‘പുന്നപ്രയില്‍ ഇന്‍സ്‌പെക്ടര്‍ ഏമാന്റെ തലവെട്ടിയ സംഘത്തിന്റെ നേതാവ് അല്ലേ ഇത്’; സംഭവബഹുലമായ ആ ഒളിപ്പോരും ഒളിവുജീവിതവും അനുഭവിച്ച പീഡനപര്‍വവും

Wait 5 sec.

സ്വാതന്ത്ര്യസമര കാലത്ത് തിരുവിതാംകൂറിൽ സർ സി പിയുടെ ദിവാൻ ഭരണത്തിനെതിരെ ഐതിഹാസിക പോരാട്ടം നയിച്ച കമ്യൂണിസ്റ്റുകാരിൽ പ്രധാനിയാണ് വി എസ് അച്യുതാനന്ദൻ. സംഭവബഹുലമായ ആ പോരാട്ടത്തെയും ഒളിവുജീവിതത്തെയും പൊലീസിൻ്റെ കൊടിയ മർദനത്തെയും സംബന്ധിച്ച് എഴുതുകയാണ് ജീവൻ കുമാർ എസ്. താഴെ വിശദമായി വായിക്കാം:‘അലക്‌സ്’ അതായിരുന്നു വി എസ് അച്യുതാനന്ദന്റെ ഒളിവ്കാല നാമം. പൂഞ്ഞാറിലെ വേലന്‍പറമ്പ് വീട്ടിലെ രഹസ്യ കേന്ദ്രത്തില്‍ കഴിയുമ്പോള്‍ പല പല പേരുകള്‍ വി എസിന് ഉണ്ടായിരുന്നു. ഒളിവ് വാസത്തിനിടെ യഥാര്‍ഥ പേരിന് പകരം പലതരം കള്ള പേരുകള്‍ ആണ് കമ്യൂണിസ്റ്റ് പാര്‍ട്ടി കൊടുക്കുക. അവര്‍ എവിടെയാണ് ഒളിവില്‍ കഴിയുന്നതെന്ന് പാര്‍ട്ടി കേന്ദ്ര കമ്മറ്റി അംഗം പി കൃഷ്ണപിള്ളക്കും തിരുവതാംകൂര്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ പ്രസിഡന്റ് കെ സി ജോര്‍ജ്ജിനും മറ്റ് ചില ചുരുക്കം നേതാക്കള്‍ക്കും പിന്നെ ടെക് പ്രവര്‍ത്തകനും (പാര്‍ട്ടി മെസഞ്ചര്‍) മാത്രം അറിയാം.Read Also: ‘സമരം തന്നെ ജീവിതം’; തീക്ഷ്ണജീവിതം വരച്ചുകാട്ടിയ ആത്മകഥപ്രധാനപ്പെട്ട നേതാവിന് സ്വന്തമായി വിശ്വസ്തനായ ടെക് ഉണ്ടാവും. സംസ്ഥാന കേന്ദ്രവും ഒളിവിലെ നേതാവും തമ്മിലുള്ള ഏക ആശയവിനിമയ മാര്‍ഗ്ഗവും അയാള്‍ മുഖാന്തരം ആയിരിക്കും. പൊലീസ് ടെകിനെ പിടികൂടിയാലും നേതാവിനെ പിടികൂടിയാലും ഈ രഹസ്യ സംവിധാനം പഴുതടച്ച് വീണ്ടും ഉടച്ച് വാര്‍ക്കും. ചിറ്റഗോങ്ങ് മുതല്‍ സൗരാഷ്ട്ര വരെയും കറാച്ചി മുതല്‍ നാഗര്‍കോവില്‍ വരെയും നീളുന്ന ഈ രഹസ്യ താവളങ്ങളിലാണ് നിരോധിക്കപ്പെട്ട കമ്മ്യൂണിസ്റ്റ് നേതാക്കളുടെ ഷെല്‍ട്ടറുകള്‍ ഉള്ളത്. നിരന്തരം പുതുക്കി പണിയുന്ന ഈ ടെക് സംവിധാനത്തിന്റെ നിഗൂഢ സ്വഭാവത്തിന് മുന്നില്‍ ബ്രിട്ടീഷ് രഹസ്യ പൊലീസുകാര്‍ വരെ അന്ധാളിച്ച് നിന്നിട്ടുണ്ട്.