യുവജന കമ്മീഷൻ അദാലത്ത്; 12 പരാതികൾ തീർപ്പാക്കി

Wait 5 sec.

കേരള സംസ്ഥാന യുവജന കമ്മീഷൻ ആസ്ഥാനത്ത്  നടന്ന ജില്ലാ അദാലത്തിൽ 22 പരാതികൾ പരിഗണിച്ചു. 12 പരാതികൾ പരിഹരിച്ചു.  10 പരാതികൾ അടുത്ത സിറ്റിംഗിലേക്ക് മാറ്റിവെച്ചു. പുതിയതായി 3 പരാതികൾ ലഭിച്ചു. യുവജനങ്ങളുടെ ജീവിതശൈലിയിലെ പുത്തൻ പ്രവണതകളും മാനസികാരോഗ്യവും സംബന്ധിച്ച് കേരള സംസ്ഥാന യുവജന കമ്മീഷൻ നടത്തുന്ന  ശാസ്ത്രീയപഠനത്തിന്റെ പ്രാരംഭപ്രവർത്തനങ്ങൾ പൂർത്തികരിച്ചതായും മാനസികാരോഗ്യ വിദഗ്ധരുടെയും അനുബന്ധ വിഷയത്തിൽ പ്രാവീണ്യമുള്ള അദ്ധ്യാപകരുടെയും നേതൃത്വത്തിൽ നടത്തുന്ന പഠനത്തിന്റെ കണ്ടെത്തലുകൾ റിപ്പോർട്ടായി സർക്കാരിനു സമർപ്പിക്കുമെന്നും യുവജന കമ്മീഷൻ ചെയർപേഴ്‌സൺ എം. ഷാജർ പറഞ്ഞു.യുവജനങ്ങളുടെ മാനസികാരോഗ്യം ഉറപ്പാക്കാനുള്ള വിവിധങ്ങളായ പദ്ധതികളും ലഹരിക്കെതിരായി യുവജന പ്രാധാന്യമുള്ള ഇടങ്ങൾ കേന്ദ്രീകരിച്ച് നിരവധി ക്യാമ്പയിനുകളും നടപ്പിലാക്കി വരുകയാണെന്നും സൗജന്യ നിയമസഹായത്തിനായി 18001235310 എന്ന ടോൾഫ്രീ നമ്പർ  യുവജനകമ്മീഷന്റെ നേതൃത്വത്തിൽ ഒരുക്കിയിട്ടുണ്ടെന്നും കമ്മീഷൻ ചെയർപേഴ്‌സൺ കൂട്ടിച്ചേർത്തു. സാമൂഹികമാധ്യമങ്ങളിലൂടെ അപകീർത്തിപ്പെടുത്തൽ, സൈബർ തട്ടിവ്, തൊഴിൽ വിസ തട്ടിപ്പ്, സ്വകാര്യ സ്ഥാപനത്തിലെ ശമ്പളം തടഞ്ഞുവെക്കൽ, ആയുർവേദ മെഡിക്കൽ ഓഫീസർ നിയമനം, പി.എസ്.സി തുടങ്ങിയവയുമായി ബന്ധപ്പെട്ട പരാതികൾ ലഭിച്ചു. യുവജന കമ്മീഷൻ ചെയർമാൻ എം. ഷാജറിന്റെ അധ്യക്ഷതയിൽ നടന്ന ജില്ലാ അദാലത്തിൽ കമ്മീഷൻ അംഗങ്ങളായ വി.എ. വിനീഷ്, ശ്രീജിത്ത് എച്ച്, അഡ്മിനിട്രേറ്റീവ് ഓഫീസർ കെ. ജയകുമാർ, അസിസ്റ്റന്റ് അഭിഷേക് പി. എന്നിവർ പങ്കെടുത്തു.