“നല്ല സിനിമ നല്ല നാളെ” എന്ന ലക്ഷ്യത്തോടെ കേരള ഫിലിം പോളിസി കോൺക്ലേവ്

Wait 5 sec.

സംസ്ഥാന സർക്കാരിൻ്റെ സിനിമാ നയ രൂപീകരണത്തിൻ്റെ ഭാഗമായി സംഘടിപ്പിക്കുന്ന കേരള ഫിലിം പോളിസി കോൺക്ലേവിൻ്റെ തയ്യാറെടുപ്പുകൾ പുരോഗമിക്കുന്നതായി കേരള സംസ്ഥാന ചലച്ചിത്ര വികസന കോർപ്പറേഷൻ ചെയർമാൻ കെ. മധു പറഞ്ഞു. “നല്ല സിനിമ നല്ല നാളെ” എന്ന ലക്ഷ്യത്തോടെ ജനാധിപത്യത്തിലൂന്നി പങ്കാളിത്തത്തിലൂടെ കേരള ചലച്ചിത്ര നയം രൂപീകരിക്കുകയാണ് ഉദ്ദേശിക്കുന്നത്. 2025 ഓഗസ്റ്റ് 2, 3 തിയതികളിലായി കേരള നിയമസഭാ സമുച്ചയത്തിലെ ആർ. ശങ്കരനാരായണൻ തമ്പി മെമ്പേഴ്സ് ലോഞ്ചിൽ വച്ച് നടത്തുന്ന കോൺക്ലേവ് സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്റെ അധ്യക്ഷതയിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. തൈക്കാട് ഗവൺമെൻ്റ് ഗസ്റ്റ് ഹൌസിൽ കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി ചെയർമാൻ പ്രേം കുമാർ, കേരള സംസ്ഥാന ചലച്ചിത്ര പ്രവർത്തന ക്ഷേമനിധി ചെയർമാൻ കെ. മധുപാൽ എന്നിവർക്കൊപ്പം നടത്തിയ സംയുക്ത വാർത്താസമ്മേളനത്തിൽ പങ്കെടുത്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.ALSO READ – 49 കുടുംബങ്ങളെ കൂടി വയനാട് ടൗണ്‍ഷിപ്പ് പദ്ധതിയുടെ പുനരധിവാസ ലിസ്റ്റിൽ; ദുരന്ത ബാധിതരുടെ പുനരധിവാസത്തിന് കൂടുതൽ നടപടികള്‍ക്ക് രൂപം നൽകി മന്ത്രിസഭാ യോഗംജർമ്മനി, യുകെ, പോളണ്ട്, ശ്രീലങ്ക തുടങ്ങിയ രാജ്യങ്ങളിൽ നിന്നുളള ഫിലിം പ്രതിനിധികളുണ്ടാകും. എൻഎഫ്ഡിസി മാനേജിങ് ഡയറക്ടർ പ്രകാശ് മഖ്തും, കെ ആർ നാരായണൻ ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ സയീദ് അക്തർ മിർസ, സുഹാസിനി മണിരത്നം, ഹൻസൽ മെഹ്ത, റസൂൽ പൂക്കുട്ടി, ആശിഷ് കുൽകർണി, ഉദയ് കൗശിഷ്, സൊനാലി ബാവ, അഭിജിത് ദേശ്പാണ്ഡെ, രേവതി തുടങ്ങിയവർ പാനലിസ്റ്റുകളാകുമെന്നും അദ്ദേഹം പറഞ്ഞു. സിനിമയുടെ വിവിധ വശങ്ങൾ സമഗ്രമായി ചർച്ച ചെയ്യുന്ന കോൺക്ലേവിൽ സിനിമാ മേഖലയുമായി ബന്ധപ്പെട്ട