ട്രംപിൻ്റെ അടുത്ത അനുയായിയുടെ കൊല: പ്രതി പിടിയിൽ

Wait 5 sec.

വാഷിംഗ്ടണ്‍ | അമേരിക്കന്‍ പ്രസിഡൻ്റ് ഡോണള്‍ഡ് ട്രംപിൻ്റെ അടുത്ത അനുയായി ചാര്‍ലി കിര്‍ക്കിനെ വെടിവെച്ച് കൊന്ന പ്രതി പിടിയില്‍. ഫോക്‌സ് ന്യൂസ് അഭിമുഖത്തില്‍ ട്രംപ് തന്നെയാണ് ഇക്കാര്യം അറിയിച്ചത്. പ്രതിയുടെ പിതാവാണ് അധികൃതര്‍ക്ക് വിവരം നല്‍കിയതെന്നും ട്രംപ് പറഞ്ഞു.ഉദ്യോഗസ്ഥര്‍ യൂട്ടാ യൂനിവേഴ്സിറ്റിയില്‍ പ്രസംഗിക്കുന്നതിനിടെയാണ് ബുധനാഴ്ച ട്രംപിൻ്റെ വിശ്വസ്തനും അനുയായിയുമായ ചാര്‍ലി കിര്‍ക്ക് വെടിയേറ്റ് മരിച്ചത്. തുടര്‍ന്ന് പ്രതിക്കായി വ്യാപക തിരച്ചിലാണ് എഫ് ബി ഐ നടത്തിയിരുന്നത്. പ്രതി രക്ഷപ്പെടുന്ന വീഡിയോ പുറത്ത് വിട്ടിരുന്നു. ഇയാളെ കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് പാരിതോഷികവും പ്രഖ്യാപിച്ചിരുന്നു.കഴുത്തില്‍ വെടിയേറ്റതിന് പിന്നാലെ ചാർലി കിർക്ക് കഴുത്തില്‍ അമര്‍ത്തിപ്പിടിക്കുന്നതിൻ്റെയും രക്തം വാര്‍ന്നൊഴുകുന്നതിന്റെയും ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. വിദ്യാര്‍ത്ഥികള്‍ നിലവിളിച്ച് സംഭവ സ്ഥലത്ത് നിന്ന് ഓടിരക്ഷപ്പെട്ടിരുന്നു. ഡോണള്‍ഡ് ട്രംപ് തന്നെയായിരുന്നു സോഷ്യല്‍ മീഡിയയിലൂടെ കിര്‍ക്കിന്റെ മരണവിവരം പുറംലോകത്തെ അറിയിച്ചത്.