. അബുദാബിയിലേക്കുള്ള ഇത്തിഹാദ് വിമാനങ്ങൾ മസ്‌കറ്റിലേക്കും, ദുബായിലേക്കുള്ള എമിറേറ്റ്സ് വിമാനം മുംബൈയിലേക്കും തിരിച്ചുവിട്ടു. റിയാദിലേക്കുള്ള വിമാനങ്ങളും യാത്ര പാതിവഴിയിൽ നിർത്തി തിരികെ പോയി.കുവൈത്തിലും യുഎഇയിലും ഇറാൻ ആക്രമണംകുവൈത്തിലെ അമേരിക്കൻ സൈനിക താവളമായ ആരിഫ്ജാൻ ബേസിന് (Arifjan Base) നേരെ ഇറാൻ 10 ഡ്രോണുകൾ ഉപയോഗിച്ച് ആക്രമണം നടത്തി. യുഎഇയിലെ അൽ മിൻഹാദ് വ്യോമതാവളത്തിന് നേരെയും ആക്രമണമുണ്ടായി. ഇവിടെ ഓസ്‌ട്രേലിയൻ സൈനികർ ഉണ്ടായിരുന്നുവെങ്കിലും അവർ സുരക്ഷിതരാണെന്ന് ഓസ്‌ട്രേലിയൻ പ്രതിരോധ മന്ത്രി അറിയിച്ചു. ഇറാഖിലെ അർബീലിൽ അമേരിക്കൻ സൈനികർ താമസിക്കുന്ന ഹോട്ടലിന് നേരെയും ഡ്രോൺ ആക്രമണം നടന്നു.ലബനനിൽ ഹിസ്ബുല്ല ടിവി സ്റ്റേഷൻ ബോംബിട്ടുബെയ്റൂട്ടിലെ ഹിസ്ബുല്ല അനുകൂല ചാനലായ അൽ മനർ ടിവിയുടെ ആസ്ഥാനം ഇസ്രായേൽ ബോംബിട്ട് തകർത്തു. ലബനനിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 52 പേർ കൊല്ലപ്പെട്ടു. പലസ്തീൻ ഇസ്ലാമിക് ജിഹാദ് തലവനെയും ഹിസ്ബുല്ലയുടെ ഇന്റലിജൻസ് വിഭാഗം തലവനെയും വധിച്ചതായി ഇസ്രായേൽ അവകാശപ്പെട്ടു. ദക്ഷിണ ലബനനിലെ 30 ഗ്രാമങ്ങളിലുള്ളവരോട് ഉടൻ ഒഴിഞ്ഞുപോകാൻ ഇസ്രായേൽ സൈന്യം ഉത്തരവിട്ടു.ഐക്യരാഷ്ട്രസഭയുടെ പ്രതിഷേധംശനിയാഴ്ച ഇറാനിലെ പ്രൈമറി സ്കൂളിന് നേരെ അമേരിക്കയും ഇസ്രായേലും നടത്തിയ ബോംബാക്രമണത്തെ യുനെസ്കോ (UNESCO) ശക്തമായി അപലപിച്ചു. 160-ലധികം വിദ്യാർത്ഥികൾ കൊല്ലപ്പെട്ട ഈ സംഭവം അന്താരാഷ്ട്ര മാനുഷിക നിയമങ്ങളുടെ ലംഘനമാണെന്ന് യുഎൻ വ്യക്തമാക്കി.