ഒൻപതോളം വിഷയങ്ങളിൽ സമഗ്രമായ ചർച്ചകൾ നടത്തും. മലയാളസിനിമയിൽ ലിംഗനീതിയും ഉൾക്കൊള്ളലും, തൊഴിൽ-കരാർ-പണിയിടം, നിയമപരമായ ചട്ടക്കൂടുകളും സന്തുലിതമായ പരാതി പരിഹാര സംവിധാനവും, നാളെകളിലെ സാങ്കേതികവിദ്യയും നൈപുണ്യ വികസനവും, പ്രാദേശിക കലാകാരന്മാരെയും മലയാളത്തിലുള്ള സ്വതന്ത്ര സിനിമയെയും ശാക്തീകരിക്കൽ, തിയേറ്ററുകൾ – ഇ-ടിക്കറ്റിംഗ് – വിതരണക്കാർ – പ്രദർശകർ: മലയാള സിനിമയുടെ തിയേറ്റർ രംഗത്തിൻ്റെ കാര്യക്ഷമതയ്ക്കുള്ള വിപണി അധിഷ്ഠിത പരിഷ്കാരങ്ങൾ, സുഗമമായ ചലച്ചിത്ര നിർമ്മാണവും സൗകര്യമൊരുക്കലും, സിനിമാ മേഖലയുടെ അടിസ്ഥാന സൗകര്യ വികസനവും പൈതൃക ആർക്കൈവുകളുടെ വികസനവും, ഫിലിം ടൂറിസം – സോഫ്റ്റ് ഇക്കണോമിക് പവർ – ആഗോളവ്യാപകമായ നിർമാണം എന്നിവയ്ക്കായി മലയാള സിനിമയെ ഉപയോഗപ്പെടുത്തുക, ചലച്ചിത്ര വിദ്യാഭ്യാസവും സമൂഹ പങ്കാളിത്തവും-ചലച്ചിത്രമേളകൾ, ഫിലിം സൊസൈറ്റികൾ എന്നിവയുടെ പങ്ക് എന്നീ വിഷയങ്ങളിൽ ആണ് ചർച്ചകൾ.ALSO READ – അവളെത്തി ഒരുപിടി പൂക്കളുമായി; വാപ്പയ്ക്കും ബന്ധുക്കൾക്കും പൂക്കളുമായി നൈസമോൾ ഹൃദയഭൂമിയിൽവിവിധ വിഷയങ്ങളിൽ ആരോഗ്യ വനിതാ ശിശു ക്ഷേമ മന്ത്രി വീണാ ജോർജ്ജ്, പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസ്, വനിതാ കമ്മീഷൻ അധ്യക്ഷ അഡ്വ. പി. സതീദേവി, സമൂഹികനീതി വകുപ്പ് സ്പെഷ്യൽ സെക്രട്ടറി ഡോ. അദീല അബ്ദുല്ല ഐഎഎസ്, നിർമ്മാതാവ് ജി. സുരേഷ് കുമാർ, ഫെഫ്ക ജനറൽ സെക്രട്ടറി ബി. ഉണ്ണികൃഷ്ണൻ, മുതിർന്ന മാധ്യമപ്രവർത്തകൻ ശശികുമാർ, സംവിധായകരായ ടി.കെ. രാജീവ് കുമാർ, ഡോ. ബിജുകുമാർ ദാമോദരൻ, വി.സി. അഭിലാഷ്, എന്നിവർ പ്രബന്ധ അവതരണങ്ങൾ നടത്തും. ഡോ. വാസുകി ഐഎഎസ്, ഡോ. ദിവ്യ എസ്. അയ്യർ ഐഎഎസ്, സരസ്വതി നാഗരാജൻ, സ്വപ്ന ഡേവിഡ്, ആർ. പാർവതിദേവി, എം.