ഇറാന്റെ വ്യോമാക്രമണങ്ങളെ വിജയകരമായി പ്രതിരോധിച്ചതായി യു എ ഇ; രണ്ടാം ദിനം രാവിലെ മാത്രം 20 മിസൈലുകള്‍ തകര്‍ത്തു

Wait 5 sec.

അബുദാബി |  യുഎഇക്ക് നേരെ ഇറാന്‍ നടത്തിയ വ്യോമാക്രമണങ്ങളെ എമിറേറ്റ്‌സ് വ്യോമ പ്രതിരോധ സേന വിജയകരമായി പ്രതിരോധിച്ചതായി പ്രതിരോധ മന്ത്രാലയം അറിയിച്ചു. ഫെബ്രുവരി 28-ന് ആരംഭിച്ച ആക്രമണങ്ങളില്‍ ഇതുവരെ 165 ബാലിസ്റ്റിക് മിസൈലുകളും 2 മൊബൈല്‍ മിസൈലുകളും 541 ഡ്രോണുകളും (മാര്‍ച്ച് പ്ലെയിനുകള്‍) ലക്ഷ്യമിട്ടതായാണ് കണക്കുകള്‍.ആക്രമണത്തിന്റെ രണ്ടാം ദിനം രാവിലെ മാത്രം 20 ബാലിസ്റ്റിക് മിസൈലുകള്‍ വ്യോമസേന തകര്‍ത്തു. എട്ട് മിസൈലുകള്‍ കടലില്‍ പതിച്ചു. കൂടാതെ രണ്ട് മൊബൈല്‍ മിസൈലുകളും 311 ഡ്രോണുകളും പ്രതിരോധ സേന വെടിവെച്ചിട്ടു. എന്നാല്‍ 21 ഡ്രോണുകള്‍ ജനവാസ കേന്ദ്രങ്ങളില്‍ പതിച്ചതായും മന്ത്രാലയം വ്യക്തമാക്കി.ആക്രമണം ആരംഭിച്ചത് മുതല്‍ ഇതുവരെ അയച്ച 165 ബാലിസ്റ്റിക് മിസൈലുകളില്‍ 152 എണ്ണവും തകര്‍ക്കാന്‍ പ്രതിരോധ സംവിധാനങ്ങള്‍ക്ക് സാധിച്ചു. ശേഷിച്ച 13 എണ്ണം കടലില്‍ പതിച്ചു. അയച്ച 541 ഡ്രോണുകളില്‍ 506 എണ്ണം തകര്‍ത്തു. എന്നാല്‍ രാജ്യത്തിനുള്ളില്‍ പതിച്ച 35 ഡ്രോണുകള്‍ മൂലം നാശനഷ്ടങ്ങള്‍ സംഭവിക്കുകയും പാകിസ്ഥാന്‍, നേപ്പാള്‍, ബംഗ്ലാദേശ് സ്വദേശികളായ മൂന്ന് പേര്‍ മരണപ്പെടുകയും ചെയ്തു. സ്വദേശികളും വിദേശികളുമായ 58 പേര്‍ക്ക് നിസാര പരിക്കേറ്റു.മിസൈലുകളും ഡ്രോണുകളും ആകാശത്ത് വെച്ച് തകര്‍ക്കുമ്പോഴുണ്ടായ അവശിഷ്ടങ്ങള്‍ പതിച്ച് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ കെട്ടിടങ്ങള്‍ക്കും മറ്റും ചെറിയ തോതില്‍ കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്. ഏത് തരത്തിലുള്ള വെല്ലുവിളികളെയും നേരിടാന്‍ സൈന്യം പൂര്‍ണ്ണ സജ്ജമാണെന്നും പൗരന്മാരുടെയും താമസക്കാരുടെയും സുരക്ഷയ്ക്കാണ് പ്രഥമ പരിഗണനയെന്നും മന്ത്രാലയം അറിയിച്ചു. ഔദ്യോഗിക സ്രോതസ്സുകളില്‍ നിന്നുള്ള വിവരങ്ങള്‍ മാത്രം വിശ്വസിക്കണമെന്നും തെറ്റായ വാര്‍ത്തകള്‍ പ്രചരിപ്പിക്കരുതെന്നും പൊതുജനങ്ങളോട് മന്ത്രാലയം അഭ്യര്‍ത്ഥിച്ചു