വിതുരയിൽ ആംബുലൻസ് തടഞ്ഞതിനെ തുടർന്ന് രോഗി മരിച്ച സംഭവത്തിൽ കോൺഗ്രസ് വാദം പൊളിയുന്നു. ആംബുലൻസിന് ഫിറ്റ്നസ് സർട്ടിഫിക്കറ്റും ഇൻഷുറൻസ് രേഖകൾ കൈരളി ന്യൂസിന് ലഭിച്ചു. ആംബുലൻസിന് ഫിറ്റ്നസും ഇൻഷുറൻസും ഇല്ലായിരുന്നു എന്നാണ് കോൺഗ്രസ് പ്രചരപ്പിച്ചത്. ഇതിൻറെ പേരിലാണ് വാഹനം തടഞ്ഞ് കോൺഗ്രസുകാർ പ്രതിഷേധിച്ചത്. ആംബുലൻസിന് ഫിറ്റ്നസ് സർട്ടിഫിക്കറ്റും ഇൻഷുറൻസും ഉണ്ട്. ഈ രേഖകളാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്.ALSO READ – മാതൃകയായി ഡിവൈഎഫ്ഐ: ഭാഗികമായി തകർന്ന കെട്ടിടത്തിൽ നിന്നും സ്കൂൾ സംവിധാനം പുതിയ കെട്ടിടത്തിലേക്ക് മാറ്റിയത് മണിക്കൂറുകൾക്കുള്ളിൽസംഭവത്തിൽ ആബുലൻസ് തടഞ്ഞതിന് കോൺഗ്രസ് പ്രവർത്തകർക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. എച്ച്എംസി അംഗം ലാൽ റോഷി ഉൾപ്പെടെ കണ്ടാലറിയാവുന്ന 10 പേർക്ക് എതിരെയാണ് കേസ് എടുത്തിരിക്കുന്നത്. അത്യാഹിത വിഭാഗത്തിൽ വന്ന രോഗിയെ ആബുലൻസിൽ കയറ്റാൻ കഴിയാതെ സംഘം ചേർന്ന് വാഹനം തടഞ്ഞതിനും മെഡിക്കൽ ഓഫീസർ ഉൾപ്പെടെ ഉളളവരുടെ ഡൂട്ടി തടസപ്പെടുത്തിയതിനുമാണ് കേസ്. ഹോസ്പിറ്റൽ ആക്ട് അനുസരിച്ച് ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസ് എടുത്തത്.സംഭവത്തിൽ കുറ്റക്കാർക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് പട്ടികവർഗ വികസന വകുപ്പ് മന്ത്രി ഒ ആർ കേളുവും വീണാ ജോർജും അറിയിച്ചിരുന്നു.The post വിതുരയിൽ ആംബുലൻസ് തടഞ്ഞതിനെ തുടർന്ന് രോഗി മരിച്ച സംഭവം: കോൺഗ്രസ് വാദം പൊളിയുന്നു appeared first on Kairali News | Kairali News Live.