വി. നികേഷ് കുമാർ തുടങ്ങിയവർ സെഷനുകൾ മോഡറേറ്റ് ചെയ്യും. ഇന്ത്യയിൽ ഇതിനോടകം സിനിമാനയം രൂപീകരിച്ച സംസ്ഥാനങ്ങളിലെ ബന്ധപ്പെട്ട വകുപ്പുകൾ, നാഷണൽ ഫിലിം ഡെവലപ്പ്മെന്റ് കോ‍ർപ്പറേഷൻ, ഇൻഫർമേഷൻ ബ്രോഡ്കാസ്റ്റിംഗ് മന്ത്രാലയം, കേന്ദ്ര സാംസ്കാരിക-ടൂറിസം മന്ത്രാലയം തുടങ്ങിയ ഇടങ്ങളിൽ നിന്നായി അഞ്ഞൂറോളം പ്രതിനിധികൾ കോൺക്ലേവിൽ പങ്കെടുക്കും. ചർച്ചയിൽ ഉയർന്നുവരുന്ന ആശയങ്ങൾ കൂടി പരിഗണിച്ചാകും സിനിമാ നയത്തിന് അന്തിമരൂപം കൊടുക്കുകയെന്നും അദ്ദേഹം വ്യക്തമാക്കിആദ്യ ദിനം ഉച്ചയ്ക്ക് ശേഷം പ്ലീനറി സെഷനും തുടർന്ന് സാംസ്കാരികകാര്യ വകുപ്പ് മന്ത്രി സജി ചെറിയാൻ സെഷനുകളെ വിലയിരുത്തിയുള്ള റിപ്പോർട്ടും അവതരിപ്പിക്കും. വൈകുന്നേരം പ്രതിനിധികൾക്കായി നവ്യ നായർ അവതരിപ്പിക്കുന്ന ഭരതനാട്യ കച്ചേരി അരങ്ങേറും. രണ്ടാം ദിനം വൈകിട്ട് നടക്കുന്ന സമാപന സമ്മേളനം അടൂർ ഗോപാലകൃഷ്ണൻ ഉദ്ഘാടനം ചെയ്യും. സാംസ്കാരിക വകുപ്പ് ഡയറക്ടർ ഡോ. ദിവ്യ എസ്. അയ്യർ ഐഎഎസ് റിപ്പോർട്ട് അവതരിപ്പിക്കും.ALSO READ – ആരോഗ്യ വകുപ്പിന്റെ ഇടപെടല്‍ ശരിവച്ച് കോടതി; വ്യാജ സൗന്ദര്യവര്‍ധക വസ്തുക്കള്‍ വിറ്റവര്‍ക്കെതിരെ നടപടിസിനിമയെ സംബന്ധിച്ച് കേരള സർക്കാരിൻ്റെ സമഗ്രവും വികസനോന്മുഖവുമായ കാഴ്ച്ചപ്പാടിനെ പിൻപറ്റിയാണ് സിനിമാ നയ രൂപീകരണം എന്ന ആശയം ഉടലെടുത്തത്. അടൂർ കമ്മിറ്റിയുടേത് അടക്കമുള്ള റിപ്പോർട്ടുകൾ സിനിമാ നയം രൂപീകരിക്കണമെന്ന് ശുപാർശ ചെയ്തിരുന്നു. 2023 ജൂണിൽ സിനിമാ നയത്തിനായി ഒരു പാനൽ രൂപീകരിച്ചിരുന്നു. 75 ഓളം വിഷയങ്ങളിലായി സിനിമയിലെ സമഗ്ര മേഖലകളിലെയും സംഘടനകളും വ്യക്തികളുമായി കേരളത്തിലുടനീളം വിപുലമായ ചർച്ചകൾ സംഘടിപ്പിച്ചിരുന്നു. കോൺക്ലേവിനെ തുടർന്ന് സിനിമാനയത്തിന്റെ കരടുരൂപം കാലതാമസം കൂടാതെ പ്രസിദ്ധീകരിക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്.വാർത്താസമ്മേളനത്തിൽ ചലച്ചിത്ര വികസന കോർപ്പറേഷൻ മാനേജിംഗ് ഡയറക്ടർ പ്രിയദർശനൻ പി.എസ്., ചലച്ചിത്ര അക്കാദമി സെക്രട്ടറി സി. അജോയ് എന്നിവരും പങ്കെടുത്തു.The post “നല്ല സിനിമ നല്ല നാളെ” എന്ന ലക്ഷ്യത്തോടെ കേരള ഫിലിം പോളിസി കോൺക്ലേവ് appeared first on Kairali News | Kairali News Live.