പുന്നപ്ര വയലാര്‍ വെടിവയ്പ്പ് കഴിഞ്ഞ് ഏതാനും ദിവസങ്ങള്‍ കഴിഞ്ഞപ്പോള്‍ സി ഐ ഡി വാസുപിള്ളയെ ആലപ്പുഴ എസ് പി വൈദ്യനാഥ അയ്യര്‍ വിളിപ്പിച്ചു. പാലാ ലോക്കപ്പില്‍ അലക്‌സ് എന്നൊരുത്തന്‍ കിടപ്പുണ്ട്, അത് വി എസ് അച്യുതാനന്ദന്‍ ആണോ എന്നൊരു സംശയം ഉണ്ട്, വാസുപിള്ള ഉടനെ ഒന്ന് അവിടെ വരെ പോണം’. ശരി, ഏമാനെ ! പുന്നപ്രക്കാരന്‍ സി ഐ ഡി വാസുപിള്ള അറ്റന്‍ഷനിലായി. ആലപ്പുഴ എസ് പി വൈദ്യനാഥ അയ്യരുടെ മോസ്റ്റ് വാണ്ടഡ് ലിസ്റ്റില്‍ വി എസ് അച്യുതാനന്ദന്‍ കയറിപ്പറ്റിയിട്ട് മാസങ്ങള്‍ കഴിഞ്ഞു. പുന്നപ്ര വയലാര്‍ മുന്നൊരുക്കം നടക്കുന്ന കാലത്തേ ബ്ലാക്ക് വാറണ്ട് ഉള്ള പ്രതിയാണ് വി എസ്. Read Also: സമരങ്ങളുടെയും പോരാട്ടങ്ങളുടെയും കനല്‍വഴികളിലൂടെ സഞ്ചരിച്ച രണ്ടക്ഷരംഒരു തരം ഗറില്ല രീതിയിലാണ് അച്യുതാനന്ദന്റെ പ്രവര്‍ത്തനം. പള്ളാത്തുരുത്തി പാടത്തിന്റെ കരയില്‍ ആളുകളോട് സംസാരിച്ച് നില്‍ക്കുന്നത് കണ്ടു, ആലിശ്ശേരി കടപ്പുറത്ത് കുടിലില്‍ കണ്ടു എന്നൊക്കെ പലരും പറയും. പൊലീസ് തപ്പി ചെല്ലുമ്പോള്‍ പൊടി പോലും കാണില്ല. 1946 ആഗസ്റ്റില്‍ യോഗവേദിയില്‍ നിന്ന് നൂറുകണക്കിന് പൊലീസുകാരെ കബളിപ്പിച്ച് ആള്‍ക്കൂട്ടത്തിലേക്ക് ഊളിയിട്ട കെ വി പത്രോസിനെയും വി എസ് അച്യുതാനന്ദനെയും പൊലീസിന് പിടിക്കാന്‍ പറ്റിയില്ല. വലിയ നാണക്കേടായി പോയി.എസ് പി വൈത്തിയുടെ രഹസ്യദൗത്യവുമായി സി ഐ ഡി വാസുപിള്ള കോട്ടയം ബോട്ട് പിടിച്ചു. പുന്നപ്രയില്‍ എസ്‌ ഐ വേലായുധന്‍ നാടാരും നാല് പൊലീസുകാരും തൊഴിലാളി ‘ആക്ഷനില്‍’ കൊല്ലപ്പെട്ടതോടെ ദിവാന്‍ സര്‍ സി പി രാമസ്വാമി അയ്യര്‍ തിരുവതാംകൂര്‍ സൈന്യത്തിന്റെ കേണല്‍ ഇന്‍ ചീഫ് ആയി ചാര്‍ജ് എടുത്തു. പിന്നാലെ തിരുവിതാംകൂറില്‍ മാര്‍ഷല്‍ ലോ പ്രഖ്യാപിച്ചു.ജീവനോടെയോ അല്ലാതെയോ പിടികൂടേണ്ട ട്രേഡ് യൂണിയന്‍ നേതാക്കളുടെ പേരുകള്‍ ദിവാന്റെ മേശപുറത്ത് ഉണ്ടായിരുന്നു. കെ സി ജോര്‍ജ്, വി എസ് അച്യുതാനന്ദന്‍, ടി വി തോമസ്, സി കെ കുമാരപണിക്കര്‍, കെ വി പത്രോസ്, പി കെ ചന്ദ്രാനന്ദന്‍, സി ജി സദാശിവന്‍, എന്‍ പി തണ്ടാര്‍, എം ടി ചന്ദ്രസേനന്‍, കെ എസ് ബെന്‍, കൊലമരം ദാമോദരന്‍ തുടങ്ങി നിരവധി പേരുകാര്‍ തുലാം ഏഴിലെ വെടിവയ്പ്പ് കഴിഞ്ഞ് പൊലീസിന്റെ കൈയില്‍ നിന്ന് ഏഴ് 303 റൈഫിള്‍ പിടിച്ചെടുത്തിരുന്നു. വി എസിന്റെ നിര്‍ദ്ദേശാനുസരണം ആ തോക്കുകള്‍ വേലുത്തമ്പി ദളവ വെള്ളക്കാരെ കല്ല് കെട്ടിത്താഴ്ത്തിയ കരിമ്പാറ വളവില്‍ ഒരു ചാക്കില്‍ ചുറ്റി വെള്ളത്തില്‍ താഴ്ത്തി.Read Also: ആലപ്പുഴയില്‍നിന്ന് സിഐഡിമാര്‍ പാലയില്‍; വിഎസില്‍നിന്ന് അവര്‍ക്ക് അറിയേണ്ടിയിരുന്നത് ഒരു ഉത്തരം!