വേടനെതിരായ യുവ ഡോക്ടറുടെ പീഡന പരാതിയില്‍ അന്വേഷണം തുടങ്ങി; ചോദ്യം ചെയ്യല്‍ കാര്യങ്ങള്‍ പരിശോധിച്ച ശേഷം: കൊച്ചി സിറ്റി പോലീസ് കമ്മിഷണര്‍

Wait 5 sec.

കൊച്ചി |  യുവ ഡോക്ടറുടെ പീഡന പരാതിയില്‍ റാപ്പര്‍ വേടനെതിരെ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം തുടങ്ങിയതായി കൊച്ചി കൊച്ചി സിറ്റി പോലീസ് കമ്മിഷണര്‍. അതേ സമയം വേടന് ഇതുവരെ നോട്ടീസയച്ചിട്ടില്ലെന്നും കമ്മീഷണര്‍ വ്യക്തമാക്കി. കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചുകഴിഞ്ഞു. കേസ് പ്രാഥമിക ഘട്ടത്തിലാണെന്നും കാര്യങ്ങള്‍ പരിശോധിച്ചശേഷമേ ആരോപണവിധേയനെ ചോദ്യംചെയ്യാന്‍ വിളിപ്പിക്കുന്നതുള്‍പ്പെടെയുളള നടപടികളിലേക്ക് കടക്കുകയുളളുവെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞുഇന്ത്യന്‍ ശിക്ഷാനിയമം 376, 376 2 എന്‍ എന്നീ സെക്ഷനുകള്‍ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. മറ്റ് വകുപ്പുകളൊന്നും ചുമത്തിയിട്ടില്ല. തെളിവുകള്‍ ലഭിച്ചാല്‍ അതിനനുസരിച്ച് വകുപ്പുകള്‍ ചുമത്തും. സാമ്പത്തിക ഇടപാടുകള്‍ നടന്നിട്ടുണ്ടെന്ന് പരാതിയില്‍ പറയുന്നുണ്ട്. അക്കാര്യം പരിശോധിച്ചു വരികയാണ്. കാര്യങ്ങള്‍ കുറച്ചുപേര്‍ക്ക് അറിയാമെന്ന് പരാതിക്കാരി പറയുന്നുണ്ട്. അതൊക്കെ സത്യമാണോ എന്ന് പരിശോധിക്കും. സാക്ഷികളുണ്ടെങ്കില്‍ അവരുമായി സംസാരിക്കും. എന്നിട്ട് വേണ്ട കാര്യങ്ങള്‍ ചെയ്യുമെന്നും കമ്മീഷണര്‍ കൂട്ടിച്ചേര്‍ത്തു.യുവ ഡോക്ടറുടെ പരാതിയില്‍ വേടനെതിരേ ബുധനാഴ്ച രാത്രിയാണ് തൃക്കാക്കര പോലീസ് കേസെടുത്തത്. വിവാഹ വാഗ്ദാനം നല്കി തന്നെ പലയിടങ്ങളില്‍ വച്ച് പീഡിപ്പിച്ചുവെന്നും പിന്നീട് ബന്ധത്തില്‍ നിന്നു വേടന്‍ പിന്മാറിയെന്നുമാണ് യുവഡോക്ടര്‍ മൊഴി നല്കിയത്.അഞ്ചു തവണ പീഡനം നടന്നെന്നും കോഴിക്കോടും കൊച്ചിയിലും ഏലൂരിലും വെച്ച് പീഡിപ്പിച്ചെന്നാണ് യുവതിയുടെ മൊഴി. ലഹരിമരുന്ന് ഉപയോഗിച്ച ശേഷം പീഡിപ്പിച്ചെന്നും യുവതി മൊഴി നല്‍കിയിട്ടുണ്ട്.