രാജ്യത്ത് ഇരട്ട സ്ലാബ് ജി എസ് ടി പരിഷ്കരണം നാളെ മുതല്‍ പ്രാബല്യത്തില്‍ വരും. അഞ്ച് ശതമാനം പതിനെട്ട് ശതമാനം എന്നിങ്ങനെ രണ്ട് പ്രധാന സ്ലാബുകളിലായിരിക്കും പുതിയ നിരക്ക്. ഇരട്ട സ്ലാബ് ഉത്പന്നങ്ങളുടെ വിലക്കുറവിന് സാധ്യമാകുമെങ്കിലും സംസ്ഥാനങ്ങളുടെ സാമ്പത്തിക നഷ്ടം നികത്താതെയാണ് കേന്ദ്രത്തിന്റെ പുതിയ പരിഷ്കരണം.നേരത്തെ ഉണ്ടായിരുന്ന പന്ത്രണ്ട് ശതമാനം ഇരുപത്തിയെട്ട് ശതമാനം ജി എസ് ടി സ്ലാബുകള്‍ വെട്ടിക്കുറച്ചാണ് പുതിയ പരിഷ്കരണം കൊണ്ടുവന്നിരിക്കുന്നത്. 5% 18% എന്നിങ്ങനെ രണ്ട് പ്രധാന സാബുകളിലും പ്രത്യേക വിഭാഗത്തില്‍ 40% സ്ലാബും ഉള്‍പ്പെടുത്തിയാണ് പുതിയ മാറ്റങ്ങള്‍ പ്രാബല്യത്തില്‍ വരുന്നത്.Also Read: ജിഎസ് ടി സ്ലാബ് പരിഷ്കരണം: ജനങ്ങളെ കബളിപ്പിക്കുവാൻ: വിമർശനവുമായ എം എ ബേബിപുതുക്കിയ സ്ലാബുകളില്‍ നിത്യോപയോഗ സാധനങ്ങള്‍, വസ്ത്രങ്ങള്‍, മരുന്നുകള്‍ എന്നിവയ്ക്ക് വില കുറയും. ആരോഗ്യ ഇന്‍ഷുറന്‍സ് നികുതി, ജീവന്‍ രക്ഷ മരുന്നുകള്‍, ഇന്ത്യന്‍ നിര്‍മ്മിത ബ്രഡ് എന്നിവയെ നികുതിയില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. അതേ സമയം സംസ്ഥാനങ്ങളുടെ സാമ്പത്തിക നഷ്ടം നികത്താതെയാണ് പരിഷ്ക്കരണം.പുതിയ സ്ലാബ് കേരളത്തിന് പ്രതിവര്‍ഷം 10,000 കോടി രൂപയുടെ നഷ്ടമുണ്ടാക്കുമെന്നാണ് കണക്ക് കൂട്ടല്‍. സിമന്റ്, ഓട്ടോമൊബൈല്‍ ഇന്‍ഷുറന്‍സ്, ഇലക്ട്രോണിക്സ് ഉല്‍പ്പന്നങ്ങളുടെ നികുതി കുറവ് എന്നിവ കേരളത്തില്‍ 2,500 കോടി രൂപയുടെ നഷ്ടം ഉണ്ടാക്കും. നിത്യോപയോഗ സാധനങ്ങളുടെ വില കുറയുമെങ്കിലും ഉത്പ്പന്നങ്ങളുടെ അടിസ്ഥാന വില വര്‍ദ്ധിപ്പിക്കാനുള്ള കമ്പനികളുടെ നീക്കത്തെ തടയുന്നിന് കേന്ദ്രം നടപടി സ്വീകരിച്ചിട്ടില്ല.Also Read: ജി എസ് ടി പരിഷ്കരണം: സംസ്ഥാനങ്ങളുടെ സാമ്പത്തിക നഷ്ടം നികത്തുന്നതിൽ മൗനം തുടർന്ന് മോദിവ്യാപാര മേഖലയില്‍ പുതിയ സ്റ്റോക്കുകളില്‍ എത്തിയാല്‍ മാത്രമേ ചെറുകുട വ്യാപാര രംഗത്ത് വിലക്കുറവ് പ്രതിഫലിക്കുകയുള്ളൂ. അതേസമയം ജി എസ് ടി പരിഷ്കരണത്തില്‍ പ്രതിഷേധം ശക്തമാവുകയാണ്. ഇരട്ട സ്ലാബ് സ്വയം പര്യാപ്തതയിലേക്ക് നയിക്കുമെന്ന് പറഞ്ഞ് ജനങ്ങളെ കബളിപ്പിക്കുകയാണ് പ്രധാനമന്ത്രി എന്ന് സിപിഐ എം ജനറല്‍ സെക്രട്ടറി എം എ ബേബി വിമര്‍ശിച്ചു. ഒമ്പത് വര്‍ഷമായി ജനങ്ങള്‍ക്ക് മേല്‍ കൊള്ള നികുതി ഏര്‍പ്പെടുത്തിയ മോദി രാജ്യത്തോട് മാപ്പുപറയണമെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുൻ ഖാര്‍ഗെയും വിമര്‍ശിച്ചു.The post ഇരട്ട സ്ലാബ് ജി എസ് ടി പരിഷ്കരണം നാളെ മുതല്: കണ്ണില്പൊടിയിടുമ്പോഴും ചില ചോദ്യങ്ങള് ബാക്കി appeared first on Kairali News | Kairali News Live.