പള്ളാതുരുത്തിയിലെ തന്റെ ഷെല്‍ട്ടറില്‍ നിന്ന് 1946 ഒക്ടോബര്‍ 26 നാണ് വി എസ് പൂഞ്ഞാറിലെ ഷെല്‍ട്ടറില്‍ എത്തുന്നത്. പുന്നപ്രക്ക് പിന്നാലെ മാരാരിക്കുളത്തും മേനാശേരിയും വയലാറിലും വെടിവയ്പ് കഴിഞ്ഞതോടെ വി എസിന്റെ രഹസ്യതാവളം പൊലീസ് എങ്ങനെയോ മനസിലാക്കി. പിറ്റേന്ന് കാലത്ത് തോട്ടില്‍ കുളിച്ചിട്ട് നടന്ന് വരുന്ന വി എസിനെ ഒരപരിചിതന്‍ തോളില്‍ പിടിച്ച് നിര്‍ത്തി,അച്യുതാനന്ദന്‍ അല്ലേ? എന്ന് ചോദിച്ചു.അപകടം മണത്ത വി എസ് കൈ തട്ടിക്കളഞ്ഞ് മുന്നോട്ട് നീങ്ങുമ്പോള്‍ ചുറ്റും വിസില്‍ മുഴങ്ങി. വി എസ് പിടിയിലായി. പിടിയിലായ ഉടന്‍ വി എസിനെ തോര്‍ത്ത് കൊണ്ട് കൈ ബന്ധിച്ചു. 1946 ഒക്ടോബര്‍ 28-നാണ് പാലാ പൊലീസ് പൂഞ്ഞാറില്‍ നിന്ന് വി എസിനെ പിടികൂടൂന്നത്. പുന്നപ്ര വയലാര്‍ വെടിവയ്പ്പിന് ശേഷം പൊലീസിന് ആദ്യം പിടികിട്ടുന്ന പ്രധാന പ്രതിയും നേതാവുമാണ്. പക്ഷെ താന്‍ അലക്‌സാണെന്നും തനിക്ക് ഒന്നും അറിയില്ലെന്നുമാണ് അദ്ദേഹം ആവര്‍ത്തിച്ച് പറയുന്നത്. ഒളിവ് സങ്കേതത്തില്‍ നിന്ന് പൊലീസിന് ഒരു തുണ്ട് കടലാസ് കിട്ടിയിരുന്നു. അതില്‍ ചില കോഡ് വാക്കുകള്‍ ഉണ്ടായിരുന്നു. അവര്‍ക്കതറിയണം. ഭീഷണിപ്പെടുത്തിനോക്കി, അനങ്ങിയില്ല. Read Also: കാല്‍വെള്ളയില്‍ ബയണറ്റ് കുത്തിയിറക്കി പൊലീസ്, മരിച്ചെന്ന് കരുതി കുറ്റിക്കാട്ടില്‍ത്തള്ളി; തിരിച്ചുവന്ന വിഎസ് പാര്‍ട്ടിയുടെ കൈപിടിച്ച് നടത്തിയത് ചരിത്രം പോരാട്ടംമര്‍ദ്ദനമായി. കോറത്തുണിയില്‍ കരിങ്കല്ല് കെട്ടി മുതുകിലിടിച്ചു, പാര്‍ട്ടി രഹസ്യങ്ങള്‍ പൊലീസിനോട് പറഞ്ഞാല്‍ പിന്നെ ജീവിച്ചിരിക്കുന്നതില്‍ അര്‍ഥം ഇല്ല. ഉടലാകെ അവര്‍ ഇടിച്ചു ചതച്ചു. എന്നിട്ടും വി എസ് കമാ എന്നൊരക്ഷരം മിണ്ടിയില്ല. ആലപ്പുഴയില്‍ നിന്നെത്തിയ സി ഐ ഡി വാസുപിള്ള, അച്യുതാനന്ദനെ തിരിച്ചറിഞ്ഞു. സബ് ഇന്‍സ്‌പെക്ടര്‍ ഇടിയന്‍ നാരായണപിള്ളയോട് വാസുപിള്ള