കരൂരിൽ വിജയ്‌യുടെ റാലിക്കിടെ ഉണ്ടായ ദുരന്തത്തിൽ അനുശോചനം രേഖപ്പെടുത്തി മുഖ്യമന്ത്രി പിണറായി വിജയൻ. തമിഴ്നാട്ടിലെ കരൂരിൽ റാലിക്കിടെ ഉണ്ടായ ദുരന്തത്തിൽ നിരവധി പേർക്ക് ജീവൻ നഷ്ടപ്പെടുകയും പരിക്കേൽക്കുകയും ചെയ്ത സംഭവം അത്യധികം ദുഃഖകരമാണ്. മരണങ്ങളിൽ അതീവ ദുഃഖം രേഖപ്പെടുത്തുകയും അനുശോചനം അറിയിക്കുകയും ചെയ്യുന്നുവെന്ന് മുഖ്യമന്ത്രി അറിയിച്ചു.കരൂർ ദുരന്തത്തിൽ മരണപ്പെട്ടവരുടെ എണ്ണം 34 ആയി ഉയർന്നിട്ടുണ്ട്. തിക്കിലും തിരക്കിലും പെട്ടാണ് നിരവധി ആളുകൾക്ക് ജീവൻ നഷ്ടമായത്. മരിച്ചവരിൽ 6 കുട്ടികളും 16 സ്ത്രീകളും ഉൾപ്പെടുന്നതായാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ. നൂറോളം പേർക്ക് പരുക്കേറ്റിട്ടുണ്ട്. 12 പേരുടെ നില അതീവ ഗുരുതരമാണെന്നാണ് വിവരം. ദുരന്തത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയും രാഷ്ട്രപതി ദ്രൗപതി മുർമുവും അനുശോചനം രേഖപ്പെടുത്തിയിട്ടുണ്ട്.Also read: ബിജെപി ഭരണത്തിൽ മുൻ രാഷ്ട്രപതിക്കും ദ്രോഹം മാത്രം; മഹാരാഷ്ട്ര മന്ത്രി ജയ്കുമാർ റാവൽ ഭൂമി കൈയേറിയതായി പ്രതിഭ പാട്ടീലിന്റെ കുടുംബംതമിഴ്നാട് ആരോഗ്യ മന്ത്രി എം. സുബ്രഹ്മണ്യൻ കരൂരിലേക്ക് തിരിച്ചിട്ടുണ്ട്. ദുരന്തത്തെ തുടർന്ന് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ നാളെ രാവിലെ തന്നെ കരൂരിലെത്തും. കരൂരിൽ നിന്നുള്ള റിപ്പോർട്ടുകൾ അതീവ ആശങ്കാജനകമാണെന്ന് അദ്ദേഹം പ്രതികരിച്ചു. തൃച്ചി, ദിണ്ടിഗൽ കലക്ടർമാർ ഉടൻ കരൂരിലെത്തും എന്നാണ് വിവരം.The post കരൂർ ദുരന്തം അത്യധികം ദുഃഖകരം; അനുശോചിച്ച് മുഖ്യമന്ത്രി appeared first on Kairali News | Kairali News Live.