സംസ്ഥാനത്തെ എല്‍എസ്എസ്‌-യുഎസ്എസ് സ്‌കോളര്‍ഷിപ്പ് പരീക്ഷകളുടെ പേര് മാറ്റി; മുഖ്യമന്ത്രി നരേന്ദ്രമോദിക്ക് പഠിക്കുന്നുവെന്ന് വിമര്‍ശനം

Wait 5 sec.

തിരുവനന്തപുരം| സംസ്ഥാനത്തെ എല്‍എസ്എസ് -യുഎസ്എസ് സ്‌കോളര്‍ഷിപ്പ് പരീക്ഷകളുടെ പേരുമാറ്റി സര്‍ക്കാര്‍. സിഎം കിഡ്സ് സ്‌കോളര്‍ഷിപ്പ് എന്ന പേരിലാകും ഇനി പരീക്ഷകള്‍ നടക്കുക. എല്‍എസ്എസ് പരീക്ഷ ഇനി മുതല്‍ സിഎം കിഡ്സ് സ്‌കോളര്‍ഷിപ്പ് എല്‍ പിയെന്നും യുഎസ്എസ് പരീക്ഷ സിഎം കിഡ്സ് സ്‌കോളര്‍ഷിപ്പ് യു പി എന്നും ആക്കി. തീരുമാനത്തിനെതിരെ പ്രതിപക്ഷ അധ്യാപക സംഘടനകള്‍ രംഗത്തുവന്നു. മുഖ്യമന്ത്രി നരേന്ദ്രമോദിക്ക് പഠിക്കുന്നുവെന്നാണ് കെപിഎസ്ടിഎയുടെ വിമര്‍ശനം.സ്‌കോളര്‍ഷിപ്പ് നല്‍കുന്നതിന്റെ മാനദണ്ഡങ്ങളിലും മാറ്റം വരുത്തി. സ്‌കോളര്‍ഷിപ്പ് കിട്ടാന്‍ 60 ശതമാനം മാര്‍ക്ക് എന്നത് മാറ്റി കട്ട് ഓഫ് മാര്‍ക്ക് എന്ന തരത്തില്‍ ആക്കാനാണ് തീരുമാനം. സി എം കിസ്ഡ് സ്‌കോളര്‍ഷിപ്പ് എല്‍പി പരീക്ഷയുടെ സര്‍ട്ടിഫിക്കറ്റുകള്‍ പരീക്ഷാഭവനില്‍ നിന്നും സ്‌കൂള്‍ പ്രഥമാധ്യാപകരുടെ ലോഗിന്‍ മുഖേന വിതരണം ചെയ്യും. സ്‌കോളര്‍ഷിപ്പ് തുക അടുത്ത അധ്യയന വര്‍ഷം മുതല്‍ പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ കാര്യാലയത്തിലെ സ്‌കോളര്‍ഷിപ്പ് സെല്ലില്‍ നിന്നും വിതരണം ചെയ്യും. പരീക്ഷാ നടത്തിപ്പിനുള്ള നിര്‍ദേശങ്ങള്‍, ചോദ്യപേപ്പര്‍, ആവശ്യമായ ഫോറങ്ങള്‍ എന്നിവ പരീക്ഷാഭവന്‍ തയ്യാറാക്കി നല്‍കും.ജില്ലാതല പരീക്ഷാ സമിതിയുടെ മേല്‍നോട്ടത്തിലായിരിക്കും ജില്ലയിലെ മൊത്തം പരീക്ഷാ പ്രവര്‍ത്തനങ്ങളും നടക്കുക. മൂല്യനിര്‍ണയത്തിന് ശേഷം ഉപജില്ലകളില്‍നിന്ന് ലഭിക്കുന്ന സ്‌കോര്‍ പരിശോധിച്ച് ഉപജില്ല തിരിച്ച് പരീക്ഷാ ഭവന്‍ ഫലപ്രഖ്യാപനം നടത്തും. സിഎം കിഡ്സ് സ്‌കോളര്‍ഷിപ്പ് എല്‍പി പരീക്ഷയുടെ ഉത്തരക്കടലാസിന്റെ പകര്‍പ്പ് പരീക്ഷാര്‍ത്ഥികള്‍ക്കോ ബന്ധപ്പെട്ടവര്‍ക്കോ നല്‍കുന്നതല്ലെന്നും ഉത്തരവില്‍ പറയുന്നുണ്ട്.