കരിപ്പൂരില്‍ നിന്നുള്ള ഹജ്ജ് യാത്രാ നിരക്ക് കുറയും

Wait 5 sec.

കോഴിക്കോട് | കരിപ്പൂരില്‍ നിന്നുള്ള ഹജ്ജ് യാത്രാ നിരക്ക് കുറയും. കൂടുതല്‍ വിമാന കമ്പനികള്‍ ടെന്‍ഡറില്‍ പങ്കെടുത്തതാണ് ടിക്കറ്റ് നിരക്ക് കുറയാന്‍ കാരണം. അടുത്ത വര്‍ഷത്തേക്കുള്ള ഹജ്ജ് യാത്രക്ക് 1,07,000 രൂപയാകും വിമാന ടിക്കറ്റിന് ആവുക.കഴിഞ്ഞ വര്‍ഷം 1,25,000 രൂപയാണ് ഈടാക്കിയിരുന്നത്. എയര്‍ ഇന്ത്യമാത്രം പങ്കെടുത്തിരുന്ന ടെന്‍ഡറിലേക്ക് ആകാശ എയര്‍ലൈനും സൗദിയ എയര്‍ലൈനും പങ്കെടുത്തതാണ് നിരക്ക് കുറയാന്‍ കാരണം. കൂടുതല്‍ വിമാനക്കമ്പനികളെ ടെന്‍ഡറില്‍ പങ്കെടുപ്പിച്ച് നിരക്ക് കുറക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ നടത്തിയ ഇടപെടലിന്റെ വിജയമാണ് പുതിയ തീരുമാനം. എം പിമാരും ഹജ്ജ് കമ്മിറ്റിയും ഈ ആവശ്യത്തിനായി സര്‍ക്കാറിനൊപ്പം നിലക്കൊണ്ടിരുന്നു.അടുത്ത വര്‍ഷത്തെ ഹജ്ജ് സര്‍വീസിനുള്ള വിമാനക്കമ്പനികളെ തെരഞ്ഞെടുക്കാനുള്ള ടെന്‍ഡര്‍ പൂര്‍ത്തിയാകുമ്പോള്‍ കരിപ്പൂരില്‍ നിന്നുള്ള ടിക്കറ്റ് നിരക്ക് 1,07,000 രൂപയാണെന്ന് ഉറപ്പായി. 40,000 രൂപ അധിക വിമാനക്കൂലി നല്‍കി കരിപ്പൂരില്‍ നിന്ന് ഹജ്ജ് യാത്ര ചെയ്തുകൊണ്ടിരുന്ന മലബാറില്‍ നിന്നുള്ള ഹജ്ജ് തീര്‍ഥാടകര്‍ക്ക് ഇത് ആശ്വാസമാവുകയാണ്. പുതിയ നിരക്ക് കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 18,000 രൂപ കുറവാണ്.ഏറ്റവും കൂടുതല്‍ ഹജ്ജ് യാത്രക്കാര്‍ തെരഞ്ഞെടുത്തിരുന്ന കരിപ്പൂരിലെ യാത്രനിരക്ക് വര്‍ധിച്ചത് വലിയ പ്രതിഷേധങ്ങള്‍ക്ക് ഇടയാക്കിയിരുന്നു. പുതിയ നിരക്ക് കൊച്ചി, കണ്ണൂര്‍ വിമാനത്താവളങ്ങളേക്കാള്‍ കൂടുതലാണ്. കൊച്ചിയില്‍ 87,000 രൂപയും കണ്ണൂരില്‍ 89,000 രൂപയുമാണ് ടിക്കറ്റ് നിരക്ക്