ഛത്തീസ്ഗഢിൽ കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്ത സംഭവത്തിൽ രാജ്യസഭയിൽ അടിയന്തര പ്രമേയ നോട്ടീസ് നൽകി ഡോ. ജോൺ ബ്രിട്ടാസ് എംപിയും വി ശിവദാസൻ എംപിയും. റൂൾ 267 പ്രകാരമാണ് നോട്ടീസ്. ചട്ടം 267 പ്രകാരം സഭ നിർത്തിവെച്ച് വിഷയം ചർച്ച ചെയ്യണമെന്നാണ് എംപിമാർ ആവശ്യം ഉന്നയിച്ചിരിക്കുന്നത്. അസീസി സിസ്റ്റേഴ്സ് ഓഫ് മേരി ഇമ്മാക്കുലേറ്റിലെ അംഗങ്ങളായ സിസ്റ്റർ പ്രീത മേരിയെയും സിസ്റ്റർ വന്ദന ഫ്രാൻസിസിനെയും ഛത്തീസ്ഗഢ് പൊലീസ്, അടിസ്ഥാനരഹിതമായ കുറ്റങ്ങൾ ആരോപിച്ച് അറസ്റ്റ് ചെയ്തിരിക്കയാണ്. ഇന്ത്യയിൽ ക്രിസ്തുമതവിശ്വാസികൾക്ക് നേരെ നിരന്തരമായ അതിക്രമങ്ങൾ നടന്നു വരികയാണ്. തുല്യനീതി ഉറപ്പു വരുത്താൻ ബാധ്യതയുള്ള ഭരണകൂടങ്ങൾ തന്നെ അടിസ്ഥാന മനുഷ്യാവകാശങ്ങൾ പോലും ഹനിക്കുന്ന നടപടികളിൽ ഏർപ്പെടുന്ന നൽകുന്ന ഗുരുതരമായ സാഹചര്യമാണുള്ളത്. ക്രിസ്തുമതാനുയായികൾ നേരിട്ടു കൊണ്ടിരിക്കുന്ന ഗുരുതരമായ അതിക്രമങ്ങൾ സഭ നിർത്തി വെച്ച് ചർച്ച ചെയ്യണമെന്നാണ് ആവശ്യം.ALSO READ; പ്രതിപക്ഷത്തിന് വഴങ്ങി ഓപ്പറേഷന്‍ സിന്ദൂര്‍ ഇന്ന് ലോക്സഭയില്‍ ചര്‍ച്ച ചെയ്യും; 16 മണിക്കൂര്‍ നീളുംഅതേസമയം, ഛത്തീസ്ഗഢില്‍ അറസ്റ്റ് ചെയ്ത കന്യാസ്ത്രീകള്‍ക്ക് നീതി ലഭ്യമാക്കാന്‍ ഇടപെടണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ചിരുന്നു. കസ്റ്റഡിയില്‍ എടുത്ത ശേഷം ഇവരുമായി ആശയവിനിമയം നടത്താന്‍ കഴിഞ്ഞിട്ടില്ലെന്ന് ബന്ധുക്കള്‍ പരാതിയുമായി സമീപിച്ചുവെന്നും മുഖ്യമന്ത്രി കത്തില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. വിഷയത്തില്‍ നേരിട്ട് ഇടപെടണമെന്നും സുതാര്യവും നീതിയുക്തവുമായ നടപടി ഉറപ്പാക്കണമെന്നും മുഖ്യമന്ത്രി പ്രധാനമന്ത്രിയോട് അഭ്യര്‍ത്ഥിച്ചു.The post കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്ത സംഭവം: സഭയിൽ അടിയന്തര പ്രമേയ നോട്ടീസ് നൽകി ഇടത് എംപിമാർ appeared first on Kairali News | Kairali News Live.