ബിജെപി പ്രവർത്തകൻ ആനന്ദ് കെ തമ്പിയുടെ മരണം സംബന്ധിച്ച് സമഗ്ര അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറി ഡോ. ഷിജുഖാനും പ്രസിഡൻ്റ് വി അനൂപും. തിരുവനന്തപുരത്തെ ബിജെപി നേതാക്കളുടെ പേരെടുത്ത് പറഞ്ഞു കൊണ്ടും നിയമവിരുദ്ധമായ അവരുടെ പ്രവർത്തനങ്ങളെപ്പറ്റി പരാമർശിച്ചുമാണ് ആനന്ദിൻ്റെ ആത്മഹത്യകുറിപ്പ്. കടുത്ത മാനസിക സംഘർഷവും സമ്മർദ്ദവും അനുഭവിക്കേണ്ടി വന്നതായും അതിലുണ്ട്. തൻ്റെ മൃതദേഹം ആർഎസ്എസ്- ബിജെപി പ്രവർത്തകരെ കാണാൻ പോലും അനുവദിക്കരുതെന്ന് എഴുതിയിരിക്കുന്നുവെന്ന് ഡിവൈഎഫ്ഐ പറഞ്ഞു.കുറച്ചു നാൾക്കു മുമ്പ് പ്രമുഖ ബിജെപി നേതാവ് തിരുമല അനിൽ ആത്മഹത്യ ചെയ്തതിന് പിന്നിലും ബിജെപി നേതൃത്വം നടത്തിയ സാമ്പത്തിക തട്ടിപ്പും ബിജെപി ഭരിച്ച സഹകരണ സംഘത്തിൽ നടത്തിയ നിയമവിരുദ്ധ പ്രവൃത്തികളുമായിരുന്നു. അദ്ദേഹത്തിൻ്റെ ആത്മഹത്യകുറിപ്പും ചർച്ചയായി. മണ്ണ് മാഫിയ, സാമ്പത്തിക കുറ്റവാളികൾ, ക്രിമിനൽ സംഘങ്ങൾ,അഴിമതിക്കാർ എന്നിവരുടെ കേന്ദ്രമായി തിരുവനന്തപുരം നഗരത്തിലെ ബിജെപി മാറിയതിൻ്റെ ഭാഗമാണ് ഇപ്പോഴത്തെ സംഭവങ്ങളെന്ന് ഡിവൈഎഫ്ഐ പറഞ്ഞു.ALSO READ: പ്രൊഫസർ വി കെ ദാമോദരൻ്റെ നിര്യാണത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചിച്ചുബിജെപി നേതൃത്വം അധികാരത്തിൻ്റെ മറവിൽ വൻതോതിൽ സാമ്പത്തിക തട്ടിപ്പും അഴിമതിയും സാമൂഹ്യ വിരുദ്ധ പ്രവർത്തനങ്ങളും നടത്തുകയാണ്. ഇതിൽ സഹികെട്ട് ആത്മഹത്യ ചെയ്യുന്നവരുടെ എണ്ണം വർദ്ധിക്കുന്നത് ഗുരുതര സാഹചര്യമാണ് സൃഷ്ടിച്ചിരിക്കുന്നതെന്നും ഡിവൈഎഫ്ഐ കൂട്ടിച്ചേര്‍ത്തു.The post ബിജെപി പ്രവർത്തകൻ ആനന്ദ് കെ തമ്പിയുടെ മരണം: ‘സമഗ്ര അന്വേഷണം നടത്തണം’; ഡിവൈഎഫ്ഐ appeared first on Kairali News | Kairali News Live.