അമേരിക്കയുടേയും ഇസ്രയേലിന്റേയും സംയുക്തമായ ഇറാനെതിരെയുള്ള ആക്രമണത്തിന് പിന്നാലെ തിരിച്ചടി ശക്തമാക്കിയിരിക്കുകയാണ് ഇറാൻ. ഇറാൻ പരമോന്നത നേതാവിനേയും വധിച്ചതിന് പിന്നാലെയാണ് ഇറാൻ തിരിച്ചടി ശക്തമാക്കിയിരിക്കുന്നത്. ഇപ്പോൾ അമേരിക്കയയ്ക്കെതിരെ വലിയ ഒരു തിരിച്ചടി നടത്തിയിരിക്കുകയാണ് ഇറാൻ. അമേരിക്ക തീരെ പ്രതീക്ഷിക്കാതെ അമേരിക്കയുടെ യുദ്ധവിമാനമായ എഫ്-15 പോർ വിമാനം കുവൈത്ത് വ്യോമാതിർത്തിയിൽ ഇറാൻ തകർത്തു. വിവരം ഇറാൻ തന്നെയാണ് പുറത്ത് വിട്ടിരിക്കുന്നത്. വിമാനം തകരുന്നതിന് മുന്നെ പൈലറ്റ് വിമാനത്തിൽ നിന്നും പുറത്തേക്ക് ചാടുകയും നിസാര പരുക്കുകളോടെ രക്ഷപ്പെടുകയും ചെയ്തു. വിമാനം തകർന്ന് വീഴുന്നതിൻ്റെ ദൃശ്യങ്ങളും പ്രചരിക്കുന്നുണ്ട്. ആകാശത്ത് വച്ച് തീ പിടിക്കുകയായിരുന്നു.Also read: ഗൾഫ് യുദ്ധഭീതിയിൽ! സൗദി അരാംകോയ്ക്ക് നേരെ ഇറാൻ്റെ ഡ്രോൺ ആക്രമണം; ആഗോള എണ്ണവിപണി തകർച്ചയിലേക്ക് എംഐഎം-104 പാട്രിയറ്റ് മിസൈൽ പ്രതിരോധ സംവിധാനത്തിൽ നിന്നുള്ള വെടിയേറ്റാണ് വിമാനം തകർന്നത് എന്ന് സംശയിക്കുന്നുണ്ട്. ഇത് അബദ്ധത്തിൽ സംഭവിച്ചതാണോയെന്ന സംശയവും അന്താരാഷ്ട്ര മാധ്യമങ്ങൾ പ്രകടിപ്പിക്കുന്നു. ഇറാൻ തിരിച്ചടി രൂക്ഷമാക്കിയിരിക്കുകയാണ്. അമേരിക്ക ആക്രമം തുടരുമെന്നും പറഞ്ഞിരുന്നു. ഇതിനെതിരേയും അമേരിക്കയിൽ നിന്നടക്കം വലിയ പ്രതിഷേധങ്ങളാണ് ഉയരുന്നത്.The post അമേരിക്ക ഇത് പ്രതീക്ഷിച്ച് കാണില്ല; യുദ്ധവിമാനം തകർത്ത് ഇറാൻ, പുറത്തേക്ക് ചാടി പൈലറ്റ് appeared first on Kairali News | Kairali News Live.