സന്തോഷത്തോടെ ആ അറിവ് പകര്‍ന്നു. ”കാഞ്ഞ പുള്ളിയെ ആണല്ലോ പിടിച്ചിട്ടിരിക്കുന്നത്. പുന്നപ്രയില്‍ ഇന്‍സ്‌പെക്ടര്‍ ഏമാന്റെ തലവെട്ടിയ സംഘത്തിന്റെ നേതാവ് അല്ലേ ഇത്”. വാസുപിളള ലോക്കപ്പിനടുത്ത് ചെന്ന് അച്യുതാനന്ദനോട് പറഞ്ഞു- ”പേടിക്കേണ്ട എല്ലാം പറഞ്ഞുകൊടുത്തിട്ടുണ്ട്”. അയാള്‍ പോയി.പൊന്നു തമ്പുരാനെതിരെ കലാപശ്രമം നടത്തിയ ഒരുത്തനെ കൈയില്‍ കിട്ടിയ പൊലീസുകാര്‍ ആര്‍ത്തിയോടെ ലോക്കപ്പ് വലിച്ച് തുറന്നു. നിമിഷങ്ങള്‍ക്കകം അച്യുതാനന്ദന്റെ കാലുകള്‍ ലോക്കപ്പഴികളിലൂടെ വലിച്ചെടുത്തു ചക്കരകയറിട്ടു കെട്ടി, ഉറപ്പിച്ചു. കാല്‍വെള്ളയില്‍ ചൂരല്‍കൊണ്ട് അടി തുടങ്ങി. ”കല്ലുകെട്ടി അടിക്കുമ്പോള്‍ പിന്നീട് മരവിപ്പായിരുന്നു. പക്ഷേ കാല്‍വെള്ളയില്‍ ചൂരല്‍ പതിച്ചപ്പോള്‍ ജീവന്‍ പറക്കുംപോലെ തോന്നി”- 1991- ജൂണ്‍ 2 ന് കേരളാ കൗമുദി ലേഖകന്‍ ആയ ബി സി ജോജോക്ക് നല്‍കിയ അഭിമുഖത്തില്‍ വി എസ് ഇങ്ങനെ പറഞ്ഞു.Read Also: ‘മലമ്പുഴ നിയമസഭാ മണ്ഡലത്തിലെ രണ്ട് ദശാബ്ദക്കാലം’: വി എസിന്റെ പാർലമെന്ററി ജീവിതത്തിലേക്കൊരു തിരിഞ്ഞുനോട്ടംഇങ്ങനെ അടി നടന്നുകൊണ്ടിരിക്കുമ്പോള്‍ ഒരു പൊലീസുകാരന്‍ ബയണെറ്റെടുത്ത് കാല്‍വെള്ളയില്‍ ആഞ്ഞുകുത്തി. കൊല്ലാനുള്ള കുത്തായിരുന്നു. രക്തം വാര്‍ന്നൊഴുകി വി എസ് നിശ്ചലനായി. വി എസ് ആദ്യമായി മരിച്ചത് അന്നായിരുന്നു. മീനച്ചിലാറിന്റെ കരയിലെ ഏതെങ്കിലും കൈതയുടെ താഴെ ഒരു കുഴിയെടുത്ത് വി എസിനെ പൊലീസ് കുഴിച്ചിടുമായിരുന്നു. വെടിവയ്പ്പില്‍ കാണാതായവരുടെ കൂട്ടത്തില്‍ ഒരിക്കലും തെളിയാത്ത കേവലം എഫ് ഐ ആർ നമ്പര്‍ മാത്രമായി പോകുമായിരുന്നു വി എസ് അച്യുതാനന്ദന്‍.23 വയസുള്ള വി എസിന്റെ ജഡം ചാക്കില്‍ കെട്ടി കുഴിച്ചിടാന്‍ കൊണ്ട് പോയി. പോകുംവഴി ശ്വാസം ഉണ്ടെന്ന് തിരിച്ചറിഞ്ഞത് പൊലീസിന്റെ സഹായിയായി കൂടെ കൂടിയ കള്ളന്‍ കോലപ്പന്‍! കോലപ്പനോട് മലയാളി എന്നും കടപ്പെട്ടിരിക്കും.The post ‘പുന്നപ്രയില്‍ ഇന്‍സ്‌പെക്ടര്‍ ഏമാന്റെ തലവെട്ടിയ സംഘത്തിന്റെ നേതാവ് അല്ലേ ഇത്’; സംഭവബഹുലമായ ആ ഒളിപ്പോരും ഒളിവുജീവിതവും അനുഭവിച്ച പീഡനപര്‍വവും appeared first on Kairali News | Kairali News Live.